രാജ്യത്തേക്കെത്തുന്ന യാത്രക്കാരുടെ വിവരം നൽകണം: വിമാനക്കമ്പനികള്‍ക്ക് ഒമാന്റെ നിർദേശം, നിയന്ത്രണങ്ങള്‍ കർശനം
മസ്കറ്റ്:
കൊറോണ
വൈറസ്
വ്യാപനത്തിനിടെ
പുതിയ
നിർദേശവുമായി
സുപ്രീം
കമ്മറ്റി.
രാജ്യത്തേക്ക്
എത്തുന്ന
യാത്രക്കാരുടെ
വിവരങ്ങള്‍
കൈമാറണമെന്നാണ്
നിർദേശിച്ചിട്ടുള്ളത്.
മറ്റ്
രാജ്യങ്ങളിൽ
നിന്ന്
എത്തുന്നവർക്കുള്ള
ക്വാറന്റൈൻ
സൌകര്യമൊരുക്കുന്നതിന്
വേണ്ടിയാണ്
സുൽത്തനേറ്റ്
പരിഷ്കാരം
കൊണ്ടുവന്നിട്ടുള്ളതെന്നാണ്
സാമൂഹിക
വികസന
മന്ത്രാലയം
അണ്ടർ
സെക്രട്ടറി
ഷെയ്ഖ്
റാഷിദ്
അഹമ്മദ്
അൽ
ഷംസി
പറഞ്ഞു.
സ്വകാര്യ ആശുപത്രികളില്‍ കൊവിഡ് വാക്‌സിന് 500 രൂപ ഒരു ഡോസിന് നല്‍കണമോ? സര്‍ക്കാര്‍ മറുപടി ഇങ്ങനെ
വിദേശത്ത് നിന്നെത്തിയ 1,700 പൗരന്മാരെ ഇതിനകം ക്വാറന്റൈനിൽ പ്രവേശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ചില രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ വരവ് നിരോധിക്കാനുള്ള സുപ്രീംകമ്മിറ്റിയുടെ തീരുമാനം അത്തരം യാത്രക്കാരിൽ നടത്തിയ പരിശോധനയിൽ നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരക്കാരുടെ തോത് 20 ശതമാനം കവിഞ്ഞിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
കൂടാതെ, ബ്രിഗേഡ്. സുപ്രീംകമ്മിറ്റിയുടെ സംഭവവികാസങ്ങളും തീരുമാനങ്ങളും പിന്തുടരുകയാണെന്ന് റോയൽ ഒമാൻ പോലീസ് ഡയറക്ടറേറ്റ് ജനറൽ പബ്ലിക് റിലേഷൻസ് മുഹമ്മദ് സലാം അൽ ഹഷാമിയും കൂട്ടിച്ചേർത്തു. ക്വാറന്റൈനിൽ കഴിയുന്നതിനുള്ള ഇൻഡിവിഡ്വൽ ട്രാക്കിംഗ് ബ്രേസ് ലെറ്റ് നീക്കാനും ക്വാറന്റൈൻ ലംഘിക്കാനും സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ടെലിഫോൺ നമ്പർ വഴി റിപ്പോർട്ടുകൾ സ്വീകരിക്കുന്നതിന് റോയൽ ഒമാൻ പോലീസ് ഒരു പ്രത്യേക കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. ഫേസ്മാസ്ക് ധരിക്കാത്തത് സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട നിയമലംഘനങ്ങളുടെ പട്ടികയിൽ ഒന്നാമതാണെന്ന് മുഹമ്മദ് അൽ ഹഷാമി നിരീക്ഷിച്ചു. ഡോ. ഏതെങ്കിലും കൊവിഡ് വാക്‌സിനുകളുമായി ഗുരുതരമായ പാർശ്വഫലങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അത്തരം കേസുകള്‍ വളരെ അപൂർവമാണെന്നും സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ സീനിയർ പീഡിയാട്രിക് കൺസൾട്ടന്റ് സലിം ഹംദാൻ അൽ തമീമി പറഞ്ഞു.