പ്രവാസികള്‍ക്ക് സന്തോഷിക്കാം; പുതിയ വിമാനക്കമ്പനി വരുന്നു... ചെലവ് കുറഞ്ഞ യാത്ര ലക്ഷ്യമിട്ട് ഒമാന്‍
മസ്ക്കത്ത്: ചെലവ് കുറഞ്ഞ ഗള്‍ഫ് യാത്ര എല്ലാ പ്രവാസികളുടെയും മോഹമാണ്. സീസണില്‍ ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തി ലാഭം കൊയ്യുന്ന വിമാന കമ്പനികള്‍ പ്രവാസികളുടെ പ്രതിഷേധത്തിന്റെ ചൂട് പലപ്പോഴും അറിഞ്ഞിട്ടുണ്ട്. എങ്കിലും നിരക്ക് കുറയ്ക്കാന്‍ കമ്പനികള്‍ തയ്യാറാകാറില്ല. അതിനിടെയാണ് കേരളത്തെയും യുഎഇയെയും ബന്ധിപ്പിച്ച് പാസഞ്ചര്‍ കപ്പല്‍ വരാന്‍ പോകുന്നത്.
കപ്പല്‍ വരുന്നത് പ്രവാസികള്‍ക്ക് ആശ്വാസമാണെങ്കിലും ദിവസങ്ങള്‍ നീളുന്ന യാത്രയാകുമിത് എന്നതാണ് എടുത്തു പറയേണ്ടത്. ഇവിടെയാണ് പുതിയ വിമാന കമ്പനി വരുമെന്ന വാര്‍ത്ത പ്രതീക്ഷ നല്‍കുന്നത്. ചെലവ് കുറഞ്ഞ രീതിയില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്ന വിമാന കമ്പനിയാണ് ഒമാന്‍ ലക്ഷ്യമിടുന്നത്. പുതിയ വിമാന കമ്പനിക്ക് തുടക്കമിടുന്ന ഒമാന്‍ ഒട്ടേറെ മോഹങ്ങളുണ്ട്.

നിലവില്‍ ഒമാന്‍ രണ്ട് വിമാന കമ്പനികളുണ്ട്. ഒമാന്‍ എയറും സലാം എയറും. ഇതിന് പുറമെയാണ് പുതിയ വിമാന കമ്പനി വരാന്‍ പോകുന്നത്. രാജ്യത്തിന്റെ വ്യോമയാന മേഖലയ്ക്ക് ഊര്‍ജം പകരുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ കമ്പനി വരുന്നത്. നിരവധി തൊഴില്‍ അവസരങ്ങളും ഇതോടൊപ്പമുണ്ടാകും. ടൂറിസം, നിക്ഷേപ സാധ്യതകളും ഇതുവഴി ഒമാന്‍ പ്രതീക്ഷിക്കുന്നു.
ടൂറിസം മേഖല ശക്തിപ്പെടുത്താന്‍ ഒമാന്‍ നേരത്തെ തീരുമാനിച്ചതാണ്. കൊവിഡിന് ശേഷം രാജ്യത്തെ ടൂറിസം രംഗത്തിന് ഉണര്‍വുണ്ടായിട്ടുണ്ട്. എങ്കിലും ലോകത്തെ പല മേഖലകളില്‍ നിന്നും ഒമാനെ ബന്ധിപ്പിക്കുന്ന യാത്രാ സൗകര്യങ്ങള്‍ ഇല്ലാത്തത് വെല്ലുവിളിയാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ വിമാന കമ്പനി പദ്ധതിയിടുന്നത്.
ഒമാനിലെ വിമാനത്താവളങ്ങള്‍ വിപുലീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആറ് പുതിയ വിമാനത്താവളങ്ങള്‍ ഒരുക്കാനും ധാരണയായി. ഇതിനൊപ്പം ചെലവ് കുറഞ്ഞ യാത്ര ഉറപ്പ് നല്കുന്ന വിമാന കമ്പനി കൂടി എത്തിയാല്‍ യാത്രക്കാരുടെ ഒഴുക്കുണ്ടാകുമെന്നാണ് ഭരണകൂടത്തിന്റെ വിശ്വാസം. ആഭ്യന്തര, വിദേശ സര്‍വീസുകള്‍ ഉള്‍പ്പെടുന്ന വിമാനക്കമ്പനിയാണ് ഒമാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഉദ്ദേശിക്കുന്നത്.
പുതിയ ആറ് വിമാനത്താവളങ്ങള്‍ 2028-29 കാലത്ത് പ്രവര്‍ത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. റിയാദില്‍ നടന്ന ഫ്യൂച്ചര്‍ ഏവിയേഷന്‍ ഫോറത്തില്‍ ഒമാന്‍ വ്യോമയാന അതോറിറ്റി മേധാവി നായിഫ് ബിന്‍ അലി അല്‍ അബ്രി പുതിയ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചിരുന്നു. പുതിയ വിമാനത്താവളങ്ങളുടെ രൂപകല്‍പ്പന സംബന്ധിച്ച നടപടികള്‍ തുടങ്ങിയെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആറ് വിമാനത്താവളങ്ങള്‍ കൂടി വരുന്നതോടെ ഒമാനിലെ മൊത്തം വിമാനത്താവളങ്ങളുടെ എണ്ണം 13 ആയി ഉയരും. ഇതോടെ ഏത് രാജ്യത്തിന്റെ ഭാഗത്തേക്കും വേഗത്തില്‍ എത്താന്‍ യാത്രക്കാര്‍ സാധിക്കും. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക തുടങ്ങി വിനോദ സഞ്ചാരികള്‍ കൂടുതലുള്ള എല്ലാ മേഖലകളില്‍ നിന്നും ഒമാനിലേക്ക് സര്‍വീസ് സാധ്യമാകും. നിലവില്‍ പ്രതിവര്‍ഷം 17 ദശലക്ഷം യാത്രക്കാരാണ് ഒമാനിലെത്തുന്നത്. 2040 ആകുമ്പോഴേക്കും 50 ദശലക്ഷത്തിലെത്തുകയാണ് ലക്ഷ്യം.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ












Click it and Unblock the Notifications