കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈനികര്‍ സ്ത്രീകളെ ലൈംഗികാടിമകളാക്കുന്നു, ഇതിനായി റേപ്പ്ക്യാമ്പുകളും

  • By Sruthi K M
Google Oneindia Malayalam News

ബനിറ്റു: യുദ്ധകുറ്റകൃത്യങ്ങളുടെയും മനുഷ്യാവകാശ ലംഘനങ്ങളുടെയും നാടായ ദക്ഷിണ സുഡാനില്‍ സ്ത്രീ പീഡനങ്ങളും വ്യാപകമാകുന്നു. സ്ത്രീകളോട് തീവ്രവാദികള്‍ കാട്ടുന്ന ക്രൂരതയ്ക്കു പിന്നാലെ സൈനികരും ഇതേ ക്രൂരതയാണ് കാട്ടുന്നതെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സൈനികര്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

ലൈംഗിക അടിമകളെ സൂക്ഷിക്കുന്നത് റേപ്പ് ക്യാമ്പുകളിലാണത്രേ. ദക്ഷിണ സുഡാനിലെ പട്ടാള ക്യാമ്പിലാണ് ആ അക്രമം നടക്കുന്നത്. ഇവിടങ്ങളിലെ സാധാരണ കുടുംബങ്ങളില്‍പ്പെട്ട സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയും ലൈംഗികമായി ഉപയോഗിക്കുകയുമാണ്. ഇറാഖില്‍ തീവ്രവാദികളില്‍ നിന്നും പീഡനം ഏറ്റുവാങ്ങേണ്ടിവന്ന യസീദികള്‍ക്കു പിന്നാലെയാണ് ലൈഗികാടിമകളാക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്.

ക്രൂരമായ ബലാത്സംഗം

ക്രൂരമായ ബലാത്സംഗം

ദക്ഷിണ സുഡാനിലെ ആയിരക്കണക്കിന് സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇതിനോടകം തട്ടിക്കൊണ്ടു പോയിട്ടുണ്ട്. ഇവര്‍ ബലാത്സംഗത്തിനിരയാകുകയും ചെയ്യുന്നു.

റേപ്പ് ക്യാമ്പകള്‍

റേപ്പ് ക്യാമ്പകള്‍

സുഡാനിലെ മിലിട്ടറി ക്യാമ്പുകളിലാണ് അക്രമം നടക്കുന്നതെന്നാണ് സൂചന. സൈനികര്‍ പെണ്‍കുട്ടികളെ സൂക്ഷിക്കാന്‍ റേപ്പ് ക്യാമ്പുകളും നിര്‍മ്മിച്ചിട്ടുണ്ട്.

ഡോക്യുമെന്ററിയില്‍ തെളിയുന്ന സത്യം

ഡോക്യുമെന്ററിയില്‍ തെളിയുന്ന സത്യം

എഎഫ്പി പുറത്തുവിട്ട ഡോക്യുമെന്ററിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം ഉള്ളത്.

ആഭ്യന്തര പോരാട്ടം

ആഭ്യന്തര പോരാട്ടം

രൂക്ഷമായ ആഭ്യന്തര പോരാട്ടം നടക്കുന്നതിനിടയിലാണ് ഇങ്ങനെയൊരു അക്രമം നടക്കുന്നത്. രാജ്യത്തെ സൈന്യവും വിമതരും തമ്മിലാണ് പോരാട്ടം നടക്കുന്നത്. ഇതില്‍ ഇരകളാകുന്ന ഗ്രാമീണ സ്ത്രീകളെന്നാണ് ഡോക്യുമെന്ററി വ്യക്തമാക്കുന്നത്.

സ്ത്രീകള്‍ തടങ്കലില്‍

സ്ത്രീകള്‍ തടങ്കലില്‍

നൂറുക്കണക്കിന് സ്ത്രീകളെ ഈ ക്യാമ്പില്‍ കെട്ടിയിരിക്കുന്നതായാണ് വിവരം.

കാട്ടില്‍ നിന്നും പീഡനം

കാട്ടില്‍ നിന്നും പീഡനം

12കാരിയായ മകളെയും അമ്മയെയും കാട്ടിലേക്ക് വലിച്ചിഴച്ച് സൈനികര്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

പുരുഷന്മാരെ കൊന്നതിനുശേഷം

പുരുഷന്മാരെ കൊന്നതിനുശേഷം

പുരുഷന്മാരെ വെടിവെച്ചു കൊന്നതിനുശേഷം വീട് കൊള്ളയടിക്കുകയും സ്ത്രീകളെ തട്ടിക്കൊണ്ടു പോകുകയുമാണ് ചെയ്യുന്നത്.

English summary
Women held as sex slaves in South Sudan 'rape camps'
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X