'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ'; ഇറാനെതിരെ യുസ് നടത്തിയത് അതീവ രഹസ്യനീക്കം
ഇറാൻ ആണവ കേന്ദ്രങ്ങൾ ആക്രമിച്ചത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പങ്കുവെച്ച് യുഎസ്. 'ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ' എന്ന പേരിലാണ് ഇറാനെതിരായ ആക്രമണം നടത്തിയെതന്ന് സംയുക്ത സൈനിക ജനറൽ ഡാൻ കെയ്ൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 25 മിനിറ്റ് കൊണ്ടാണ് ആക്രമണം നടത്തിയത്. യുഎസ് സൈന്യത്തിന് നേരെ ഇറാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളിൽ നിന്നും യാതൊരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും യുഎസ് വിശദമാക്കി.
'സെവൻ സ്റ്റെൽത്ത് ബി-2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇറാനിയൻ ആണവ കേന്ദ്രങ്ങളായ ഫോർഡോ, നടാൻസ് എന്നിവിടങ്ങളിൽ 30,000 പൗണ്ട് (ഏകദേശം 13,608 കിലോഗ്രാം) ഭാരമുള്ള ഒരു ഡസനിലധികം വമ്പൻ ഓർഡനൻസ് പെനട്രേറ്റർ ബോംബുകൾ വർഷിച്ചു. വൈകീട്ട് 6.40 ഓടെ തന്നെ ഫോർഡോയ്ക്കും നതാൻസിനും ഇസ്ഫഹാനും നേരെയുള്ള ആക്രമണം ലക്ഷ്യം കണ്ടു. രാത്രി 7.05 ഓടെ ) ഇറാനിയൻ വ്യോമാതിർത്തിക്ക് പുറത്തേക്ക് കടക്കാൻ യുഎസ് വിമാനങ്ങൾക്ക് സാധിച്ചു. മിസോറിയിലെ എയർബേസിൽ നിന്നാണ് ബോംബർ വിമാനങ്ങൾ പറന്നത്. 2001 സെപ്റ്റംബർ 11 ലെ ആക്രമണത്തിനു ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ B-2 ദൗത്യമായിരുന്നു ഇത്', കെയ്ൻ വ്യക്തമാക്കി.

14 ബങ്കർ-ബസ്റ്റർ ബോംബുകളും, രണ്ട് ഡസനിലധികം ടോമാഹോക്ക് മിസൈലുകളും, 125-ലധികം സൈനിക വിമാനങ്ങളും ഇറാനെതിരായ ഓപ്പറേഷനിൽ ഉപയോഗിച്ചതായും കെയ്ൻ വ്യക്തമാക്കി. ഇതാദ്യമായാണ് പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനെതിരെ ഇത്രയധികം ആയുധങ്ങൾ യുഎസ് ഉപയോഗിക്കുന്നത്. ഏകദേശം 18 മണിക്കൂറോളം ബി-2 വിമാനങ്ങൾ പറന്നു. അതീവ രഹസ്യമായിട്ടായിരുന്നു ആശയവിനിമയം നടത്തിയത്', കെയ്ൻ വിശദീകരിച്ചു. അതേസമയം ഓപ്പറേഷൻ വിജയകരമായിരുന്നുവെന്നും ഇറാന്റെ ആണവനിലയങ്ങൾ പൂർണമായും തകർക്കാൻ സാധിച്ചുവെന്നും യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്.പറഞ്ഞു 'ഞങ്ങലുടെ കമാന്ററിൽ (ട്രംപ്) നിന്നും ലഭിച്ച ഉത്തരവ് കൃത്യവും വ്യക്തവുമായിരുന്നു. ഞങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ തകർത്തു', ഹെഗ്സെത്ത് വ്യക്തമാക്കി.
അതേസമയം ട്രംപിന്റെ നീക്കത്തിനെതിരെ കനത്ത രോഷമാണ് വിവിധ രാജ്യങ്ങൾ ഉയർത്തുന്നത്. സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍ , യുഎഇ തുടങ്ങിയ അറേബ്യൻ രാജ്യങ്ങൾ ആക്രമണത്തെ ശക്തമായി അപലപിച്ചു. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ട്രംപിന്റെ നടപടിക്കെതിരെ രംഗത്തെത്തി. യുഎസ് ആക്രമണത്തിന് പിന്നാലെ ഇറാൻ പ്രസിഡന്റുമായി ബന്ധപ്പെട്ടെന്നും സമാധാനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
യുഎസ് ആക്രമണത്തിനെതിരെ ഇറാനിനും പ്രതിഷേധം അലയടിച്ചു. ആയിരങ്ങളാണ് ആക്രമണത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. പ്രസിഡൻ് മസൂദ് പെയസസ്കിയാനും ഇറാൻ ജനതയ്ക്കൊപ്പം തെരുവിൽ പ്രതിഷേധത്തിൽ അണിചേർന്നു. അതേസമയം യുഎസ് ആക്രമണത്തിന് ഇറാൻ ഏത് രീതിയിൽ തിരിച്ചടിക്കുമെന്നാണ് ഉറ്റുനേക്കപ്പെടുന്നത്. അർഹിക്കുന്ന മറുപടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി കഴിഞ്ഞു. യുഎസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേലിൽ ഇറാൻ തിരിച്ചടി ആരംഭിച്ചിട്ടുണ്ട്.
-
ട്രംപിന്റെ വിരട്ടല്‍ വേണ്ടെന്ന് ഇറാന്; ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടച്ചുപൂട്ടുമെന്ന് മുന്നറിയിപ്പ് -
സൗദി അറേബ്യ വാതില്‍ തുറന്നിട്ടു; അമേരിക്കക്ക് തായിഫിലെ താവളം, ഇറാന്റെ ഉദ്യോഗസ്ഥര്‍ ഔട്ട് -
ഖത്തര്‍ ഇത്രയും പ്രതീക്ഷിച്ചില്ല; പഴയപോലെ ആകാന്‍ 5 വര്‍ഷം വേണം, 2000 കോടി വരുമാന നഷ്ടം -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
എഫ്-35 മുതൽ ജെറാൾഡ് ഫോർഡ് വരെ; യുദ്ധത്തിൽ അമേരിക്കയുടെ നഷ്ടം 1.6 ലക്ഷം കോടി രൂപ! -
കോട്ടണ്‍ വസ്ത്രങ്ങള്‍ നിറം മങ്ങാതെ സൂക്ഷിക്കാം; അലക്കുമ്പോഴുള്ള ഈ അബദ്ധങ്ങള്‍ ഒഴിവാക്കൂ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം











Click it and Unblock the Notifications