ഒസാമ ബിന്ലാദന് പോണ് വീഡിയോകള്‍ക്ക് അടിമ; സണ്ണിലിയോണിന്റെ ആരാധകന്, സന്ദേശം കൈമാറാനും
അമേരിക്കയും ലോകവും നടുങ്ങിയ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന് ഇന്നേക്ക് 19 വര്‍ഷം തികയുകയാണ്. നാല് യാത്രാ വിമാനങ്ങല്‍ റാഞ്ചിയെടുത്തായിരുന്നു അല്‍ഖ്വയ്ദ ഭീകരവാദികളുടെ ആക്രമണം. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2977 പേരാണ് കൊല്ലപ്പെട്ടത്. വിമാനങ്ങളില്‍ ആകെ 265 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പെന്റഗണില്‍ മാത്രം 125 പേരും കൊല്ലപ്പെട്ടു. ഒസാമാ ബിന്‍ലാദന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നാ ആക്രമണം. ഇതിന് മറുപടിയായി 2011 ല്‍ ഒസാമാ ബിന്‍ലാദനെ അമേരിക്കാന്‍ കമാന്‍ഡോ വിഭാഗമായ സീല്‍ കൊലപ്പെടുത്തിയെങ്കിലും അദ്ദേഹത്തെ കുറിച്ചുള്ള കൗതുകകരമായ റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
2011 മെയ് 3
2011 മെയ് 3 നാണ് പാകിസ്താനിലെ അബോട്ടാബാദില്‍ വെച്ചാണ് ഒസാമ ബിന്ലാദന് കൊല്ലപ്പെടുന്നത്. അബോട്ടാബാദിലെ ലാദന്റെ ഒളിസങ്കേതത്തില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ വസുത്തക്കളെ കുറിച്ചുള്ള വിവരങ്ങളും ഇതിനോടകം തന്നെ പുറത്തു വന്നിരുന്നു. വലിയ തോതില്‍ പോണ് വീഡിയോകളും ഒസാമയുടെ ശേഖരത്തില്‍ നിന്നും കണ്ടെത്തിയിരുന്നു.
എല്ലാ ചിത്രങ്ങളും
സണ്ണിലിയോണ്‍ ഉള്‍പ്പടേയുള്ള താരങ്ങളുടെ വീഡിയോകളായിരുന്നു ഒസാമ ബിന്‍ലാദന്റെ ശേഖരത്തില്‍ കൂടുതല്‍. അക്കാലത്ത് പോണ് ചലച്ചിത്ര ലോകത്തെ താരമായിരുന്നു സണ്ണിലിയോണിന്റെ മിക്കാവാറും എല്ലാ ചിത്രങ്ങളും ഒസാമ ബിന്ലാദന് സ്വന്തമാക്കിയിരുന്നു. അശ്ലീല ചിത്ര ശേഖരണത്തിന് പുറമെ ലൈംഗിക ശക്തി വർദ്ധിപ്പിക്കുന്നതിന് ഒസാമ മയക്കുമരുന്നുകളും ഉപയോഗിച്ചിരുന്നു.
അതേ രീതിയിൽ
ഇതിന് ശേഷം അശ്ലീല ചിത്രങ്ങളില്‍ കാണുന്ന അതേ രീതിയിൽ അദ്ദേഹവും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. തന്റെ ഇംഗിതത്തിനനുസരിച്ചുള്ള ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭാര്യമാരോട് ഒസാമ ആവശ്യപ്പെട്ടിരുന്നെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.
ഭാര്യമാരെ
ഭാര്യമാരെ ഒസാമ ഒരു ലൈംഗിക യന്ത്രമായി മാത്രമാണ് കണ്ടിരുന്നതെന്ന് അദ്ദേഹത്തിന്റെ ആദ്യ ഭാര്യ തന്നെ വെളിപ്പെടുത്തിയിരുന്നു. സമയം കിട്ടുമ്പോഴെല്ലാം മണിക്കൂറുകളോളം ലൈംഗിക ബന്ധത്തിലേർപ്പെടുമെന്നായിരുന്നു ഒരു രഹസ്യാന്വേഷണ ഏജന്‍സിക്ക് നല്കിയ അഭിമുഖത്തില്‍ ഒസാമയുടെ ആദ്യ ഭാര്യ വെളിപ്പെടുത്തിയത്.
ഭീകരപ്രവര്‍ത്തനത്തിനും
ഇത്തരത്തില്‍ വലിയ തോതില്‍ അശ്ലീല വീഡിയോകളുടെ ശേഖരണമുണ്ടായിരുന്ന ഒസാമ ഈ വീഡിയോകള്‍ തന്റെ ഭീകരപ്രവര്‍ത്തനത്തിനും ഉപയോഗിച്ചിരുന്നുവെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അനുയായികള്‍ക്ക് രഹസ്യമായി സന്ദേശങ്ങള്‍ അയക്കാനാണ് അശ്ലീല വിഡിയോകളെ ലാദന് ആശ്രയിച്ചിരുന്നതെന്നാണ് സൂചന.
വേള്‍ഡ് ട്രേഡ് സെന്റര്‍
ബിന്‍ലാദന്റെ
ജീവിതവുമായി
ബന്ധപ്പെട്ട്
പുറത്തിറക്കുന്ന
ഡ്യോക്കുമെന്ററിയിലാണ്
ഇക്കാര്യങ്ങള്‍
പ്രതിബാധിക്കുന്നത്.
നാഷണല്‍
ജോഗ്രഫിയാണ്
ബിൻ
ലാദന്‍സ്
ഹാര്‍ഡ്
ഡ്രൈവ്
എന്ന്
പേരിട്ടിരിക്കുന്ന
ഡോക്യുമെന്ററിക്ക്
പിന്നില്‍.
വേള്‍ഡ്
ട്രേഡ്
സെന്റര്‍
ആക്രമണത്തിനുള്ള
സന്ദേശങ്ങള്‍
കൈമാറാനും
ഒസാമ
ബിന്ലാദന്
അശ്ലീല
വീഡിയോകള്‍
ഉപയോഗിച്ചിട്ടുണ്ടാകമെന്നാണ്
കണക്ക്
കൂട്ടുന്നത്.
വിവരങ്ങള്‍ ചോരുമെന്ന ഭയം
വിവരങ്ങള്‍ ചോരുമെന്ന ഭയത്താല്‍ ഇമെയിലുകള്‍ പോലുള്ള ഇന്റര്‍നെറ്റ് സന്ദേശ കൈമാറ്റങ്ങളെ ഒസാമ ബിന്‍ലാദനും സംഘവും ഒരിക്കലും വിശ്വസിച്ചിരുന്നില്ലെന്നാണ് ഡ്യോക്യുമെന്ററിയില് പറയുന്നത്. കൊറിയര്‍ വഴിയായിരുന്നു സന്ദേശങ്ങള്‍ കൈമാറിയുന്നു. കുറിപ്പടികളായിരുന്നില്ല, മറിച്ച് പോണ്വീഡിയോകള്ക്കിടയില് സന്ദേശങ്ങള്‍ ഒളിപ്പിച്ച് കൈമാറുകയായിരുന്നെന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.
തെറ്റായിരിക്കാം
അതേസമയം, ഈ ഒരു ഊഹം തെറ്റായിരിക്കാമെന്നും ഡ്യോക്യുമെന്ററിയില് തന്നെ അവകാശപ്പെടുന്നുണ്ട്. അബോട്ടാബാദിലെ ബിന്‍ലാദിന്റെ ഒളിസങ്കേതത്തില്‍ 22 പേര് കൂടി താമസിച്ചിരുന്നു. കണ്ടെത്തിയ പോണ് ശേഖരം ഇവരില്‍ ആരുടേതെങ്കിലും ആവാനുള്ള സാധ്യതയും തള്ളികളയാനാവില്ലെന്നാണ് ഡോക്യുമെന്ററിയില്‍ പറയുന്നത്.
ബിഹാര്‍ പിടിക്കാന്‍ കളി തുടങ്ങി കോണ്‍ഗ്രസ്; പ്രശസ്ത സിനിമാ താരം ഉള്‍പ്പടേയുള്ളവര്‍ പാര്‍ട്ടിയില്‍