ബിന്‍ലാദന്റെ മകന് വരും!! അമേരിക്കയോട് കണക്കുതീര്‍ക്കും!! വെറുംവാക്കല്ല, എല്ലാത്തിനും തെളിവുണ്ട്
മുന്‍ എഫ്ബിഐ ഏജന്റാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്
വാഷിങ്ടണ്‍: ഭീകരസംഘടനായ അല്‍ഖ്വെയ്ദ പൂര്‍വാധികം ശക്തിയോടെ ഉടന്‍ തിരിച്ചുവന്നേക്കും. ഒസാമ ബിന്‍ ലാദന്റെ മരണശേഷം ദുര്‍ബലമായ അല്‍ഖ്വെയ്ദ തിരിച്ചുവരാന്‍ സാധ്യതയുണ്ടെന്ന് മുന്‍ എഫ്ബിഐ ഏജന്റ് അലി സൗഫാനാണ് വ്യക്തമാക്കിയത്. സിബിഎസ് ന്യൂസിനു നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. 9/11 ഭീകരാക്രമണത്തിനു ശേഷം ബില്‍ ലാദനു വേണ്ടിയുള്ള തിരച്ചിലില്‍ അന്വേഷണസംഘത്തിന്റെ തലവനായിരുന്നു അലി സൗഫാന്‍.

ബിന്‍ ലാദന്റെ മകനായ ഹംസയായിരിക്കും അല്‍ഖ്വെയ്ദയുടെ പുതിയ തലവനെന്ന് അലി സൗഫാന്‍ പറയുന്നു. ഇതു ശരിവയ്ക്കുന്നതായി തെളിയിക്കുന്ന കത്തുകള്‍ ലാദനു വേണ്ടിയുള്ള റെയ്ഡിനിടെ തനിക്കു ലഭിച്ചതായും അദ്ദേഹം പറഞ്ഞു.

ബിന്‍ ലാദന്റെ മരണത്തിനു പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുകയാണ് ഹംസ. പിതാവിന്റെ ആശയങ്ങളുമായി പൂര്‍ണമായും സഹകരിച്ചിരുന്ന ഹംസ അല്‍ഖ്വെയ്ദയെ മുന്നോട്ട് നയിക്കാന്‍ ആഗ്രഹിച്ചിരുന്നതായി അലി സൗഫന്‍ ചൂണ്ടിക്കാട്ടി.

22 വയസ്സുള്ളപ്പോള്‍ ഹംസ പിതാവിന് എഴുതിയ കത്തുകളാണ് റെയ്ഡില്‍ അമേരിക്കന്‍ സേനയ്ക്കു ലഭിച്ചിരുന്നത്. ഇപ്പോള്‍ 28 വയസ്സുള്ള ഹംസ പിതാവ് ബിന്‍ ലാദനേക്കാള്‍ അപകടകാരിയാണെന്ന് അലി സൗഫാന്‍ വ്യക്തമാക്കി.

ബിന്‍ ലാദനുമായി ഹംസയ്ക്ക് ഏറെ സമാനതകളുണ്ടെന്നു അലി സൗഫാന്‍ പറഞ്ഞു. ഹംസയുടെ സന്ദേശങ്ങള്‍ ബിന്‍ ലാദന്റേതുമായി സാമ്യമുള്ളതാണ്. ബിന്‍ ലാദന് ഉപയോഗിച്ചിരുന്ന വാചകങ്ങള്‍ ഹംസയും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഹംസയുടേതെന്ന പേരില്‍ രണ്ടു ശബ്ദസന്ദേശങ്ങള്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നതാണ് രണ്ടു സന്ദേശങ്ങളും. ലാദനോടും ഇറാഖിനോടും അഫ്ഗാനിസ്താനോടുമെല്ലാം അമേരിക്ക തെറ്റു ചെയ്തതായും ഇതിനെല്ലാം താന്‍ പകരം വീട്ടുമെന്നും ഹംസ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.

ഹംസയുടെ കത്തില്‍ പറയുന്ന കാര്യങ്ങള്‍ അലി സൗഫാന്‍ വിശദീകരിക്കുന്നു. പിതാവിന്റെ ആ ചിരിയും പറഞ്ഞ വാക്കുകളും നോട്ടവുമെല്ലാം ഇപ്പോഴും മായാതെ മനസില്‍ നില്‍ക്കുന്നുണ്ട്. ഞാന്‍ ഒരിക്കലും തുരുമ്പുപിടിക്കാത്ത സ്റ്റീല്‍ പോലെയാണ്. വിശുദ്ധസമരം നയിക്കാനാണ് നമ്മള് ജീവിക്കുന്നതെന്നും കത്തില്‍ ഹംസ കുറിച്ചിട്ടുണ്ട്.

അല്‍ ഖ്വെയ്ദയുടെ പോസ്റ്റര്‍ ബോയിയാണ് ഹംസ. അല്‍ഖ്വെയ്ദ അംഗങ്ങള്‍ക്കും അവന് ഏറെ പ്രിയപ്പെട്ടവനാണെന്ന് അലി സൗഫാന്‍ പറഞ്ഞു. 2017 ജനുവരിയില്‍ ഹംസയെയും അമേരിക്ക ആഗോള ഭീകരന്മാരുടെ പട്ടികയില്‍പ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

2011 മെയ് രണ്ടിനാണ് ബിന്‍ ലാദന് കൊല്ലപ്പെടുന്നത്. പാകിസ്താനിലെ അബോട്ടാബാദില്‍ വച്ചാണ് ബിന്‍ ലാദന് അമേരിക്കന്‍ സൈന്യത്തിന്റെ വെടിയേറ്റു മരിക്കുന്നത്. ഓപ്പറേഷന് നെപ്റ്റിയൂണ്‍ സ്പിയര്‍ എന്നാണ് ഈ നീക്കത്തിന് അമേരിക്ക നല്കിയ പേര്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications