'മാപ്പ്... ഓസ്‌കാർ ചടങ്ങിലെ തല്ല്: ക്രിസ് റോക്കിനോട് ക്ഷമാപണം നടത്തി അക്കാദമി
ലോസ്ആഞ്ചലസ്: ഓസ്കര്‍ പുരസ്കാര ചടങ്ങിലെ കരണത്തടിച്ച സംഭവത്തിൽ അവതാരകനും ഹാസ്യ നടനുമായ ക്രിസ് റോക്കിനോട് അക്കാദമി മാപ്പ് പറഞ്ഞു. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസാണ് മാപ്പ് പറഞ്ഞത്. ക്രിസ് റോക്കിനെ വിൽ സ്മിത്ത് കരണത്തടിച്ച സംഭവം വിശദമായി വിലയിരുത്തി. വിവാദപരമായ വിഷയം അക്കാദമി അവാർഡുകളുടെ ചരിത്രത്തിൽ ലജ്ജാകരം ആണെന്നും അക്കാദമി പറഞ്ഞു.
സംഭവം നടന്ന് 5 ദിവസങ്ങൾ പിന്നിടുമ്പോഴാണ് അക്കാദമി പ്രതികരിച്ചത്. ക്രിസ് റോക്കിനോട് മാപ്പ് അറിയിച്ച് പ്രസ്താവ പുറത്ത് വിട്ടു. ഈ പ്രസ്താവയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

94-ാമത് അക്കാദമി അവാർഡിലായിരുന്നു വിൽ സ്മിത്ത് ക്രിസ് റോക്കിനെ തല്ലിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അവാർഡ് ദാന ചടങ്ങ്. ചടങ്ങിൽ 'കിംഗ് റിച്ചാർഡി'ലെ എന്ന ചിത്രത്തിന് വിൽ സ്മിത്തിന് മികച്ച നടനുള്ള ഓസ്‌കാർ ലഭിച്ചിരുന്നു. എന്നാൽ ഇതിന് പിന്നാലെ ക്രിസ് റോക്കിനെ വേദിയിൽ കയറി വിൽ സ്മിത്ത് അടിക്കുകയായിരുന്നു.
മിസ്റ്റർ റോക്ക്, അക്കാദമിയുടെ വേദിയിൽ നിങ്ങൾ അനുഭവിച്ചതിന് അക്കാദമി ക്ഷമ ചോദിക്കുന്നു. ആ നിമിഷത്തിൽ തിരിച്ച് പ്രതികരിക്കാത്ത നിങ്ങളുടെ സഹിഷ്ണുതയ്ക്ക് അക്കാദമി നന്ദി പറയുന്നു - എന്നാണ് പുറത്ത് വിട്ട് പ്രസ്താവനയിൽ അക്കാദമി വ്യക്തമാക്കിയത്. അതേസമയം, ഇക്കഴിഞ്ഞ ദിവസം മറ്റൊരു പ്രസ്താവന അക്കാദമി പുറത്ത് വിട്ടിരുന്നു. ഓസ്‌കർ ചടങ്ങിനിടെ ക്രിസ് റോക്കിനെ വിൽ സ്മിത്ത് കരണത്തടിച്ച സംഭവത്തിൽ സ്മിത്തിനെതിരെ നടപടി ഉണ്ടാകും എന്നായിരുന്നു അക്കാദമിയുടെ പ്രസ്താവന. ഹോളിവുഡ് നടന്റെ നടപടികളെ അപലപിച്ചാണ് അക്കാദമി രംഗത്ത് എത്തിയിരുന്നത്.
"അവാർഡ് ചടങ്ങിൽ മിസ്റ്റർ സ്മിത്തിന്റെ പ്രവൃത്തിയെ അക്കാദമി അപലപിക്കുന്നു. അക്കാദമി സംഭവത്തെ കുറിച്ച് ഔദ്യോഗികമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലിഫോർണിയ നിയമം പ്രകാരം തുടർ നടപടികൾ ഉണ്ടാകും. ഒരാൾക്ക് മേലെ ഉണ്ടാകുന്ന ശാരീരിക പെരുമാറ്റം സ്വീകാര്യമായ പെരുമാറ്റ രീതിയായി തോന്നുന്നില്ല' - അക്കാദമി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
അതേസമയം, സ്മിത്തിന്റെ ഈ പെരുമാറ്റത്തിൽ അദ്ദേഹത്തിന് ലഭിച്ച ഓസ്‌കാർ നഷ്‌ടപ്പെടുമോ എന്ന് അക്കാദമി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നില്ല. എന്നാൽ, സംഭവത്തിൽ പ്രതികരിച്ച് അക്കാദമിയുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിൽ സേവനമനുഷ്ഠിക്കുന്ന നടി ഹൂപ്പി ഗോൾഡ് ബെർഗ് രംഗത്ത് എത്തിയിരുന്നു. സ്മിത്തിൽ നിന്ന് ആ ഓസ്‌കർ തിരികെ വാങ്ങാൻ പോകുന്നില്ല.
എന്നാൽ, സ്മിത്തിന് എതിരെ നടപടി ഉണ്ടാകും. ഇക്കാര്യം ഉറപ്പാണെന്നും ഹൂപ്പി ഗോൾഡ് ബെർഗ് വ്യക്തമാക്കിയിരുന്നു. അതേസമയം, ഹാസ്യ നടനായ ക്രിസ് റോക്കിനെ വേദിയിൽ കയറി തല്ലിയ സംഭവത്തിൽ സ്മിത്ത് പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. തന്റെ പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്‌സിനോടും അദ്ദേഹം ക്ഷമാപണം നടത്തി.
സ്മിത്തിന്റെ ഭാര്യ ജാഡ പിങ്കറ്റ് സ്മിത്തിനെ കുറിച്ച് ക്രിസ് റോക്ക് വേദിയിൽ തമാശ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ക്രിസ് റോക്കിനെ വേദിയിൽ കയറി സ്മിത്ത് തല്ലിയത്. പിങ്കറ്റ് ഓസ്കർ വേദിയിൽ തല മുണ്ഡനം ചെയ്ത ലുക്കിലായിരുന്നു എത്തിയിരുന്നത്. മുടി കൊഴിച്ചിലിന് കാരണമാകുന്ന ഒരു മെഡിക്കൽ അവസ്ഥയായ അലോപ്പീസിയയെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ മുമ്പ് തുറന്ന് പറഞ്ഞിരുന്നു. റോക്കിന്റെ ഈ തമാശയിലാണ് സ്മിത്ത് പ്രകോപിതൻ ആയത്. അതേസമയം, ചടങ്ങിൽ എത്തിയ പ്രേക്ഷകരെ സംഭവം ഞെട്ടിച്ചിരുന്നു.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications