താലിബാന്‍ മന്ത്രി ഇന്ത്യ സന്ദർശിച്ചു: പിന്നാലെ അതിർത്തിയില്‍ അഫ്ഗാന്‍-പാക് ഏറ്റമുട്ടല്‍; നിരവധി മരണം
പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തി സംഘർഷം തുറന്ന യുദ്ധത്തിലേക്ക്. പാകിസ്ഥാൻ അഫ്ഗാൻ മേഖലയില്‍ വ്യോമാക്രമണങ്ങൾ നടത്തിയതിന് പിന്നാലെ അഫ്ഗാന്‍ സേനയും ശക്തമായ രീതിയില്‍ തിരിച്ചടി നടത്തുകയായിരുന്നു. ടിടിപി മേധാവി നൂർ വാലി മെഹ്സൂദിനെ ലക്ഷ്യമിട്ട് കാബൂൾ, ഖോസ്റ്റ്, ജലാലാബാദ്, പക്തിക എന്നിവിടങ്ങളില്‍ ഒക്ടോബർ 9 ന് ശക്തമായ വ്യോമാക്രമണമായിരുന്നു പാക് സേനയുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
"കാബുൾ നഗരത്തിൽ പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിനുള്ള പ്രതികാരമായി അതിർത്തി പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങളിൽ പാകിസ്ഥാൻ സുരക്ഷാ സേനയോട് കടുത്ത ഏറ്റുമുട്ടലുകൾ നടത്തുന്നു. അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശത്ത് വീണ്ടും ആക്രമണം നടത്തിയാല്‍, ഞങ്ങളുടെ സായുധ സേന അഫ്ഗാനിസ്ഥാന്റെ ഭൂപ്രദേശം സംരക്ഷിക്കാൻ തയ്യാറാണ്, കടുത്ത പ്രതികരണം നടത്തും. " താലിബാന്‍ സൈന്യം പ്രസ്താവനയിലൂടെ വ്യക്തമാക്കി.

തങ്ങളുടെ വ്യോമാക്രമണങ്ങള്‍ പാകിസ്ഥാന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പാകിസ്ഥാൻ താലിബാൻ (TTP) അംഗങ്ങളെ നിലക്ക് നിർത്താന്‍ അഫ്ഗാനിസ്ഥാന്‍ തയ്യാറാകണമെന്ന് പാകിസ്താന്‍ ആവശ്യപ്പെടുന്നു. അഫ്ഗാനിസ്ഥാനില്‍ യുദ്ധ പരിശീലനം നേരിടുന്ന പാകിസ്ഥാന്‍ താലിബാന്‍ അഫ്ഗാന്‍ താലിബാന്റെ ആശയം പിന്തുടരുന്നവരാണ്. 2021 മുതൽ ഈ സംഘടന ഇസ്ലാമാബാദിന്റെ നൂറുകണക്കിന് സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയതായും പാകിസ്ഥാന്‍ ആരോപിക്കുന്നു.
കുനാർ, നംഗർഹാർ, പക്തിയ, ഖോസ്റ്റ്, ഹെൽമന്റ് തുടങ്ങിയ അഫ്ഗാൻ-പാകിസ്ഥാൻ അതിർത്തി പ്രവിശ്യകളില്‍ ഏറ്റുമുട്ടലുകള്‍ തുടരുന്നതായി താലിബാൻ ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നു. പാകിസ്ഥാന്റെ അഫ്ഗാൻ അതിർത്തിയിലെ ഖൈബർ-പഖ്തൂഖ്വ പ്രവിശ്യയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ AFP-യോട് പറഞ്ഞത് "ഇന്ന് സന്ധ്യയോടെ താലിബാൻ സൈന്യം ആയുധങ്ങൾ ഉപയോഗിക്കാൻ തുടങ്ങി. നാം ആദ്യം ലൈറ്റ് ആർട്ടിലറി വിട്ടു, പിന്നീട് ഹെവി ആർട്ടിലറി നാല് സ്ഥലങ്ങളിലേക്ക് അടിച്ചു" എന്നായിരുന്നു.
"പാകിസ്ഥാൻ സൈന്യം ഹെവി ആർട്ടിലറി വെച്ചായിരുന്നു തിരിച്ചടി നൽകിയത്. സ്ഫോടകവസ്തുക്കൾ വഹിച്ച് പറക്കുന്ന മൂന്ന് അഫ്ഗാൻ ക്വാഡ്‌കോപ്റ്ററുകൾ (ഡ്രോണുകൾ) അവർ വെടിവെച്ച് തകർത്തു. തീവ്രമായ യുദ്ധമാണ് തുടരുന്നത്, പക്ഷേ ഇതുവരെ യാതൊരു മരണമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല," അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ അഫ്ഗാൻ- പാക് സൈന്യങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 12 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സ്രോതസ്സുകളെ ഉദ്ധരിച്ച് ടോളോ ന്യൂസ് സ്ഥിരീകരിക്കുന്നത്.
വിഷയത്തില്‍ ഇറാന്‍ ഉള്‍പ്പെടേയുള്ള രാജ്യങ്ങളും ഇടപെട്ടിട്ടുണ്ട്. അയല്‍ രാജ്യങ്ങള്‍ സംയമനം പാലിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഘ്ചി ആഹ്വാനം ചെയ്തു. സംഘർഷം തുടരുന്നത് പ്രാദേശികമായി വലിയ തോതില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, സമീപ ദിവസങ്ങളില്‍ പാക് താലിബാന്‍ സേന അതിർത്തിയില്‍ പാക് സേനയുമായി വലിയ രീതിയിലുള്ള ഏറ്റുമുട്ടലാണ് നടത്തുന്നത്. പാകിസ്ഥാന്റെ വടക്കുപടിഞ്ഞാറ് ജില്ലകളിലെ മരണകാരണമായ നിരവധി ആക്രമണങ്ങളുടെ ഉത്തരവാദിത്തവും സംഘടന കഴിഞ്ഞ ദിവസം ഏറ്റെടുത്തു. 20 സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് സിവിലിയന്മാരും ഈ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം രൂക്ഷമായിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവിലെ സംഘർഷം അഫ്ഗാൻ-പാകിസ്ഥാൻ ബന്ധങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. 2021-ൽ അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് ശേഷം മേഖലയില്‍ ടി ടി പിയുടെ പ്രവർത്തനങ്ങൾ വർധിച്ചത് രണ്ട് രാജ്യങ്ങളും തമ്മിലുള്ള പരസ്പര ആരോപണങ്ങൾക്ക് ഇന്ധനം പകരുന്നു. പ്രാദേശിക സമാധാനത്തിനായി അന്താരാഷ്ട്ര ഇടപെടലുകൾ അനിവാര്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും സംഘർഷം തുടരുകയാണ്.
-
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ദിലീപിൻ്റെ റിയൽ എസ്റ്റേറ്റ് ബിസിനസിൽ നിന്ന് പിൻമാറാൻ കാരണം; കാവ്യ മാധവൻ പറഞ്ഞത്..'മനസിലേറ്റ മുറിവ് മാറുമോ' -
മീനാക്ഷിയെ പോലെ പണം വാരുന്ന ഡോക്ടറാണോ? അച്ഛന്റെ സ്വപ്നം സഫലമാക്കി ശ്രീലക്ഷ്മി, കലാഭവൻ മണിയുടെ മകൾക്ക് കയ്യടി -
സ്വർണ വില ഇനി കുത്തനെ താഴേക്കോ? സ്വർണം വാങ്ങുന്നത് കുറച്ച് കേന്ദ്രബാങ്കുകളും..എന്തുപറ്റി? അമ്പരപ്പ് -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
വിജയ്ക്ക് തൃഷയോട് മാത്രമായിരുന്നിരിക്കില്ല ബന്ധം..നടൻ മിടുക്കൻ, ഭാര്യയുടെ ഉദ്ദേശം നടക്കില്ല'; അഡ്വ ജയശങ്കർ -
സ്വർണ വില അഞ്ചാം ദിനവും മൂക്കും കുത്തി താഴെ; പവന് 60,000 രൂപയെന്ന ആഗ്രഹമൊക്കെ നടക്കുമോ?അറിയാം -
ക്രിസ്ത്യാനിയായിട്ടും പൊങ്കാലയിട്ടു; ബിജെപിയിലേക്കു പോകുന്നു: വിവാദങ്ങളില്‍ പ്രതികരണവുമായി ബീന ആന്റണി -
ഗള്‍ഫില്‍ സന്തോഷം; ഇറാന്‍ ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
മിനിറ്റുകൾക്കുള്ളിൽ സർവ്വനാശം: ലോകാവസാന മിസൈൽ പരീക്ഷിച്ച് യുഎസ്












Click it and Unblock the Notifications