Get Updates
Get notified of breaking news, exclusive insights, and must-see stories!

അഫ്ഗാന്‍ കളംമാറി? പാകിസ്താന് കൈകൊടുത്തു; ഇന്ത്യയ്ക്ക് തിരിച്ചടി, ചൈനീസ് മന്ത്രി കാബൂളില്‍

താലിബാന്‍ അധികാരത്തില്‍ എത്തിയെങ്കിലും അഫ്ഗാനുമായുള്ള ബന്ധം ഇന്ത്യ പൂര്‍ണമായി അവസാനിപ്പിക്കാത്തത് തന്ത്രപ്രധാന തീരുമാനത്തിന്റെ ഭാഗമായിരുന്നു. അഫ്ഗാനിസ്താന്‍ വഴി മധ്യേഷ്യയിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള ചരക്കുപാതയായിരുന്നു ഇന്ത്യയുടെ കണ്ണില്‍. മാത്രമല്ല, ചൈനയും പാകിസ്താനും സൃഷ്ടിക്കുന്ന വെല്ലുവിളി മറികടക്കലും.

എന്നാല്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് എന്ന് പറയാം. കാരണം, ചൈനയുമായും പാകിസ്താനുമായും കൈ കോര്‍ക്കുകയാണ് അഫ്ഗാന്‍. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി താലിബാന്‍ അധികാരത്തിലെത്തിയ 2021ന് ശേഷം ആദ്യമായി കാബൂള്‍ സന്ദര്‍ശിച്ചു. ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി (സിപിഇസി) അഫ്ഗാനിലേക്ക് നീട്ടാന്‍ ധാരണയിലെത്തുകയും ചെയ്തു.

china pakistan cpec to afghanistan-

ചൈനയുടെ ബ്രഹ്മാണ്ഡ പദ്ധതിയാണ് സില്‍ക്ക് ബെല്‍റ്റ് ആന്റ് റോഡ്. ഇതിന്റെ ഭാഗമാണ് സിപിഇസി. ചൈനയിലെ സിന്‍ജിയാങില്‍ നിന്ന് പാകിസ്താനിലെ ബലൂചിസ്താനിലുള്ള ഗാദ്വാര്‍ തുറമുഖത്തേക്ക് വീതിയേറിയ റോഡ്, റെയില്‍പാത എന്നിവ ഒരുക്കുകയാണ്. ചരക്കുകള്‍ ഗാദ്വാറിലെത്തിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയും ഇറക്കുമതി സുഗമമാക്കുകയുമാണ് ചൈനയുടെ ലക്ഷ്യം.

പാകിസ്താന്റെ അധീനതയിലുള്ള കശ്മീരിലൂടെയാണ് സിപിഇസി കടന്നുപോകുന്നത്. ഇതില്‍ ഇന്ത്യ കടത്തു അമര്‍ഷം രേഖപ്പെടുത്തിയിരുന്നു. തങ്ങളുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന നീക്കമാണിത് എന്ന് ഇന്ത്യ വിലയിരുത്തുന്നു. ഈ വേളയിലാണ് കാബൂളില്‍ ചൈന-പാകിസ്താന്‍-അഫ്ഗാന്‍ വിദേശകാര്യ മന്ത്രിമാരുടെ യോഗം. ചൈനീസ് വിദേശകാര്യ മന്ത്രി ആദ്യമായി അഫ്ഗാനില്‍ വന്നു എന്നത് ഇരുരാജ്യങ്ങളും കൂടുതല്‍ അടുക്കുന്നു എന്നതിന്റെ സൂചനയാണ്.

പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധര്‍ മൂന്നാംതവണയാണ് കാബൂളിലെത്തുന്നത്. സിപിഇസി അഫ്ഗാനിലേക്ക് കൂടെ നീട്ടാന്‍ യോഗത്തില്‍ ധാരണയായി. ഇത് അഫ്ഗാന് വലിയ നേട്ടമാകും. 6000 കോടി ഡോളറിന്റെ പദ്ധതിയാണിത്. കൂടുതല്‍ പണം മുടക്കുന്നത് ചൈനയാണ്. എന്നാല്‍ ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെ പാകിസ്താനും അഫ്ഗാനും ചെയ്യേണ്ടതുണ്ട്. അഫ്ഗാന്‍ കൂടി ചൈന-പാകിസ്താന്‍ പക്ഷത്തേക്ക് പോകുന്നത് ഇന്ത്യ സംശയത്തോടെയാണ് കാണുന്നത്.

അഫ്ഗാനിലെ ഇന്ത്യന്‍ പ്രൊജക്ടുകള്‍

ഇന്ത്യയുമായി പുരാതന കാലം മുതല്‍ ബന്ധമുള്ള രാജ്യമാണ് അഫ്ഗാനിസ്താന്‍. അഫ്ഗാനിലെ പാര്‍ലമെന്റ് മന്ദിരം, ഹെറാത്ത് പ്രവിശ്യയിലെ സല്‍മ അണക്കെട്ട്, ഇറാനിലെ ചബഹാര്‍ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സാംരജ് ഡെലറാ ഹൈവേ എന്നിവയെല്ലാം ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ചതാണ്. താലിബാന്‍ അധികാരത്തിലെത്തിയ ശേഷം ഇന്ത്യ അഫ്ഗാനുമായി അല്‍പ്പം അകന്നിരുന്നു എങ്കിലും ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

ചൈനയുടെ സിപിഇസിയെ വെല്ലുന്നതിന്റെ ഭാഗം കൂടിയാണ് ഇന്ത്യ ഇറാനിലെ ചബഹാറില്‍ തുറമുഖം നിര്‍മിച്ചത്. അഫ്ഗാനില്‍ നിന്ന് ഇവിടേക്ക് ഹൈവേ ഒരുക്കിയതും ഇതിന്റെ ഭാഗമാണ്. എന്നാല്‍ പാകിസ്താനും അഫ്ഗാനും ചൈനയ്‌ക്കൊപ്പം നില്‍ക്കുന്നത് മേഖലയിലെ ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഈ വെല്ലുവിളി ഇന്ത്യ നയതന്ത്രപരമായി എങ്ങനെ മറികടക്കുമെന്നാണ് അറിയേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+