പാകിസ്താന് വിമാന കമ്പനി വിറ്റു; ഭാഗ്യം വീണത് ഈ കമ്പനിക്ക്, മുന്നിലുള്ളത് വന്‍ കടമ്പകള്‍
ഇസ്ലാമാബാദ്: പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ (പിഐഎ) സ്വകാര്യവല്‍ക്കരണം പൂര്‍ത്തിയായി. കടുത്ത മത്സരത്തിനൊടുവില്‍ ഏകദേശം 13,500 കോടി രൂപയുടെ ലേലത്തുകയ്ക്ക് ആരിഫ് ഹബീബ് ഗ്രൂപ്പാണ് ദേശീയ വിമാനക്കമ്പനി സ്വന്തമാക്കിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനിയെ ലാഭകരമാക്കുക എന്ന ഉദ്ദേശത്തോടെയാണ് വില്‍പ്പന.
ഇസ്ലാമാബാദില് നടന്ന ചടങ്ങില്‍ ലക്കി സിമന്റ്, എയര്‍ബ്ലൂ, ആരിഫ് ഹബീബ് തുടങ്ങിയ മൂന്ന് കമ്പനികളാണ് ലേലത്തില്‍ പങ്കെടുത്തത്. ഇവര്‍ നേരത്തെ യോഗ്യത നേടിയവരാണ്. പാകിസ്താന്റെ കമ്പനികള്‍ക്ക മാത്രമാണ് ലേലത്തില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരുന്നത്. ആരിഫ് ഹബീബ് ഗ്രൂപ്പ് 11,500 കോടി രൂപയുടെ പ്രാഥമിക വാഗ്ദാനവുമായി മുന്നിലെത്തി. ലക്കി സിമന്റ് 10,550 കോടി രൂപയും എയര്‍ബ്ലൂ 2,650 കോടി രൂപയും വാഗ്ദാനം ചെയ്തു.

ലേലങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷം, സര്‍ക്കാര്‍ 10,000 കോടി രൂപയുടെ ഒരു അടിസ്ഥാന വില പ്രഖ്യാപിച്ചു. ലേല നിയമപ്രകാരം, ഏറ്റവും ഉയര്‍ന്ന തുക വാഗ്ദാനം ചെയ്ത ആരിഫ് ഹബീബിനെയും ലക്കി സിമന്റിനെയും തുറന്ന ലേലത്തിന് ക്ഷണിച്ചു. തുടര്‍ന്ന്, ഇരു ഗ്രൂപ്പുകളും പല ഘട്ടങ്ങളായി തങ്ങളുടെ ലേലത്തുക വര്‍ധിപ്പിച്ചു. ആരിഫ് ഹബീബ് ഗ്രൂപ്പ് 13,500 കോടി രൂപ വാഗ്ദാനം ചെയ്തതുവരെ മത്സരം തുടര്‍ന്നു.
ഈ തുകയ്ക്ക് തുല്യമായ വാഗ്ദാനം നല്കാന് ലക്കി സിമന്റിന് കഴിഞ്ഞില്ല, തുടര്‍ന്ന് അവര്‍ ലേലത്തില്‍ നിന്ന് പിന്മാറി. വ്യവസ്ഥകള്‍ പ്രകാരം, വിജയിച്ച ലേലക്കാരന് 90 ദിവസത്തിനുള്ളില്‍ വിമാനക്കമ്പനിയുടെ ശേഷിക്കുന്ന 25% ഓഹരികള്‍ വാങ്ങേണ്ടതുണ്ട്. പ്രാഥമികമായി വിറ്റ 75% ഓഹരികളില്‍ നിന്നുള്ള വരുമാനത്തിന്റെ 92.5% പുനര്നിക്ഷേപത്തിനായി പിഐഎയ്ക്ക് നേരിട്ട് ലഭിക്കും. ബാക്കി 7.5% വരുമാനം സര്‍ക്കാരിലേക്ക് കൈമാറും.
ലോകത്തെ പ്രധാന വിമാനക്കമ്പനിയുടെ അവസ്ഥ
ഇപ്പോള്‍ നല്കിയ ലേലത്തുകയ്ക്ക് പുറമെ, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 8,000 കോടി രൂപ പുതിയ നിക്ഷേപം നടത്താനും നിക്ഷേപകന് ബാധ്യസ്ഥരാണ്. ഈ നിക്ഷേപം വിമാനങ്ങളുടെ നിലവാരം മൊത്തത്തിലുള്ള സേവനങ്ങള്‍ എന്നിവ മെച്ചപ്പെടുത്തുന്നതിനായി ഉപയോഗിക്കും. കടക്കെണിയിലായ പിഐഎയെ വാങ്ങാന്‍ നേരത്തെ ആരും തയ്യാറായിരുന്നില്ല. തുടര്‍ന്ന് 65400 കോടിയുടെ കടബാധ്യത പാക് ഭരണകൂടം ഏറ്റെടുക്കുകയായിരുന്നു. ശേഷമായിരുന്നു ലേലം.
വിമാനക്കമ്പനി വില്ക്കാന് സര്‍ക്കാര്‍ നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. കഴിഞ്ഞ വര്‍ഷം നടത്തിയ ആദ്യ ശ്രമം, വാഗ്ദാനം ചെയ്ത തുക പ്രതീക്ഷിച്ച വിലയിലെത്താത്തതിനാല് പരാജയപ്പെട്ടിരുന്നു. ഒരുകാലത്ത് ലോകത്തിലെ മുന്‍നിര വിമാനക്കമ്പനികളില്‍ ഒന്നായിരുന്നു പിഐഎ. മോശം മാനേജ്മെന്റ്, വര്‍ധിച്ചുവരുന്ന നഷ്ടം, നിലവാരം കുറഞ്ഞ സേവനം എന്നിവ അതിന്റെ പേരിനും സാമ്പത്തിക സ്ഥിതിക്കും കോട്ടം വരുത്തി.
നേരത്തെ ഫൗജി ഫെര്‍ട്ടിലൈസര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ലേലത്തിന് മുന്നിലുണ്ടായിരുന്നു. പാകിസ്താന് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണിത്. ഇവര്‍ക്ക് അനുകൂലമായി നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പൊടുന്നനെ ഇവര്‍ ലേലത്തില്‍ നിന്ന് പിന്മാറി. ഇതോടെ ലേലം വിളിക്കാന്‍ മൂന്ന് കക്ഷികളായി മാറി. ഇതില്‍ നിന്നാണ് നിക്ഷേപ കമ്പനിയായ ആരിഫ് ഹബീബ് വിജയിച്ചത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ












Click it and Unblock the Notifications