അണ്വായുധം സുരക്ഷിതമല്ലെന്ന് ഇമ്രാന് ഖാന്, ഒരാളല്ല നോക്കുന്നതെന്ന് സൈന്യം, പാകിസ്താനില്‍ പോര്
ഇസ്ലാമാബാദ്: പാകിസ്താനില്‍ പുതിയ സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി സ്ഥാനം നഷ്ടമായ പ്രധാനമന്ത്രി ഇമ്രാന് ഖാന്. ആണവായുധങ്ങളുമായി ബന്ധപ്പെട്ട ഇമ്രാന് ഖാന്റെ ആരോപണത്തിന് മറുപടി നല്കി സൈന്യം. കൂറ്റന്‍ റാലികള്‍ സംഘടിപ്പിച്ച് തെരഞ്ഞെടുപ്പ് മൂഡ് സൃഷ്ടിക്കുകയാണ് ഇമ്രാന് ഖാന്. ജനങ്ങള്‍ തന്നോടൊപ്പമുണ്ട് എന്ന് തെളിയിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം. പെഷാവറില്‍ കൂറ്റന്‍ റോഡ് ഷോയാണ് ഇമ്രാന് ഖാന് സംഘടിപ്പിച്ചത്. ഈ റാലിയില്‍ സംസാരിക്കുമ്പോഴാണ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്.
പാകിസ്താന്റെ ആണവായുധങ്ങള്‍ സുരക്ഷിതമാണോ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. കവര്‍ച്ചക്കാരുടെയും കള്ളന്മാരുടെയും കൈയ്യില്‍ ഇവ സുരക്ഷിതമാകില്ലെന്നും ഷഹ്ബാസ് ഷരീഫ് ഭരണകൂടത്തെ സൂചിപ്പിച്ച് ഇമ്രാന് ഖാന് പറഞ്ഞു. അതേസമയം, ഇമ്രാന് ഖാന് മറുപടിയുമായി സൈന്യം രംഗത്തുവന്നു. പാകിസ്താന്റെ ആണവായുധം ഏതെങ്കിലും ഒരു വ്യക്തിയല്ല നോക്കുന്നതെന്നും സുരക്ഷിതമായ സ്ഥലത്താണെന്നും മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖാന്‍ പ്രതികരിച്ചു.

വിദേശ ശക്തികളുടെ ഗൂഢാലോചനയാണ് തന്നെ പുറത്താക്കിയതെന്ന് ഇമ്രാന് ഖാന് ആരോപിക്കുന്നു. ഇന്ത്യയിലുള്ളവര്‍ ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുക്രൈന് വിഷയത്തില്‍ റഷ്യയ്ക്കൊപ്പം നിന്നത് കാരണം അമേരിക്കയാണ് തന്നെ പുറത്താക്കിയതെന്നും ഇമ്രാന് ഖാന് പറയുന്നു. പാകിസ്താനില്‍ പാവ ഭരണകൂടത്തെയാണ് അമേരിക്ക ചുമതലപ്പെടുത്തിയിരിക്കുന്നത്. അമേരിക്കയുടെ മാപ്പ് ഞങ്ങള്‍ക്ക് വേണ്ട. കവര്‍ച്ചക്കാരുടെ കൈയ്യില്‍ പാകിസ്താന്റെ ആണവായുധങ്ങള്‍ സുരക്ഷിതമാണോ എന്നും ഇമ്രാന് ഖാന് ചോദിച്ചു.
അധികാരത്തിലിരുന്നപ്പോള്‍ ഞാന്‍ അപകടകാരിയായിരുന്നില്ല. എന്നാല്‍ ഇനി കൂടുതല്‍ അപകടകാരിയാകും. അവിശ്വാസപ്രമേയത്തിന്മേല് വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് അര്‍ധരാത്രി സുപ്രിംകോടതി തുറന്നത് തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് അന്ന് സംഭവിച്ചത്. ഇറക്കുമതി ചെയ്ത സര്‍ക്കാരിനെ ഞങ്ങള്‍ അംഗീകരിക്കില്ല. രാജ്യത്ത് ഏതൊരു നേതാവ് പുറത്താക്കപ്പെടുമ്പോഴും ജനങ്ങള്‍ അത് ആഘോഷിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. എന്നാല്‍ ഇത്തവണ ജനകീയ പ്രതിഷേധമാണ് നടക്കുന്നതെന്നും ഇമ്രാന്ഖാന് കൂട്ടിച്ചേര്‍ത്തു.
കോടതിനടപടിയെ വിമര്‍ശിച്ച് ഇമ്രാന്ഖാന് നടത്തിയ പരാമര്‍ശങ്ങളെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ രംഗത്തുവന്നു. ഭരണഘടനാ ലംഘനം നടന്നുവെന്ന് ബോധ്യപ്പെട്ടതിനാലാണ് കോടതിക്ക് ഇടപെടേണ്ടി വന്നതെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോയും മുസ്ലിംലീഗ് (നവാസ് വിഭാഗം) നേതാവ് എഹ്സാന്‍ ഇഖ്ബാലും പറഞ്ഞു. അവിശ്വാസ പ്രമേയത്തിലൂടെ ഇമ്രാന് ഖാന് പുറത്തായ ശേഷം ഷഹ്ബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റിരുന്നു. വലിയ പരിഷ്കാരങ്ങളാണ് അദ്ദേഹം നടപ്പാക്കി കൊണ്ടിരിക്കുന്നത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications