നവാസ് ഷെരീഫിനെ തറപറ്റിച്ച് ഇമ്രാന് ഖാന്! ഏറ്റവും വലിയ ഒറ്റകക്ഷി! പാക്കിസ്ഥാനില്‍ തൂക്കുസഭ?
Recommended Video
ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ മുന്‍ ക്രിക്കറ്റ് താരമായ ഇമ്രാന് ഖാന്റെ തെഹ്രീക ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായി തിരഞ്ഞെടുക്കപ്പെട്ടു. 272 സീറ്റുകളില്‍ 112 സീറ്റ് നേടിയാണ് തെഹ്റിക് ഇന്‍സാഫ് ഏറ്റവും വലിയ ഒറ്റകക്ഷിയായത്. നവാസ് ഷെരീഫിന്റെ സഹോദരന് ഷഹബാസ് ഷരീഫ് നയിക്കുന്ന പാക്കിസ്ഥാന് മുസ്ലീം ലീഗ്-നവാസിന് 64 സീറ്റുകളിലാണ് ലീഡ്.
ബിലാവല്‍ ഭൂട്ടോയുടെ പാക്കിസ്ഥാന് പീപ്പിള്‍സ് പാര്‍ട്ടിയ്ക്ക് 42 സീറ്റുകളാണ് ലഭിച്ചത്. സ്വതന്ത്രര്‍ക്കും ചെറുപാര്‍ട്ടികള്‍ക്കും 52 സീറ്റുകള്‍ വീതം ലഭിച്ചു. 137 സീറ്റുകള്‍ എന്ന മാന്ത്രിക സംഖ്യയിലേക്ക് എത്താന്‍ ആര്‍ക്കും സാധിക്കാത്തതോടെയാണ് തൂക്കുസഭയ്ക്ക് സാധ്യത കല്‍പ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നിലപാട് നിര്‍ണായകമായേക്കും. അതേസമയം തിരഞ്ഞെടുപ്പ് ഫലത്തില്‍ എതിര്‍പ്പുമായി ഷെരീഫിന്റെ പാര്‍ട്ടി രംഗത്തെത്തി. പാക്കിസ്ഥാനിൽ നടന്നത് തിരഞ്ഞെടുപ്പല്ല, തെരഞ്ഞെടുപ്പാണെന്ന് അവർ ആരോപിച്ചു.
കനത്ത ആക്രമണങ്ങള്‍ക്കിടയിലാണ് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് പൂർത്തിയായത്. സംഘര്‍ഷങ്ങളെ തുടര്‍ന്നും അല്ലാതെയും പലയിടത്തും വോട്ടിങ്ങ് തടസപ്പെട്ടു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. ബലൂചിസ്താനിലെ ക്വറ്റയില്‍ പോളിങ് ബൂത്തിലുണ്ടായ സ്ഫോടനത്തില്‍ 35 പേര് കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇമ്രാന് ഖാന്റെ തെഹ്രീക്കെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകരും കൊല്ലപ്പെട്ടവരിൽ പെടുന്നു.
ജൂലൈ 25 ബുധനാഴ്ച രാവിലെ ആറ് മുതലാണ് വോട്ടെടുപ്പ് തുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയ ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്ന പ്രത്യേകത കൂടി ഉണ്ട് ഈ തിരഞ്ഞെടുപ്പിന്. പാകിസ്ഥാനിലെ സിന്ധ്, ബലൂചിസ്ഥാൻ, പഞ്ചാബ്, കൈബർ എന്നീ നാല് പ്രവിശ്യകളിലായി ദേശീയ അസംബ്ലിയിലേക്കും പ്രവിശ്യാ അസംബ്ലിയിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. 3765 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. സൈന്യത്തിന്റെ കടുത്ത നിയന്ത്രണത്തിലായിരുന്നു തിരഞ്ഞെടുപ്പ്.