ബിന്‍ലാദന്റെ പേരില്‍ പാകിസ്താനില്‍ ഒരു ലൈബ്രറി
ഇസ്ലാമാബാദ്: അല്‍ ഖ്വയ്ദ മുന്‍ തലവന്‍ ബിന്‍ ലാദന്റെ സ്മരണയ്ക്ക് പാകിസ്താനില്‍ ഒരു ലൈബ്രറി. ഇസ്ലാമാ ബാദില്‍ ലാല്‍ മസ്ജിദുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജാമിയ ഹഫ്സ എന്ന മദ്രസയുടെ ലൈബ്രറിയ്ക്കാണ് തീവ്രവാദ സംഘടനയുടെ തലവന്റെ പേര് നല്‍കിയിരിക്കുന്നത്.
ബിന്‍ ലാദനെ ആദരിക്കുന്നതിന്റെ ഭാഗമായാണ് ലൈബ്രറിക്ക് അദ്ദേഹത്തിന്റെ പേരു നല്‍കിയതെന്നും അദ്ദേഹം ഒരു ഹീറോ ആയിരുന്നുവെന്നും ലൈബ്രറിയുടെ വക്താക്കളിലൊരാള്‍ പറഞ്ഞു. ലൈബ്രറിയുടെ വാതിലുകളില്‍ ഒന്നില്‍ ബിന്‍ ലാദനെ 'ഷഹൂദ്' (രക്തസാക്ഷി) എന്നും വിശേഷിപ്പിച്ചിരിക്കുന്നു.

ശരീഅത്ത് നിയപ്രകാരം മദ്രസകളെയും പള്ളികളെയും സര്‍ക്കാര്‍ ഉന്നം വച്ചാല്‍ അവരോട് പ്രതികാരം ചെയ്യുമെന്ന് മദ്രസയുടെ മുഖ്യ ക്ലര്‍ക്ക് മൗലാനം അബ്ദുള്‍ അസീസ് പ്രതികരിച്ചു.
ഭീകരരെ അമര്‍ച്ച ചെയ്യുന്നതിനായി പാക് സൈനികര്‍ 2007ല്‍ ലാല്‍ മസ്ജിദില്‍ നടത്തിയ അക്രമണത്തില്‍ നിരവധി പേര് കൊല്ലപ്പെട്ടിരുന്നു. ഭീകരരുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ നിഴലിലാണ് ഇപ്പോള്‍ ലൈബ്രറി. ഇസ്ലാമിക ഗ്രന്ഥങ്ങളുടെ രണ്ടായിരത്തോളം ശേഖരങ്ങള്‍ ഈ ലൈബ്രറിയില്‍ ഉണ്ടെന്നാണ് കണക്കുകള്‍.
അഫ്ഖാനിസ്ഥാനില്‍ സോവിയറ്റ് യുദ്ധം നടക്കുന്ന പശ്ചാത്തലത്തില്‍ 1988-1989 വര്‍ഷങ്ങള്‍ക്കിടയിലാണ് ബിന്‍ ലാദനും അദ്ദേഹത്തിന്റെ അദ്ധ്യാപകന് അബ്ദുള്ള യൂസഫ് ആസാമും ചേര്‍ന്ന് അല്‍ ഖ്വയ്ദ എന്ന മുസ്ലീം തീവ്രവാദ സംഘടനയ്ക്ക് രൂപം നല്‍കിയത്. 89 മുതല്‍ സംഘടനയുടെ തലപ്പത്തിരുന്ന ലാദന് 2011ല്‍ അബട്ടാബാദില്‍ യു എസ് സൈന്യം നടത്തിയ അക്രമണത്തില്‍ കൊല്ലപ്പെടുന്നതുവരെ തത് സ്ഥാനത്ത് തുടര്‍ന്നു.
-
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ?












Click it and Unblock the Notifications