സൗദി യാത്ര സ്വന്തം ചെലവില്‍; പാകിസ്താനില്‍ വേറിട്ട പാതയൊരുക്കി ഷഹ്ബാസ് ഷരീഫ്
ഇസ്ലാമാബാദ്: പാകിസ്താന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫ് സൗദിയിലേക്ക് പോകുന്നത് സ്വന്തം ചെലവില്‍. വിമാന ടിക്കറ്റ് പ്രധാനമന്ത്രി സ്വന്തമായി വഹിക്കുമെന്ന് മന്ത്രി മറിയം ഔറംഗസീബ് അറിയിച്ചു. ഷഹ്ബാസ് ഖജനാവ് കൊള്ളയടിക്കുകയാണെന്നും 16 കുടുംബാംഗങ്ങളും അദ്ദേഹത്തോടൊപ്പം പോകുന്നുണ്ടെന്നും ഇമ്രാന് ഖാന്റെ പിടിഐ പാര്‍ട്ടി ആരോപിച്ചിരുന്നു. ഈ സ ാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം. ഈ ആഴ്ചയാണ് ഷഹ്ബാസ് സൗദിയിലേക്ക് പോകുന്നത്. സാധാരണ വിമാനത്തില്‍ സ്വന്തം ചെലവില്‍ പ്രധാനമന്ത്രി യാത്ര ചെയ്യുമെന്ന് മന്ത്രി ട്വീറ്റ് ചെയ്തു. പത്ത് വര്‍ഷം ഷഹ്ബാസ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്നു. ഈ വേളയില്‍ അദ്ദേഹം സാധാരണ വിമാനത്തില്‍ മാത്രമാണ് സഞ്ചരിച്ചിട്ടുള്ളത്. സ്വന്തം ചെലവില്‍ മാത്രമേ ഷഹ്ബാസ് യാത്ര ചെയ്യാറുള്ളൂ എന്നും മന്ത്രി മറിയം ഔറംഗസീബ് പറഞ്ഞു.

വ്യാഴാഴ്ചയാണ് ഷഹ്ബാസ് ഷരീഫ് സൗദിയിലേക്ക് പോകുന്നത്. സൗദിയിലെ ഉന്നത നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. പ്രധാനമന്ത്രിയായ ശേഷമുള്ള ഷഹ്ബാസിന്റെ ആദ്യ വിദേശയാത്രയാണിത്. അതിന് സൗദിയെ തിരഞ്ഞെടുത്തത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. പാകിസ്താന് സാമ്പത്തികമായി വളരെയധികം സഹായിക്കുന്ന രാജ്യമാണ് സൗദി. ഭരണകൂടവുമായുള്ള ചര്‍ച്ചയ്ക്ക് പുറമെ ഉംറ നിര്‍വഹിക്കാനും ഷഹ്ബാസ് തീരുമാനിച്ചിട്ടുണ്ട്. 16 ബന്ധുക്കള്‍ ഉള്‍പ്പെടെ പ്രധാനമന്ത്രിയുടെ കൂടെ 40 പേര് സൗദിയിലേക്ക് പോകുന്നു എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ബ്രിട്ടനിലും ദുബായിലുമുള്ള കുടുംബാംഗങ്ങളും പ്രധാനമന്ത്രിയോടൊപ്പമുണ്ടാകുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വിഷയം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് വാര്‍ത്താ വിതരണ മന്ത്രി പ്രതികരണവുമായി രംഗത്തുവന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യമാണ് പാകിസ്താന്. അമേരിക്കന്‍ സഹായം നിലച്ചതോടെ പണമില്ലാത്ത അവസ്ഥയാണ്. പഞ്ചാബിനെ സമ്പന്നമാക്കിയ ചരിത്രമുള്ള വ്യക്തിയാണ് ഷഹ്ബാസ് ഷരീഫ്. പാകിസ്താനെ മാറ്റാന്‍ അദ്ദേഹത്തിന് സാധിക്കുമെന്ന് മുസ്ലിം ലീഗ് നേതാക്കള്‍ പ്രചരിപ്പിച്ചിരുന്നു. അധികാരമേറ്റ തൊട്ടടുത്ത ദിവസം മുതല്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു ഷഹ്ബാസ്. ജീവനക്കാരുടെ ജോലി സമയം കൂട്ടിയും ആഴ്ചയിലെ അവധിയില്‍ മാറ്റം വരുത്തിയുമാണ് ഷഹ്ബാസിന്റെ പരിഷ്കരണം.
സൗദിയുമായി അടുത്ത ബന്ധമുള്ള പാകിസ്താന് നേതാവ് കൂടിയാണ് ഷഹ്ബാസ്. 1999ല്‍ പര്‍വേശ് മുഷറഫിന്റെ നേതൃത്വത്തില്‍ പട്ടാള അട്ടിമറി നടക്കുകയും നവാസ് ഷരീഫ് ഭരണകൂടം വീഴുകയും ചെയ്തപ്പോള്‍ ഷരീഫ് കുടുംബം കൂട്ടത്തോടെ അഭയം തേടിയത് സൗദിയിലായിരുന്നു. 2007 ല്‍ പാകിസ്താനില്‍ തിരിച്ചെത്തുംവരെ ഷഹ്ബാസ് ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചത് സൗദിയിലാണ്. സൗദി അറേബ്യ അടുത്തിടെ 300 കോടി ഡോളര്‍ സാമ്പത്തിക സഹായം പാകിസ്താന് അനുവദിച്ചിരുന്നു. നേരത്തെ നല്കിയ കോടികള്‍ക്ക് പുറമെയായിരുന്നു ഈ വായ്പ. കൃത്യമായ തിരിച്ചടവ് ഇല്ലാത്തതിനാല്‍ ഇരുരാജ്യങ്ങളും പലപ്പോഴും കൊമ്പുകോര്‍ക്കുകയും ചെയ്തിരുന്നു.
-
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി












Click it and Unblock the Notifications