വെടിനിർത്തൽ എന്ന യുഎസ് നിർദേശം ഹമാസ് അംഗീകരിച്ചെന്ന് പലസ്തീൻ; തള്ളി ഇസ്രായേൽ
ഗാസയിൽ വെടിനിർത്തലിന് വേണ്ടിയുള്ള യുഎസിന്റെ നിർദേശം ഹമാസ് അംഗീകരിച്ചതായി പലസ്തീൻ അധികൃതർ. ഖത്തറിൽ വെച്ച് ഹമാസ് അധികൃതരും യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും നടത്തിയ ചർച്ചയിലാണ് ഹമാസ് വെടിനിർത്തലിന് സന്നദ്ധത അറിയിച്ചതെന്നാണ് ചില അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കരാർ പ്രകാരം ഉടൻ തന്നെ 70 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായും 10 ഇസ്രായേൽ ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാണെന്ന് അറിയിച്ചതായും അധികൃതർ അറിയിച്ചു.
ഇസ്രായേലിൽ ജയിലിൽ കഴിയുന്ന പലസ്തീൻകാരെ മോചിപ്പിക്കാനും കരാറിൽ നിർദേശമുണ്ട്. ഇസ്രയേലുമായുള്ള യുദ്ധം തുടരുന്നതിനിടെ ഗാസയില്‍ ഹമാസ് സാമ്പത്തികമായും അല്ലാതെയും കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഇത്തരം റിപ്പോർട്ടുകൾ പുറത്തുവരുന്നത്.. അതേസമയം വെടിനിർത്തൽ അംഗീകരിച്ചുവെന്ന വാർത്തകൾ തള്ളുകയാണ് ഇസ്രായേൽ. ഒരു ഇസ്രായേൽ ഭരണകുടത്തിനും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണിതെന്ന് ഇസ്രായേൽ നേതാക്കൾ പ്രതികരിച്ചു. ഇന്നോ നാളെയോ ആയി വിഷയത്തിൽ പ്രതികരിക്കാമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ശബ്ദസന്ദേശത്തിൽ പ്രതികരിച്ചത്. അതേസമയം വിറ്റ്കോഫും ഇക്കാര്യം നിഷേധിച്ചു. താൻ നിർദേശിച്ച കാര്യങ്ങളല്ല ചർച്ചയായതെന്ന് അദ്ദേഹം പറഞ്ഞു.

ഈ വർഷം ആദ്യം ഇസ്രായേലും പലസ്തീനും വെടിനിർത്തൽ കരാറിലെത്തിയിരുന്നു. ഇരുവിഭാഗങ്ങളും ദിവസങ്ങളോളം വെടിനിർത്തൽ നടപ്പാക്കുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ മാർച്ച് 18 ന് ഇസ്രായേൽ ഈ കരാർ ലംഘിച്ച് ഗാസയ്ക്ക് മേൽ വീണ്ടും ആക്രമണം നടത്തുകയായിരുന്നു. കണ്ട് ദിവസങ്ങൾക്ക് ശേഷം ഹമാസും തിരിച്ചടിച്ചു.
2023 ഒക്ടോബർ 7 ഇസ്രായേൽ ആക്രമണ സമയത്ത് പിടികൂടിയ ശേഷിക്കുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കാൻ തയ്യാറണെന്നും പകരം എന്നന്നേക്കുമായി ഇസ്രായേൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നുമാണ് ഹമാസിന്റെ ആവശ്യം. എന്നാൽ ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി താൽക്കാലിക വെടിനിർത്തലിന് മാത്രമേ തയ്യാറാകൂവെന്നാണ് നെതന്യാഹു പ്രതികരിച്ചത്. ഹമാസിനെ ഇല്ലാതാക്കിയാൽ മാത്രമേ യുദ്ധം അവസാനിക്കൂ എന്നും നെതന്യാഹു പറഞ്ഞു.
ഒക്ടോബർ 7 ന് ഹമാസ് ഇസ്രായേലിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇസ്രായേൽ ഗസയ്ക്ക് നേരെ ആക്രമണം കടുപ്പിച്ചത്. അന്ന് ഹമാസ് ആക്രമണത്തിൽ 1200 ഓളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം ഗസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഇതുവരെ സ്ത്രീകളും കുട്ടികളുമടക്കം 54,000 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
-
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ്












Click it and Unblock the Notifications