Get Updates
Get notified of breaking news, exclusive insights, and must-see stories!

മെസിയുടെ നാട്ടിലെ കറന്‍സി മാറുന്നു, വരാന്‍ പോകുന്നത് വന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍

അര്‍ജന്റീനയിലെ ഭരണമാറ്റം രാജ്യത്തിന്റെ കറന്‍സിയായ പെസോയുടെ ഭാവിയും അനിശ്ചിതത്വത്തിലാക്കുന്നു. പെസോയ്ക്ക് പകരം അര്‍ജന്റീനയില്‍ യു എസ് ഡോളര്‍ കൊണ്ടുവരാനാണ് തീവ്ര വലതുപക്ഷ സ്വാതന്ത്ര്യവാദിയായ ലിബര്‍റ്റേറിയന്‍ പാര്‍ട്ടി നേതാവ് ഹാവിയര്‍ മിലേ ശ്രമിക്കുന്നത്. ഞായറാഴ്ച നടന്ന വോട്ടെടുപ്പില്‍ പെറോണിസ്റ്റ് ഇക്കണോമി ചീഫ് സെര്‍ജിയോ മാസയെ ആണ് ഹാവിയര്‍ മിലേ പരാജയപ്പെടുത്തിയത്.

ഹാവിയര്‍ മിലേയുടെ വിജയം രാജ്യത്ത് പ്രതിസന്ധിയിലായിരിക്കുന്ന സമ്പദ്വ്യവസ്ഥയ്ക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കും എന്നാണ് നിഗമനം. അര്‍ജന്റീനിയന്‍ സമ്പദ്വ്യവസ്ഥയെ ഡോളര്‍വത്കരിക്കാനുള്ള ആഗ്രഹത്തിലായിരുന്നു മിലേ. നേരത്തെ ഇക്വഡോറും എല്‍ സാല്‍വഡോറും പണപ്പെരുപ്പത്തെ നേരിടാന്‍ തങ്ങളുടെ സമ്പദ്വ്യവസ്ഥയെ ഡോളര്‍വല്‍ക്കരിച്ചിരുന്നു.

ARGENTINA

ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കുകളില്‍ ഒന്നാണ് അര്‍ജന്റീന. കഴിഞ്ഞ ആഴ്ച പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് പണപ്പെരുപ്പം 142% ഉയര്‍ന്നു എന്നാണ്. ഡോളര്‍ പെസോയേക്കാള്‍ ശക്തമാണെന്നും പെസോയില്‍ നിന്ന് വ്യത്യസ്തമായി ഇഷ്ടാനുസരണം അച്ചടിക്കാന്‍ കഴിയില്ലെന്നുമുള്ള വാദത്തെ അടിസ്ഥാനമാക്കിയാണ് അര്‍ജന്റീനയുടെ കറന്‍സി പെസോയില്‍ നിന്ന് യുഎസ് ഡോളറിലേക്ക് മാറ്റാനുള്ള മിലേയുടെ നിര്‍ദ്ദേശം.

അതേസമയം ഡോളര്‍വല്‍ക്കരണം പലിശ നിരക്ക് മാറ്റങ്ങള്‍ പോലുള്ള പണ നയ നീക്കങ്ങളിലൂടെ സമ്പദ്വ്യവസ്ഥയെ സ്വാധീനിക്കാനുള്ള ഒരു രാജ്യത്തിന് സ്വയംഭരണം നഷ്ടപ്പെടുത്തും എന്നാണ് നിഗമനം. എന്നിരുന്നാലും പെസോയ്ക്ക് പകരം ഡോളര്‍ കൊണ്ടുവരുന്നത് ബോണ്ട് ഹോള്‍ഡര്‍മാര്‍ക്കിടയില്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന് വിശകലന വിദഗ്ധര്‍ പറഞ്ഞു.

രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക മന്ത്രിയും മിലേയുടെ എതിരാളിയുമായ സെര്‍ജിയോ മാസ, ഡോളര്‍വല്‍ക്കരണ പദ്ധതി ദേശീയ പരമാധികാരത്തിന്റെ കീഴടങ്ങലാണെന്ന് വിമര്‍ശിച്ചിരുന്നു. എന്നാല്‍ വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ലിബര്‍ട്ടേറിയന്‍ ഇക്കണോമിക് തിങ്ക് ടാങ്കായ കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിശകലന വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള പദ്ധതിയുടെ വക്താക്കള്‍, പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന പ്രശ്‌നത്തെ മെരുക്കാനുള്ള പ്രായോഗിക തന്ത്രമെന്ന നിലയില്‍ ഈ നീക്കത്തെ അനുകൂലിക്കുകയാണ്.

കഴിഞ്ഞ മാസം നടന്ന ആദ്യ റൗണ്ട് തിരഞ്ഞെടുപ്പില്‍ മാസ 36 ശതമാനം വോട്ട് നേടി മുന്നിലെത്തിയിരുന്നെങ്കിലും 30 ശതമാനവുമായി മിലെ തൊട്ടുപിന്നിലുണ്ടായിരുന്നു. യു എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശയങ്ങളുമായി സാമ്യമുള്ള ആളാണ് മിലേ. അതിനാല്‍ തന്നെ ' മിനി ട്രംപ് ' എന്നാണ് മിലെ അറിയപ്പെടുന്നത്. വിചിത്ര പ്രസ്താവനകളിലൂടെയും തീവ്ര വലതുപക്ഷ നിലപാടുകളിലൂടെയും വിവാദങ്ങള്‍ സൃഷ്ടിച്ചയാളാണ് ഇദ്ദേഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+