ഫിലിപ്പൈന്‍സില്‍ വന്‍ സ്ഫോടനം; 14 പേര് മരിച്ചതായി റിപ്പോര്‍ട്ട്
മനില: ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്നും 940 കിലോമീറ്റര്‍ അകലെയുള്ള ദവാഓ സിറ്റിയിലുണ്ടായ സ്ഫോടനത്തില്‍ കുറഞ്ഞത് 14 പേര് മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 10.30ഓടെയുണ്ടായ സ്ഫോടനത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രസിഡന്റ് റോഡ്രിയോ ഡ്യുട്ടെര്‍ട്ടിന്റെ സ്വദേശമാണ് ദവാഓ. സ്ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും തീവ്രവാദി ആക്രമമാണോ എന്ന കാര്യം സ്ഥിരീകരിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒട്ടേറെ വിദേശികള്‍ എത്തുന്ന ദവാഓയിലെ പ്രധാന ഹോട്ടലിന് സമീപമുള്ള ഓപ്പണ്‍ മാര്‍ക്കറ്റിലായിരുന്നു സ്ഫോടനം.
നൈറ്റ് മാര്‍ക്കറ്റ് ആയതിനാലും വെള്ളിയാഴ്ചയായതിനാലും വന്‍ തിരക്കുണ്ടായിരുന്നു. പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിദേശികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഐസിസിന്റെ ആക്രമണ ഭീഷണിയുണ്ടായിരുന്നതിനാല് ഇതേക്കുറിച്ചും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.
More From
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications