പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ 5ന് ശ്രീലങ്ക സന്ദർശിക്കും; കരാറുകൾക്ക് അന്തിമരൂപം നൽകിയേക്കും
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രിൽ അഞ്ചിന് ശ്രീലങ്ക സന്ദർശിക്കുമെന്ന് പ്രസിഡന്റെ അനുര കുമാര ദിസനയാകെ. ദിസനയാകെ കഴിഞ്ഞവർഷം ഇന്ത്യ സന്ദർശിച്ചപ്പോൾ ഉണ്ടാക്കിയ കരാറുകളിൽ അന്തിമ തീരുമാനമെടുക്കുന്നതിമാണ് മോദി ശ്രീലങ്കിയിലേക്ക് പോകുന്നത്. കഴിഞ്ഞയാഴ്ച വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത് ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കിഴക്കൻ തുറമുഖ ജില്ലയായ ട്രിങ്കോമലയിലെ സാംപൂർ പവർ പ്ലാന്റിന്റെ നിർമാണ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും രാഷ്ട്രപതി പാർലമെന്റിനെ അറിയിച്ചു. രാജ്യത്തിന്റെ സുസ്ഥിരത കണക്കിലെടുത്താണ് പ്രധാനമന്ത്രി മോദി ശ്രീലങ്ക സന്ദർശിക്കുന്നതെന്ന് ദിസനായകെ പറഞ്ഞു.

ദ്വീപ് രാജ്യത്ത് സൗരോർജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് ശ്രീലങ്കയും ഇന്ത്യയും കഴിഞ്ഞ മാസം ധാരണയിലെത്തിയതായി ആരോഗ്യമന്ത്രി നളിന്ദ ജയതിസ്സ അറിയിച്ചു. സിലോൺ ഇലക്ട്രിസിറ്റി ബോർഡും നാഷണൽ തെർമൽ പവർവെന്റും ചേർന്ന് നിർമ്മാണം, ഉടമസ്ഥാവകാശം, നടത്തിപ്പ് എന്നിവയുടെ അടിസ്ഥാനത്തിൽ 50 മെഗാവാട്ട് ( ഘട്ടം 1 ) 70 മെഗാവാട്ട് ( ഘട്ടം 2 ) സോളാർ പവർ പ്ലാന്റുകൾ സ്ഥാപിക്കാൻ ശ്രീലങ്ക സർക്കാരും ഇന്ത്യാ ഗവർൺമെന്റും ധാരണയിലെത്തിയതായി ജയതി പറഞ്ഞു. നേരത്തെ, ഇതേ സ്ഥലത്ത് എൻ ടിപി സി ഓഫ് ഇന്ത്യയുടെ ഒരു കൽക്കരി പ്ലാന്റ് നിർമിക്കാനായിരുന്നു. സോളാർ പവർ സ്റ്റേഷനാക്കി മാറ്റുന്നതാണ് പുതിയ സംയുക്ത സംരംഭം.












Click it and Unblock the Notifications