അടിവസ്ത്രം ചതിച്ചു..കതകുമുട്ടിയ പോലീസ് കയ്യോടെ പൊക്കി...
മോഷ്ടിക്കാന്‍ ഇറങ്ങിയ ഒരു കള്ളനെക്കുറിച്ചാണ് പറയാന്‍ പോകുന്നത്. കള്ളനെ കയ്യോടെ പിടികൂടി. എന്നാല്‍ ഇയാളെക്കുറിച്ച് പറയാതെ പോകാന്‍ കഴിയില്ല. സാധാരാണ മോഷ്ടിക്കാനിറങ്ങുന്ന കള്ളന്മാര്‍ എന്താണ് ചെയ്യാറുള്ളത്. അവര്‍ ആരാണെന്ന് തിരിച്ചറിയാതിരിക്കാനുള്ള സൂത്രം പ്രയോഗിക്കും.
തിരിച്ചറിഞ്ഞാല്‍ പോയില്ലേ. സാധാരാണ കള്ളന്മാര്‍ ചെയ്യാറുള്ളത് മുഖംമൂടി ധരിക്കുക എന്നതാണ്. അപ്പോള്‍ മുഖം പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയില്ലല്ലോ... അങ്ങനെ ഈ കള്ളനും ധരിച്ചു ഒരു മുഖമൂടി...ആ മുഖംമൂടി കാരണം ആണ് ഇന്ന് ഈ കള്ളന്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകാന്‍ കാരണം.
യുഎസിലാണ് സംഭവം ഒരു പാക്കറ്റ് മോഷ്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഇയാള്‍ പിടിയില്‍ ആയത്. ഇയാളുടെ പ്രവൃത്തികളെല്ലാം സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇനി മുഖംമൂടിയിലേക്ക് തന്നെ തിരിച്ചുവരാം.. നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും എന്നാണ് ആ മുഖംമൂടിയുടെ പ്രത്യേകത എന്ന്.
സ്ത്രീകളുടെ അടിവസ്ത്രം ആണ് ഇയാള്‍ മുഖംമൂടിയായി ധരിച്ചിരുന്നത്. ഇയാൾ നേരത്തേയും ഇത്തരത്തിൽ മോഷണം നടത്തിയിരുന്നു. സ്ട്രീറ്റ് ക്രൈം ഓഫീസർമാർ ഇയാളെ തിരിച്ചറിയുകയായിരുന്നു. തുൾസയിലെ ഇയാളുടെ വീട്ടിൽച്ചെന്നാണ് ഇയാളെ പോലീസ് പൊക്കിയത്. മോഷണം കഴിഞ്ഞ് പോലീസിന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടെന്ന് ആശ്വസിച്ച് നിൽക്കുകയായിരുന്നു ഇയാൾ. തനിക്ക് വേണ്ടിf പോലീസ് വലവിരിച്ച കാര്യം ഇയാൾ അറിഞ്ഞതേയില്ല.
റോബിനില്‍ നിന്നും ആരതിക്ക് വേണ്ടത് ഇത്രമാത്രം; എന്ത് മനോഹരപ്രണയമെന്ന് ആരാധകര്‍
പോലീസിനെ കണ്ടയുടൻ വാതിലടച്ച് ഉള്ളിലിരുന്ന ഇയാൾ പുറത്തവരാൻ സമ്മതിച്ചില്ല. അറസ്റ്റ് വാറന്റ് ഉണ്ടെങ്കിലേ വരൂള്ളൂ എന്നാണ് ഇയാൾ പറഞ്ഞത്. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്യാതെ മടങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു പോലീസ്. ഒടുവിൽ അറസ്റ്റിലായി ഒന്നും രണ്ടും കേസല്ല ഇയാൾക്കെതിരെ ചുമത്തിയത്. അഞ്ച് കേസുകളാണ് ഇയാൾക്കെതിരേയുള്ളത്.
കവർച്ച, മുൻ കുറ്റങ്ങൾക്ക് ശേഷം ഒരു വീണ്ടും വലിയ മോഷണം, മോഷ്ടിച്ച സ്വത്ത് ബോധപൂർവ്വം മറച്ചുവെക്കൽ, മുൻ ശിക്ഷാവിധികൾക്ക് ശേഷം തോക്ക് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ഇയാൾക്കെതിരെ ഉണ്ട്.. 17000 ഡോളർ ജാമ്യത്തുക കെട്ടിവെച്ച ശേഷമാണ് ഇയാളെ വിട്ടയച്ചത്.
ഇയാളെക്കൊണ്ട് വൻ ശല്യമായിരുന്നു. സ്ത്രീകളുടെ അടിവസ്ത്രം മുഖംമൂടി ധരിച്ച് മോഷ്ടിക്കാനിറങ്ങുകയാണ് ഇയാളുടെ രീതി. ക്രിസ് അവധിക്ക് മുമ്പ് ഇയാൾ നടത്തിയ മോഷണത്തിലാണ് പിടിയിലായത്. സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞത് കൊണ്ട് ഇയാളെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളോട്d സഹായം അഭ്യർത്ഥിക്കുകയും ചെയ്തിരുമന്നു. എല്ലാവരും ഒരുമിച്ചതോടെ കള്ളൻപിടിയിൽ..