അണുബാധയ്ക്ക് ശേഷമുള്ള കോവിഡ് രോഗപ്രതിരോധം സാധാരണയായി 8 മാസത്തിനുശേഷം ശക്തമാണ്: പഠനം
കൊറോണ വൈറസ് ബാധിതരിൽ രോഗമുക്തി നേടി എട്ട് മാസം വരെയും ശക്തമായ രോഗപ്രതിരോധ ശേഷി നിലനിൽക്കുമെന്ന് പഠനം. ഇത് ചിലപ്പോൾ ഇതിൽ കൂടുതലും ആയേക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. ജേണൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.
ലോകത്ത് പലയിടത്തും കൊവിഡ് ബാധിച്ചവർക്ക് വീണ്ടും രോഗം ബാധിച്ച ചില കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഇത് വളരെ വിരളമാണ്. കൊവിഡ് ബാധിച്ചവരിൽ അടുത്ത ഒമ്പത് മാസക്കാലയളവ് വരെ രോഗപ്രതിരോധ ശേഷി നിലനിൽക്കുന്നുണ്ടെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.
പഠനത്തിന് വിധേയരാക്കിയ 90 ശതമാനം രോഗികളിലും സുസ്ഥിരമായ രോഗപ്രതിരോധ ശേഷിയാണ് പ്രകടമാകുന്നതെന്നും പഠനം പറയുന്നു. കൊറോണ വൈറസ് വ്യാപനത്തോടെ ഉയർന്നു വന്ന ചോദ്യങ്ങളിലൊന്ന് രോഗം ബാധിച്ചവർക്ക് വീണ്ടും വൈറസ് ബാധയുണ്ടാകുമോ എന്നാണ്. ഉണ്ടെങ്കിൽ അതെത്ര പെട്ടെന്ന് സംഭവിക്കുമെന്നതും സംബന്ധിച്ചും ആശങ്കകൾ ഉയർന്നിരുന്നു.
വൈറസിനെ പ്രതിരോധിക്കും
200 ഓളം രോഗികളിൽ നിന്നുള്ള രക്തസാമ്പിളുകൾ ശേഖരിച്ച് അവലോകനം ചെയ്തതിലൂടെ രോഗപ്രതിരോധവ്യവസ്ഥയുടെ ഒന്നിലധികം ഘടകങ്ങൾ തിരിച്ചറിയാൻ ഗവേഷകർക്ക് കഴിഞ്ഞിട്ടുണ്ട്. രക്തത്തിൽ ആന്റിബോഡികളുടെ സാന്നിധ്യമുണ്ടെന്നും ഇവ വൈറസിനെ തിരിച്ചറിയുകയും ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യുന്നുണ്ടെന്നുമാണ് കണ്ടെത്തൽ.
വൈറസ് വ്യാപനം
ബ്രിട്ടൻ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളിൽ നിന്നുള്ള കൊറോണ വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച വൈറസ് വ്യാപനത്തിന്റെ ആശങ്കകൾക്കിടയിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. ബ്രിട്ടനിൽ നിന്ന് റിപ്പോർട്ട് ചെയ്ത പുതിയ വൈറസ് വ്യാഴാഴ്ച ഉച്ചവരെ അമേരിക്കയിലെ ഏഴ് സംസ്ഥാനങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെക്സസ്, പെൻസിൽവാനിയയിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വൈറസുകൾക്ക് സംഭവിക്കുന്നത്
മനുഷ്യന്റെ രോഗപ്രതിരോധവ്യവസ്ഥയുടെ പ്രതിരോധനത്തിൽ നിന്ന് രക്ഷപ്പെടാൻ പുതിയ വൈറസുകൾക്ക് കഴിയില്ലെന്ന വിശ്വാസത്തിലാണ് ശാസ്ത്രജ്ഞർ. എന്നാൽ ജനിതകമാറ്റത്തെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞരെ അനുവദിക്കുന്ന ജീനോമിക് സീക്വൻസിംഗ് മെച്ചപ്പെടുത്തുന്നതിനായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഉദ്യോഗസ്ഥർ ഒരു നിരീക്ഷണ നിരീക്ഷണ പരിപാടി ആവിഷ്‌കരിച്ചിട്ടുണ്ട്.
പുതിയ വൈറസിനും
തങ്ങളുടെ കണ്ടെത്തലുകൾ പുതിയ കൊറോണ വൈറസിനും സാധാരണ കൊറോണ വൈറസിനും ബാധകമാണെന്ന് പുതിയ പഠനത്തിന്റെ രചയിതാക്കൾ പറഞ്ഞു. രോഗപ്രതിരോധ പ്രതികരണങ്ങൾ വൈറസിന്റെ നൂറുകണക്കിന് വ്യത്യസ്ത ഭാഗങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്നും അവയിൽ ചിലത് നിലവിലെ ജനിതമകമാറ്റത്തിന് വിധേയമാകുന്നു. കൊറോണ വൈറസിന് പ്രകൃതിദത്തമോ വാക്സിൻ ഉപയോഗിച്ചോ പ്രതിരോധശേഷി ഒഴിവാക്കാൻ വളരെയധികം ജനിതക മാറ്റം ആവശ്യമാണ് എന്നതാണ് മറ്റൊരു വസ്തുുത.
രോഗപ്രതിരോധ ശേഷി
കൊറോണ വൈറസിനെതിരെയുള്ള രോഗ പ്രതിരോധശേഷി വേഗത്തിൽ ക്ഷയിച്ചേക്കാമെന്ന് കഴിഞ്ഞ നേരത്തെ പുറത്തുവന്ന ചില റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. എന്നാൽ ഈ സാഹചര്യത്തിൽ പഠനം സ്വാഗതാർഹമാണെന്ന് ഗവേഷണ സംഘത്തിന്റെ ഭാഗമല്ലാത്ത യൂണിവേഴ്സിറ്റി വൈറോോളജിസ്റ്റ് സ്റ്റാൻലി പെർമാൻ പറഞ്ഞു. "ഇത് കൂടുതൽ വിശ്വസനീയമാണ്, നന്നായി ഗവേഷണം പൂർത്തിയാക്കിയെന്നും കുറച്ച് കാലത്തേക്ക് പ്രതിരോധശേഷി ഉണ്ടാകുമെന്ന ധാരണയെ ഇത് പിന്തുണയ്ക്കുന്നുവെന്നും പെർമാൻ പറഞ്ഞു. രോഗപ്രതിരോധ ശേഷിയില്ലാത്ത ഒരാൾക്ക് കൊറോണ വൈറസ് ബാധിക്കുന്നത് ഇപ്പോഴും സാധ്യമാണ്, പെർമാൻ അഭിപ്രായപ്പെട്ടു.
Recommended Video