സിസേറിയന് മതിയെന്ന് ഗര്‍ഭിണി; വേണ്ടെന്ന് കുടുംബം, ദിവസങ്ങള്‍ പിന്നിട്ടു, ഒടുവില്‍ യുവതി ചെയ്തത്?
കുട്ടിയുടെ തലയ്ക്ക് അമിത വളര്‍ച്ചയുണ്ടായിരുന്നു. ഇത് പ്രസവ സമയത്ത് പ്രയാസം സൃഷ്ടിക്കുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു.
ബെയ്ജിങ്: പ്രസവ വേദനയുണ്ടായതിനെ തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. വേദന കടുത്തപ്പോള്‍ യുവതി സിസേറിയന് മതിയെന്ന് പറഞ്ഞു. പറ്റില്ലെന്ന് ഭര്‍ത്താവും ബന്ധുക്കളും. ഇതോടെ വേദന കടിച്ചുപിടിച്ച് യുവതി.
ഇരുവരും വാശിയില്‍ ഉറച്ചുനിന്നതോടെ സ്ഥിതിഗതികള്‍ വഷളായി. ആശുപത്രി അധികൃതരും കുടുങ്ങി. ഒടുവില്‍ യുവതി കടുംകൈ ചെയ്തു. ഇതോടെ വിഷയം ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. ഞെട്ടിക്കുന്ന സംഭവം ചൈനയിലാണ് നടന്നത്. വിശദമായ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

യുവതി കരയുന്ന വീഡിയോ
സിസേറിയന് മതിയെന്ന് പറഞ്ഞു യുവതി കരയുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഒടുവില്‍ യുവതി കെട്ടിടത്തില്‍ നിന്നു എടുത്തുചാടി.

ഉന്നതതല അന്വേഷണം
ചൈനയിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഷാന്‍സിയിലെ യുലിന്‍ നമ്പര്‍ വണ്‍ ആശുപത്രിയിലാണ് സംഭവം. മാ മുമു എന്ന യുവതിയാണ് ആശുപത്രി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചത്. തുടര്‍ന്ന് പൊതു സുരക്ഷാ മന്ത്രാലയം നേരിട്ട് വിഷയം അന്വേഷിച്ചു.

ആശുപത്രിയിലെത്തിയത് ആഗസ്ത് 30ന്
ആഗസ്ത് 30ന് യുവതിയെ പ്രസവത്തിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ വേദന ലഭിച്ചതിനെ തുടര്‍ന്ന് ലേബര്‍ റൂമിലേക്ക് മാറ്റി.

സിസേറിയന് മതിയെന്ന് വാശി
വേദന കടുത്തതോടെ യുവതി സിസേറിയന് മതിയെന്ന് വാശിപിടിച്ചു. ഭര്‍ത്താവും കുടുംബാഗങ്ങളും സുഖപ്രസവം മതിയെന്നു നിര്‍ബന്ധിച്ചു. ഇതോട ആശുപത്രി അധികൃതരും കുടുങ്ങി.

ലേബര്‍ റൂമില്‍ നിന്നു പുറത്തേക്ക്
വേദന സഹിക്കാന്‍ വയ്യാതെ പലതവണ യുവതി ലേബര്‍ റൂമില്‍ നിന്നു പുറത്തേക്ക് വന്നു. വീട്ടുകാര്‍ സമാധാനിപ്പിച്ച് തിരിച്ചു ലേബര്‍ റൂമിലേക്ക് തന്നെ കൊണ്ടുപോയി.

വ്യാഴാഴ്ച നടന്നത്
എന്നാല്‍ വ്യാഴാഴ്ച സമാനമായ രീതിയില്‍ വേദന കടുത്തു. ഇതോടെ പുറത്തുവന്ന യുവതി സിസേറിയന് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. വീട്ടുകാര്‍ നിലപാട് മാറ്റിയില്ല.

തലയ്ക്ക് അമിത വളര്‍ച്ച
കുട്ടിയുടെ തലയ്ക്ക് അമിത വളര്‍ച്ചയുണ്ടായിരുന്നു. ഇത് പ്രസവ സമയത്ത് പ്രയാസം സൃഷ്ടിക്കുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിരുന്നു. ഇക്കാര്യം യുവതിയും അറിഞ്ഞിരുന്നു. അതുമുതല്‍ സിസേറിയന് മതിയെന്ന് യുവതി പറഞ്ഞിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ യുവതി നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.

കുടുംബാംഗങ്ങളുടെ സമ്മതം
കുടുംബാംഗങ്ങളുടെ സമ്മതം കൂടി ഉണ്ടായാല്‍ മാത്രമേ സിസേറിയന് നടത്തൂ. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും അഭിപ്രായം തേടിയത്. കുടുംബാംഗങ്ങള്‍ വിട്ടുവീഴ്ച ചെയ്തില്ല. സാധാരണ പ്രസവം മതിയെന്ന് അവര്‍ വാശിപിടിച്ചു. ഇതോടെയാണ് യുവതി ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

അഞ്ചാംനിലയില്‍ നിന്നു ചാടി
ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാംനിലയില്‍ നിന്നു യുവതി ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. ഇതോടെ ഭര്‍ത്താവും കുടുംബവും ആശുപത്രിക്കെതിരേ തിരിഞ്ഞു. തങ്ങള്‍ സിസേറിയന് അനുമതി നല്‍കിയിട്ടും ഡോക്ടര്‍മാര്‍ ചെയ്തില്ലെന്നാണ് ഭര്‍ത്താവിന്റെ ആരോപണം.

അന്വേഷണത്തില്‍ തെളിഞ്ഞു
ഡോക്ടര്‍മാരാണ് യുവതിയുടെ മരണത്തിന് ഉത്തരവാദിയെന്ന് ഭര്‍ത്താവ് ആരോപിച്ചു. സംഭവം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ആശുപത്രി അധികൃതര്‍ യുവതി ലേബര്‍ റൂമിന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കാണിച്ചു. വീട്ടുകാരുടെ വാശിയാണ് ദുരന്തത്തില്‍ കലാശിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications