'അപമാനകരവും ലജ്ജാകരവും': പീറ്റർ ഹൻഡ്കെയ്ക്ക് സാഹിത്യ നോബേല്‍ നല്‍കിയതിനെതിരെ പ്രതിഷേധം
ബല്‍ഗ്രേഡ്: ഓസ്ട്രിയന്‍ എഴുത്തുകാരനായ പീറ്റര്‍ ഹാന്കേയ്ക്ക് 2019 ലെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്കാരം നല്‍കിയതിനെതിരെ അല്‍ബേനിയ, ബോസ്നിയ, കൊസാവോ എന്നിവിടങ്ങളില്‍ പ്രതിഷേധം. അന്തരിച്ച സെര്‍ബിയന്‍ കരുത്തനും മുന്‍ യൂഗോസ്ലാവ് പ്രസിഡന്റുമായിരുന്ന സ്ലോബോഡനെ പിന്തുണച്ച പീറ്റര്‍ ഹാന്കോയുടെ നടപടിയാണ് പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയത്.
ലക്ഷ്യം നാലിൽ മൂന്ന് ഭൂരിപക്ഷം, വിമത ശല്യം ഒഴിവാക്കി ബിജെപി, മഹാരാഷ്ട്രയിൽ 4 വിമതരെ പുറത്താക്കി!
രാഷ്ട്രതലവന്മാര് ഉള്‍പ്പടേയുള്ളവരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. 'നൊബേല്‍ സമ്മാനം കാരണം ഛര്ദ്ദിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിട്ടില്ല' എന്നാണ് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി രാമ ട്വിറ്ററില്‍ കുറിച്ചത്. ഹാന്‍ഡ്കെയ്ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം അപമാനകരവും ലജ്ജാകരവുമാണെന്നായിരുന്നു ബോസ്നിയയുടെ സംയുക്ത പ്രസിഡൻസിയിലെ മുസ്ലീം അംഗം സെഫിക് ഡാഫെറോവിച്ച് പ്രതികരിച്ചത്.
1990 കളിലെ യൂഗോസ്ലാവ് യുദ്ധകാലത്ത് സെര്‍ബുകളെ പിന്തുണച്ചതിന്റെ പേരില്‍ നേരത്തേയും ഹന്ഡ്കെയ്ക്കെതിരെ വലിയ പ്രതിഷേധം നിലനിന്നിരുന്നു. 2006 ലാല്‍ സ്ലോബോഡന്‍ മിലോസെവിച്ചിന്റെ സംസ്കാര ചടങ്ങില്‍ നടത്തിയ പ്രസംഗവും വലിയ വിവാദമായി. സെര്‍ബുകള്‍ നടത്തിയ കൂട്ടക്കൊല യഥാര്‍ത്ഥത്തില്‍ സംഭവിച്ചതല്ലെന്നായിരുന്നു ഹന്ഡെകയുടെ വാദം.
കശ്മീരിൽ മൂന്ന് നേതാക്കളെ മോചിപ്പിച്ചു; സമാധാനം തകർക്കില്ലെന്ന് ഉറപ്പുനൽകി നേതാക്കൾ
ഹെയിൻറിച്ച് ഹെയ്ൻ പുരസ്കാരത്തിന് നിർദ്ദേശിക്കപ്പെട്ട അദ്ദേഹത്തിന്റെ പേര്, രാഷ്ട്രീയ കാഴ്ചപ്പാടുകൾ കാരണം നിഷേധിക്കപ്പെട്ടതും 2006ലായിരുന്നു. 2014 ഒരു പുരസ്കാര സ്വീകരിക്കാന്‍ നോർവെയിൽ എത്തിയപ്പോൾ 'ഫാഷിസ്റ്റ്' എന്നെഴുതിയ പ്ലക്കാർഡുകളുമായിട്ടായിരുന്നു ഹന്‍ഡ്കെയെ പ്രതിഷേധക്കാര്‍ സ്വീകരിച്ചത്.