പ്രധാനമന്ത്രിക്കെതിരായുള്ള പ്രക്ഷോഭം ശക്തമാകുന്നു; തായ്‌ലന്‍ഡിൽ അടിയന്തരാവസ്ഥ, 20ഓളം പേർ അറസ്റ്റിൽ
ബാംങ്കോക്: രാജ്യത്തെ രാജഭരണത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും പ്രക്ഷോഭം ശക്തമാകുന്ന തായ്‌ലന്‍ഡില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് നടപടി. പല സ്ഥലങ്ങളിലും വിദ്യാര്‍ത്ഥികളുടെ പൊലീസും ഏറ്റുമുട്ടുന്ന സാഹചര്യം വരെ ഉണ്ടായി. പ്രധാനമന്ത്രി പ്രയൂത് ചാന്‍ ഓച്ചയുടെ ഔദ്യോഗിക വസതിക്ക് മുമ്പില്‍ ആയിരക്കണക്കിന് പ്രക്ഷോഭരാണ് തടിച്ചുകൂടിയത്.

്‌രധാനമന്ത്രി രാജിവയ്ക്കണമെന്നും രാജാവും പ്രധാനമന്ത്രിയും ചേര്‍ന്ന് നടപ്പാക്കുന്ന ഏകാധിപത്യപ്രവണത് അവസാനിപ്പിക്കണമെന്നുമാണ് പ്രക്ഷോഭകരുടെ ആവശ്യം. രാജ്യത്ത് രാജാവിന്റെ അമിതാധികാരം എടുത്തുകളയണമെന്നും പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നു. അതേസമയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അഞ്ച് പേരില്‍ കുടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. കൊവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ക്ക് പുറമെയാണ് ഇപ്പോള്‍ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, അടിയന്തരാവസ്ഥ ലംഘിച്ചതിന് 20ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ ഔദ്യോഗികമായ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇവരെ അന്യായമായി തടവില്‍വച്ചിരിക്കുകയാണെന്നും അഭിഭാഷകരുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് രാജ്യത്ത് ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ ആരംഭിച്ചത്. രാജ്യത്തെ രാജവാഴ്ച പരിഷ്‌കരിക്കണമെന്നാണ് പ്രക്ഷോഭരുടെ പ്രധാന ആവശ്യം.












Click it and Unblock the Notifications