ഖത്തര്‍ ആ തീരുമാനമെടുത്തു; യൂറോപ്പ് ഇരുട്ടിലാകുമോ? ലോകം ഭയന്നത് സംഭവിക്കുന്നു
ദോഹ: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം എങ്ങനെ ലോക സമൂഹത്തെ ബാധിക്കുമെന്ന സംശയങ്ങള്‍ പല കോണില്‍ നിന്നും ഉയര്‍ന്നിരുന്നു. ഒരു പ്രദേശത്തെ മാത്രം ബാധിക്കുന്ന വിഷയമല്ലേ എന്ന തോന്നലായിരുന്നു ഈ സംശയത്തിന് പിന്നില്‍. എന്നാല്‍ ഗാസ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ ലോകത്തെ വ്യാപാര ശൃംഖല പാടേ താളംതെറ്റുന്ന കാഴ്ചയാണിപ്പോള്‍.
ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന പലസ്തീന്‍കാരുടെ എണ്ണം 24000 പിന്നിട്ടു. ആക്രമണം നിര്‍ത്തണമെന്ന് ഇസ്രായേലിനോട് എല്ലാ രാജ്യങ്ങളും ആവശ്യപ്പെട്ടെങ്കിലും അവര്‍ അംഗീകരിച്ചട്ടില്ല. എന്നാല്‍ പുറത്തു നിന്നുള്ള ചില ശക്തികളുടെ ഇടപെടലുണ്ടായതോടെ ഏഷ്യയെയും യൂറോപ്പിനെയും ഒരുപോലെ ബാധിക്കുകയാണ് ഗാസ യുദ്ധം.

പലസ്തീന്, ഇസ്രായേല്‍, ലബ്നാന്‍, സിറിയ, ഇറാഖ് എന്നിവിടങ്ങളിലേക്ക് വരെ യുദ്ധസമാന സാഹചര്യമുണ്ടായിരിക്കുന്നു. ഇതിനിടെയാണ് ചെങ്കടലിലൂടെ ഇസ്രായേലിലേക്ക് പോകുന്ന കപ്പലുകള്‍ ആക്രമിക്കാന്‍ യമനിലെ ഹൂതി വിമതര്‍ തുടക്കമിട്ടത്. ഇവരെ നേരിടാന്‍ അമേരിക്കയും ബ്രിട്ടനും യമനില്‍ ആക്രമണം നടത്തി. ശക്തമായ തിരിച്ചടി ഹൂതികള്‍ പ്രഖ്യാപിച്ചു. ഇറാന്റെ യുദ്ധ കപ്പല്‍ ചെങ്കടലിലേക്ക് എത്തുകയും ചെയ്തു.
ഇതോടെ ചെങ്കടല്‍ വഴിയുള്ള എണ്ണ-ചരക്കു കടത്ത് പ്രമുഖ കമ്പനികളെല്ലാം നിര്‍ത്തിവച്ചു. ഇപ്പോള്‍ ഖത്തര്‍ സുപ്രധാനമായ തീരുമാനം എടുത്തിരിക്കുകയാണ്. ചെങ്കടല്‍ വഴിയുള്ള പ്രകൃതി വാതക കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഹൂതികള്‍ ഏത് സമയവും തിരിച്ചടിച്ചേക്കാമെന്ന സാഹചര്യമുണ്ടായതോടെയാണിത്. ഹൂതികളുമായി നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണമെന്നാണ് ഖത്തറിന്റെ അഭിപ്രായം.
യമനില്‍ അമേരിക്കയും ബ്രിട്ടനും നടത്തിയ ആക്രമണത്തെ ഒമാന്‍, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ അപലപിച്ചു. ഹൂതികളെ നേരിടുമ്പോള്‍ വളരെ ആലോചിക്കണമെന്ന് സൗദി അറേബ്യ മുന്നറിയിപ്പും നല്കി. ഹൂതികള്‍ ഏത് രീതിയില്‍ തിരിച്ചടിക്കുമെന്ന് ഇതുവരെ വ്യക്തമല്ല. ഇറാന് എല്ലാ പിന്തുണയും നല്കുന്ന യമനിലെ ഗോത്ര വിഭാഗമാണ് ഹൂതികള്‍. ഇതിനിടെ ഇസ്രായേല്‍ ചാര സംഘടനയുടെ ഇറാഖിലെ കേന്ദ്രം ബോംബിട്ട് തകര്‍ത്തുവെന്ന് ഇറാന് അറിയിച്ചു.
യൂറോപ്പ് വൈദ്യുതി-ഊര്‍ജ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രധാനമായും ആശ്രയിച്ചിരുന്നത് റഷ്യയുടെ വാതകത്തെയാണ്. യുക്രൈന് യുദ്ധ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്ന് വാതകം ഇറക്കുന്നത് യൂറോപ്പ് നിര്‍ത്തി. പകരം വലിയ തോതില്‍ ഖത്തര്‍ നല്‍കിവരികയായിരുന്നു. ലോകത്തെ രണ്ടാമത്തെ പ്രകൃതി വാതക ശക്തിയാണ് ഖത്തര്‍. ചെങ്കടല്‍ വഴി പ്രകൃതി വാതകം എത്തിക്കുന്നത് ഖത്തര്‍ നിര്‍ത്തുമ്പോള്‍ പ്രധാനമായും ബാധിക്കുക യൂറോപ്പിനെയാണ്.
മാസത്തില്‍ 40 എല്‍എന്‍ജി ചരക്കു കപ്പലുകള്‍ ചെങ്കടലിലൂടെ കടന്നുപോകാറുണ്ട്. ഖത്തര്‍ ചെങ്കടല്‍ പാതയിലൂടെയുള്ള യാത്ര നിര്‍ത്തിയതോടെ ആശങ്കയിലായ റഷ്യയും വാതക കടത്ത് നിര്‍ത്തി. ജപ്പാനിലേക്ക് കൂടുതല്‍ വാതകം എത്തുന്നത് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നാണ്. അടുത്ത ഒരാഴ്ച ഫാക്ടറി അടച്ചിടുമെന്ന് കാര്‍ നിര്‍മാതാക്കളായ സുസുകി അറിയിച്ചു.
ബാബുല്‍ മന്ദിബ് വഴി ചെങ്കടലില്‍ പ്രവേശിക്കുന്ന ചരക്കു കപ്പലുകള്‍ സൂയസ് കനാല്‍ വഴിയാണ് മെഡിറ്ററേനിയന്‍ കടലിലേക്കും യൂറോപ്പിലേക്കും പോകുക. ഈ വഴി അടഞ്ഞാല്‍ ആഫ്രിക്ക വഴി വളഞ്ഞ് പോകണം. ഇത് 12 ദിവസം കൂടുതല്‍ യാത്ര ചെയ്യേണ്ട വഴിയാണ്. പാനമ കനാലില്‍ വെള്ളം കുറഞ്ഞതിനാല്‍ അതുവഴിയുള്ള ചരക്കു കടത്തും സാധിക്കില്ല. ഇതോടെ ഖത്തര്‍ തീരുമാനം കടുപ്പിക്കുമ്പോള്‍ വലിയ പ്രതിസന്ധിയിലാകുന്നത് യൂറോപ്യന്‍ രാജ്യങ്ങളാണ്.
-
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം?












Click it and Unblock the Notifications