ഖത്തര്‍ അടവ് മാറ്റി; ഗോവയില്‍ വന്‍ പ്രഖ്യാപനത്തിന് സാധ്യത... ഒപ്പം യുഎഇയും, വിലക്കുറവില്‍ വാതകം
ദോഹ: ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര ഇടപാടിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ദ്രവീകൃത പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഖത്തര്‍. എല്‍എന്‍ജി ഉല്‍പ്പാദനം ഇരട്ടിയാക്കാനാണ് ഖത്തറിന്റെ തീരുമാനം. അവര്‍ക്ക് വലിയ വിപണി ആവശ്യവുമാണ്. ഇന്ത്യയാകട്ടെ ലോകത്തെ പ്രധാന വിപണിയാണ്.
ഇന്ത്യയും ഖത്തറും തമ്മിലുള്ള എല്‍എന്‍ജി കരാര്‍ 2028ല്‍ അവസാനിക്കും. ഈ സാഹചര്യത്തില്‍ സുപ്രധാന പ്രഖ്യാപനത്തിന് വഴിയൊരുങ്ങുകയാണ്. ഗോവയില്‍ ഇന്ത്യ എനര്‍ജി വീക്ക് നടക്കുന്നുണ്ട്. ലോകത്തെ പ്രധാന എണ്ണ-വാതക കമ്പനികളുടെയും രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇന്ത്യയുമായുള്ള കരാര്‍ തേടി യുഎഇ, ബ്രിട്ടീഷ് പ്രതിനിധികളും എത്തും.

ഇന്ത്യയിലേക്ക് പ്രകൃതി വാതകം കയറ്റി അയക്കുന്നത് ഇരട്ടിയാക്കാനാണ് ഖത്തറിന്റെ പദ്ധതി. ഇന്ത്യയാകട്ടെ വാതക ഇറക്കുമതി കൂട്ടാനും ആലോചിക്കുന്നു. ഗെയില്‍ ഇന്ത്യ ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്, പെട്രോനെറ്റ് എല്‍എല്‍ജി ലിമിറ്റഡ് എന്നീ പൊതുമേഖലാ കമ്പനികളുടെ പ്രതിനിധികളുമായുള്ള ഖത്തറിന്റെയും യുഎഇയുടെയും ചര്‍ച്ച ഗോവയില്‍ നടക്കും.
ഖത്തറും പെട്രോനെറ്റും തമ്മിലുള്ള വാതക കരാര്‍ 2028ല്‍ അവസാനിക്കും. 20 വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടണമെന്ന് ഖത്തര്‍ ആഗ്രഹിക്കുന്നുണ്ട്. കുറഞ്ഞ വിലയ്ക്ക് വാതകം നല്‍കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ആദ്യം ബലംപിടിച്ചിരുന്ന ഖത്തര്‍ പുതിയ സാഹചര്യത്തില്‍ അതിന് തയ്യാറാകുമെന്നാണ് വിവരം. കാരണം ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ തീരുമാനിച്ച ഖത്തറിന് ഇന്ത്യ പോലുള്ള വിപണി ആവശ്യമാണ്.
ഇറാന്-ഖത്തര്‍ അതിര്‍ത്തി മേഖലകളില്‍ വലിയ വാതക ശേഖരമുണ്ട്. ഇവിടെ നിന്നുള്ള ഉല്‍പ്പാദനം ഇരട്ടിയാക്കാന്‍ ഖത്തര്‍ തീരുമാനിച്ചുകഴിഞ്ഞു. 2027 ആകുമ്പോഴേക്കും കയറ്റുമതി മൂന്നില്‍ രണ്ടാക്കി ഉയര്‍ത്താനാണ് ഖത്തര്‍ ലക്ഷ്യം. ഇതുവരെ പകുതി മാത്രമാണ് കയറ്റുമതി ചെയ്യുന്നത്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുമ്പോള്‍ പുതിയ ഉപഭോക്താവ് ആവശ്യമാണ്. മാത്രമല്ല, നേരത്തെയുള്ള ഉപഭോക്താക്കള്‍ നിലനില്ക്കുകയും വേണം.
ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് വില കുറച്ച് വാതകം നല്കാന് പോകുന്നത്. ഇന്ത്യ കഴിഞ്ഞ വര്‍ഷം 6.7 ശതമാനം വാതകമാണ് ഇറക്കുമതി ചെയ്തത്. 2030 ആകുമ്പോഴേക്കും ഇറക്കുമതി 15 ശതമാനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കല്‍ക്കരി, എണ്ണ പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കുറയ്ക്കാനും ഇന്ത്യ ആലോചിക്കുന്നു. ഈ സാഹചര്യത്തിലാണ് ഖത്തറുമായുള്ള കരാര്‍ 20 വര്‍ഷത്തേക്ക് കൂടി നീട്ടുന്നത്.
വില കുറയ്ക്കണമെന്ന് മാത്രമാണ് ഇന്ത്യയുടെ നിബന്ധന. ഇതിന് ഖത്തര്‍ തയ്യാറാകുമെന്ന് ഇന്ത്യന്‍ കമ്പനികള്‍ കരുതുന്നു. 21 ദശലക്ഷം ടണ്‍ വാതകമാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം ഇറക്കിയത്. 2030ല്‍ 40 മില്യണ്‍ ടണ്‍ ആക്കാനാണ് തീരുമാനം. ആഭ്യന്തരമായുള്ള ഉല്‍പ്പാദനം കുറവായതിനാല്‍ ഖത്തര്‍, റഷ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് ആശ്രയം. യുഎഇയുടെ അഡ്നോക്, ബ്രിട്ടീഷ് കമ്പനിയായ ഷെല്‍ എന്നീ കമ്പനികളും ഇന്ത്യയുമായി ദീര്‍ഘകാല കരാറിന് ഒരുങ്ങുകയാണ്.
-
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ് -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications