ഖത്തറിൽ കൊവിഡിന്റെ രണ്ടാം തരംഗം?; കേസുകൾ ഉയർന്നാൽ നിയന്ത്രണങ്ങൾ കടുപ്പിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ്
ദോഹ
:
വർധിച്ച്
വരുന്ന
കൊവിഡ്
രോഗികളുടെ
എണ്ണം
കൊവിഡിന്റെ
രണ്ടാം
വരവിന്റെ
സൂചനയെന്ന്
ഖത്തര്‍
പൊതുജനാരോഗ്യ
മന്ത്രാലയം.
കഴിഞ്ഞ
കുറച്ച്
ദിവസങ്ങളായി
രാജ്യത്ത്
കൊവിഡ്
രോബാധിതരാവുന്നവരുടെ
എണ്ണത്തില്‍
വലിയ
വര്‍ധനണുള്ളത്.
2020
ല്‍
സംഭവിച്ച
കൊവിഡിന്റെ
ആദ്യ
വരവിനേക്കാൾ
ശക്താമായ
രണ്ടാം
ഘട്ടവും
മൂന്നാം
ഘട്ടവും
വിവിധ
ലോകരാജ്യങ്ങള്‍
നേരിട്ടുകൊണ്ടിരിക്കുകയാണെന്നും
സ്‌ട്രാറ്റജിക്
ഗ്രൂപ്പ്
ചെയർമാനും
ഹമദ്
മെഡിക്കൽ
കോർപ്പറേഷനിലെ
പകർച്ചവ്യാധിരോഗ
വിഭാഗം
തലവനുമായ
ഡോ.
അബ്
ദുല്ലതീഫ്
അൽഖാൽ
പറഞ്ഞു.
ഡിസംബര്‍ പകുതി മുതല്‍ ആശുപത്രികളില്‍ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണവും ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വലിയ വര്‍ധവാണ് ഉണ്ടായിരിക്കുന്നത്.വരും ആഴ്ചകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങങ്ങൾ മനസിലാക്കാൻ സാധിക്കൂ. പക്ഷേ നിലവിലെ ഈ വർദ്ധനവ് ഖത്തറിലെ രണ്ടാമത്തെ തരംഗത്തിന്റെ ആദ്യ ലക്ഷണങ്ങളായി കണക്കാക്കുന്നു. അതിനാല്‍ രണ്ടാം തരംഗം അതിന്റെ മൂര്‍ധന്യത്തില്‍ എത്തുന്നതിനു മുമ്പ് ആളുകൾ അത് തടയുന്നതിനുള്ള പ്രതിരോധ നടപടികൾ പാലിക്കുന്നത് മുമ്പത്തേക്കാളും പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
വരുന്ന
ഒന്നോ
രണ്ടോ
ആഴ്ചകള്‍കളില്‍
ഇതേ
രീതിയില്‍
കൊവിഡ്
പോസിറ്റീവ്
കേസുകളും
ആശുപത്രിയില്‍
പ്രവേശിപ്പിക്കപ്പെടുന്നവരുടെ
എണ്ണവും
വര്‍ധിക്കുകയാണെങ്കില്‍
അധിക
നിയന്ത്രണങ്ങൾ
രാജ്യത്തുടനീളം
നടപ്പാക്കേണ്ടിവരാം.
കൊവിഡിന്‍റെ
ആദ്യസമയത്തേതു
പോലുള്ള
നിയന്ത്രണങ്ങളിലേക്കും
രാജ്യം
മടങ്ങേണ്ടി
വരും,
അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ചയോടെ
ഖത്തറില്‍
കൊവിഡ്
വാക്സിന്‍
സ്വീകരിച്ചവരുടെ
എണ്ണം
അന്‍പതിനായിരം
ആയി.
സംസ്ഥാനത്ത് 6268 പേര്‍ക്ക് കൂടി കൊവിഡ്, 5647 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, 22 കൊവിഡ് മരണങ്ങൾ
ബാലുശ്ശേരിയിൽ ധർമ്മജൻ തന്നെ സ്ഥാനാർത്ഥിയായേക്കും; മുതിർന്ന നേതാക്കൾ ചർച്ച നടത്തിയെന്ന് എംഎം ഹസൻ
Recommended Video
ലീഗ് കോട്ട പൊളിക്കാനുറച്ച് സിപിഎം; മഞ്ഞളാംകുഴി അലിയ്ക്കെതിരെ വിപി സാനു പെരിന്തൽമണ്ണയിലേക്ക്?