ഖത്തര്‍ അയച്ച കത്ത് പുറത്ത്; യൂറോപ്പ് വെട്ടിലാകുമോ? റഷ്യയെ കൈവിട്ട പിന്നാലെ വരുന്ന കെണി
ബ്രസല്‍സ്: യൂറോപ്യന്‍ രാജ്യങ്ങളെ ഒരുകാലത്ത് പ്രകാശപൂരിതമാക്കിയിരുന്നത് റഷ്യ ആയിരുന്നു. റഷ്യയില്‍ നിന്നുള്ള പ്രകൃതി വാതകം ഇറക്കുമതി ചെയ്ത് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുകയായിരുന്നു യൂറോപ്പ്. കൂടാതെ മറ്റു ഊര്‍ജ ആവശ്യങ്ങള്‍ക്കും റഷ്യയെ ആയിരുന്നു യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത്. എന്നാല്‍ 2022ല്‍ കാര്യങ്ങള്‍ മാറി.
യുക്രൈന് അധിനിവേശത്തില്‍ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാന് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി ഉപരോധം പ്രഖ്യാപിച്ചു. റഷ്യയുടെ എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തി. ഇതോടെ ബദല്‍ മാര്‍ഗം തേടിയ യൂറോപ്യന്‍ യൂണിയന് എത്തിയത് ഖത്തറിലാണ്. ലോകത്ത് അമേരിക്കയും ഓസ്ട്രേലിയയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പ്രകൃതി വാതകം (എല്‍എന്‍ജി) കയറ്റുമതി ചെയ്യുന്നത് ഖത്തറാണ്.

ഖത്തറിന് പുറമെ മറ്റു രാജ്യങ്ങളെയും വാതകത്തിന് വേണ്ടി യൂറോപ്പ് ആശ്രയിക്കുന്നുണ്ട്. യൂറോപ്പ് ഇറക്കുമതി ചെയ്യുന്ന വാതകത്തില്‍ 14 ശതമാനം ഖത്തറില്‍ നിന്നാണ്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ യൂറോപ്പിന് വാതകം നല്‍കുന്നത് നിര്‍ത്തിവയ്ക്കേണ്ടി വരുമെന്നാണ് ഖത്തര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. അതിന് കാരണം യൂറോപ്പ് അടുത്തിടെ പ്രഖ്യാപിച്ച പുതിയ നിയമമാണ്.
കോര്‍പറേറ്റ് സസ്റ്റൈനബിലിറ്റി ഡ്യു ഡിലിജന്‍സ് ഡൈറക്ടീവ് (സിഎസ്ഡിഡിഡി) എന്ന പേരില്‍ യൂറോപ്യന്‍ യൂണിയന് നടപ്പാക്കുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ഖത്തറിന് ആശങ്കയുണ്ടാക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഖത്തര്‍ ഊര്‍ജ മന്ത്രി സഅദ് അല്‍ കഅബി യൂറോപ്യന്‍ യൂണിയന് കത്തയച്ചു. നിയമത്തിലെ വ്യവസ്ഥകള്‍ ഖത്തറിനെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നും വാതകം ആവശ്യമുള്ള മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുമെന്നുമാണ് അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നത്.
ഖത്തറിന് ശുഭാപ്തി വിശ്വാസം
ആദ്യം ജര്‍മന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പിന്നീട് കത്തിലെ വിവരങ്ങള്‍ റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു. പരിസ്ഥിതി-മനുഷ്യാവകാശ സംരക്ഷണത്തിന് വന്‍കിട കമ്പനികള്‍ക്ക് ബാധ്യത നല്‍കുന്നതാണ് നിയമം. അവര്‍ ചരക്കുകള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന കമ്പനികളില്‍ നിയമ ലംഘനം നടക്കുന്നില്ല എന്ന് ഉറപ്പാക്കണം, ലംഘിച്ചാല്‍ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടികളിലേക്ക് കടക്കണം എന്നീ നിര്‍ദേശവും നിയമത്തിലുണ്ട്.
നിയമത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ഖത്തറിന് മറ്റു വഴികള്‍ നോക്കേണ്ടി വരുമെന്നാണ് ഖത്തര്‍ മന്ത്രി കത്തില്‍ വ്യക്തമാക്കുന്നത്. കത്ത് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് പ്രതികരിച്ചിട്ടില്ല. യൂറോപ്യന്‍ കമ്മീഷനും ഖത്തര്‍ സമാനമായ കത്ത് മെയ് മാസത്തില്‍ അയച്ചിരുന്നു. നിയമത്തില്‍ ചില മാറ്റം വരുത്താന്‍ കമ്മീഷന് ചര്‍ച്ച നടത്തി വരികയാണ്. മാത്രമല്ല, നിയമം നടപ്പാക്കുന്നത് 2028ലേക്ക് നീട്ടുന്നതിനുള്ള ശ്രമങ്ങളും കമ്മീഷന് നടത്തുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ ഖത്തര്‍ വാതകം അയക്കുന്നത് നിര്‍ത്തിയാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പ്രതിസന്ധി നേരിടും. ഇതൊഴിവാക്കാനാണ് യൂറോപ്യന്‍ കമ്മീഷന്റെ ശ്രമം. ഖത്തറും യൂറോപ്യന്‍ യൂണിയനും വ്യത്യസ്ത നിലപാട് കടുപ്പിച്ചാല്‍ പ്രതിസന്ധി രൂക്ഷമാകും. തങ്ങളുടെ എല്‍എന്‍ജി കയറ്റുമതി ചെയ്യാന്‍ മറ്റു വിപണികള്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍.
-
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്











Click it and Unblock the Notifications