Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ മോഹം തല്ലിക്കെടുത്തുമോ ഖത്തര്‍; 3000 കോടിയില്‍ കൂറ്റന്‍ നഗരം വരുന്നു, ലാഭം കൊയ്യാന്‍ ഈജിപ്ത്

വിദേശ നിക്ഷപം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച ഖത്തര്‍, ഈജിപ്തിലെ മെഡിറ്ററേനിയന്‍ തീരത്ത് കൂറ്റന്‍ നഗരം സ്ഥാപിക്കുന്നു. ഏകദേശം 3000 കോടി ഡോളര്‍ ചെലവഴിച്ചാണ് നഗരം പണിയുക. ഇത് സംബന്ധിച്ച് ഖത്തര്‍ സോവറിങ് ഫണ്ടിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഖത്തരി ദിയാറും ഈജിപ്ത് നഗര വികസന വിഭാഗവും ധാരണയായി.

കെയ്‌റോയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് ഏഴ് കിലോമീറ്റര്‍ പ്രദേശമാണ് ഖത്തര്‍ വാങ്ങുന്നത്. ഇവിടെ സര്‍ക്കാര്‍ ഓഫീസുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, സ്‌കൂളുകള്‍, ആഡംബര ഹോട്ടലുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ പണിയും. വിദേശികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതിയും ഒരുക്കും. ഇതിന്റെ വരുമാനം നിശ്ചിതകാലം വരെ പ്രധാനമായും ലഭിക്കുക ഖത്തറിനാകും.

qatar investment in egypt to build city-

അലാം അല്‍ റൂം എന്ന സ്ഥലത്താണ് ഖത്തറിന്റെ നിക്ഷേപം. 2021ല്‍ ഖത്തറും ഈജിപ്തും തമ്മില്‍ ബന്ധം പുനസ്ഥാപിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈജിപ്ത്. വിദേശ കടം ഉയരുകയും ബജറ്റ് കമ്മി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറിന്റെയും യുഎഇയുടെയും നിക്ഷേപം ലഭിക്കുന്നത് വഴി ഒരു പരിധി വരെ പ്രതിസന്ധി പരിഹരിക്കാമെന്ന് ഈജിപ്ത് കരുതുന്നു.

ഈജിപ്തിലെ ന്യൂ അര്‍ബണ്‍ അതോറിറ്റിയുമായിട്ടാണ് ഖത്തറിലെ കമ്പനി കരാര്‍ ഒപ്പുവയ്ക്കുന്നത്. 350 കോടി ഡോളര്‍ സ്ഥലം വാങ്ങുന്നതിനും ബാക്കി പദ്ധതി നടത്തിപ്പിനുമാണ് ഉപയോഗിക്കുക. ഏകദേശം 5000 ഏക്കറോളമാണ് ഖത്തര്‍ വാങ്ങുന്നത്. വ്യാഴാഴ്ച കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയും പങ്കെടുക്കുമെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.

യുഎഇക്കും ഈജിപ്തില്‍ നിക്ഷേപം

സാമ്പത്തിക പ്രതിസന്ധിയിലുള്ള ഈജിപ്തിന് 800 കോടി ഡോളറിന്റെ സഹായം മാസങ്ങള്‍ക്ക് മുമ്പ് ഐഎംഎഫ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കണം എന്നായിരുന്നു നിബന്ധന. ഖത്തറിന്റെ നിക്ഷേപം വൈകിയതിനാല്‍ ഐഎംഎഫ് ഈജിപ്തിന് പണം നല്‍കിയിരുന്നില്ല. ഖത്തറുമായി കരാര്‍ ഒപ്പുവയ്ക്കുമെന്ന വാര്‍ത്ത വന്നതോടെ ഈജിപ്തിന്റെ ബോണ്ടുകള്‍ക്ക് മൂല്യം വര്‍ധിച്ചു.

പ്രതിവര്‍ഷം 180 കോടി ഡോളര്‍ വരുമാനം ലഭിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ നടത്തുക. നിക്ഷേപ ചെലവ് തിരിച്ചുകിട്ടും വരെ ലാഭം ഖത്തര്‍ കമ്പനി എടുക്കും. ശേഷം 15 ശതമാനം ലാഭവിഹിതം ഈജിപ്തിലെ നഗര അതോറിറ്റിക്ക് കൈമാറും. അതേസമയം, ഖത്തറിന്റെ പുതിയ നീക്കം ഏറ്റവും വലിയ തിരിച്ചടി നല്‍കുക യുഎഇക്ക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാരണം, ഈജിപ്തില്‍ കോടികള്‍ നിക്ഷേപിക്കാന്‍ യുഎഇ തീരുമാനിച്ചിട്ടുണ്ട്. മെഡിറ്ററേനിയന്‍ തീരത്തെ റാസല്‍ ഹിഖ്മയിലാണ് ഖത്തറിന്റെ പദ്ധതിക്ക് സമാനമായ നിക്ഷേപം യുഎഇ തീരുമാനിച്ചിട്ടുള്ളത്. സൗദി അറേബ്യയാകട്ടെ, ഷറമുശൈഖിലെ റാസല്‍ ജാമിലയില്‍ സ്ഥലം ഏറ്റെടുക്കാന്‍ ആലോചിക്കുന്നുണ്ട്. ഖത്തര്‍ നേരത്തെ ഈജിപ്തില്‍ നിക്ഷേപം തുടങ്ങിയിരുന്നു. കെയ്‌റോയിലെ റെജിസ് കെയ്‌റോ ഹോട്ടല്‍ ഖത്തറിന്റെ ഉടമസ്ഥതയിലുള്ളതാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+