യുഎഇ മോഹം തല്ലിക്കെടുത്തുമോ ഖത്തര്‍; 3000 കോടിയില്‍ കൂറ്റന്‍ നഗരം വരുന്നു, ലാഭം കൊയ്യാന്‍ ഈജിപ്ത്
വിദേശ നിക്ഷപം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച ഖത്തര്‍, ഈജിപ്തിലെ മെഡിറ്ററേനിയന്‍ തീരത്ത് കൂറ്റന്‍ നഗരം സ്ഥാപിക്കുന്നു. ഏകദേശം 3000 കോടി ഡോളര്‍ ചെലവഴിച്ചാണ് നഗരം പണിയുക. ഇത് സംബന്ധിച്ച് ഖത്തര്‍ സോവറിങ് ഫണ്ടിന്റെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ഖത്തരി ദിയാറും ഈജിപ്ത് നഗര വികസന വിഭാഗവും ധാരണയായി.
കെയ്റോയുടെ വടക്കുപടിഞ്ഞാറന്‍ തീരത്ത് ഏഴ് കിലോമീറ്റര്‍ പ്രദേശമാണ് ഖത്തര്‍ വാങ്ങുന്നത്. ഇവിടെ സര്‍ക്കാര്‍ ഓഫീസുകള്‍, കോളജുകള്‍, സര്‍വകലാശാലകള്‍, സ്കൂളുകള്‍, ആഡംബര ഹോട്ടലുകള്‍, ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ എന്നിവ പണിയും. വിദേശികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതിയും ഒരുക്കും. ഇതിന്റെ വരുമാനം നിശ്ചിതകാലം വരെ പ്രധാനമായും ലഭിക്കുക ഖത്തറിനാകും.

അലാം അല്‍ റൂം എന്ന സ്ഥലത്താണ് ഖത്തറിന്റെ നിക്ഷേപം. 2021ല്‍ ഖത്തറും ഈജിപ്തും തമ്മില്‍ ബന്ധം പുനസ്ഥാപിച്ച ശേഷം നടക്കുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈജിപ്ത്. വിദേശ കടം ഉയരുകയും ബജറ്റ് കമ്മി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. ഖത്തറിന്റെയും യുഎഇയുടെയും നിക്ഷേപം ലഭിക്കുന്നത് വഴി ഒരു പരിധി വരെ പ്രതിസന്ധി പരിഹരിക്കാമെന്ന് ഈജിപ്ത് കരുതുന്നു.
ഈജിപ്തിലെ ന്യൂ അര്‍ബണ്‍ അതോറിറ്റിയുമായിട്ടാണ് ഖത്തറിലെ കമ്പനി കരാര്‍ ഒപ്പുവയ്ക്കുന്നത്. 350 കോടി ഡോളര്‍ സ്ഥലം വാങ്ങുന്നതിനും ബാക്കി പദ്ധതി നടത്തിപ്പിനുമാണ് ഉപയോഗിക്കുക. ഏകദേശം 5000 ഏക്കറോളമാണ് ഖത്തര്‍ വാങ്ങുന്നത്. വ്യാഴാഴ്ച കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി മുസ്തഫ മദ്ബൗലിയും പങ്കെടുക്കുമെന്ന് ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചു.
യുഎഇക്കും ഈജിപ്തില്‍ നിക്ഷേപം
സാമ്പത്തിക പ്രതിസന്ധിയിലുള്ള ഈജിപ്തിന് 800 കോടി ഡോളറിന്റെ സഹായം മാസങ്ങള്‍ക്ക് മുമ്പ് ഐഎംഎഫ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വിദേശ നിക്ഷേപം ആകര്‍ഷിക്കണം എന്നായിരുന്നു നിബന്ധന. ഖത്തറിന്റെ നിക്ഷേപം വൈകിയതിനാല്‍ ഐഎംഎഫ് ഈജിപ്തിന് പണം നല്‍കിയിരുന്നില്ല. ഖത്തറുമായി കരാര്‍ ഒപ്പുവയ്ക്കുമെന്ന വാര്‍ത്ത വന്നതോടെ ഈജിപ്തിന്റെ ബോണ്ടുകള്‍ക്ക് മൂല്യം വര്‍ധിച്ചു.
പ്രതിവര്‍ഷം 180 കോടി ഡോളര്‍ വരുമാനം ലഭിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് ഖത്തര്‍ നടത്തുക. നിക്ഷേപ ചെലവ് തിരിച്ചുകിട്ടും വരെ ലാഭം ഖത്തര്‍ കമ്പനി എടുക്കും. ശേഷം 15 ശതമാനം ലാഭവിഹിതം ഈജിപ്തിലെ നഗര അതോറിറ്റിക്ക് കൈമാറും. അതേസമയം, ഖത്തറിന്റെ പുതിയ നീക്കം ഏറ്റവും വലിയ തിരിച്ചടി നല്‍കുക യുഎഇക്ക് ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാരണം, ഈജിപ്തില്‍ കോടികള്‍ നിക്ഷേപിക്കാന്‍ യുഎഇ തീരുമാനിച്ചിട്ടുണ്ട്. മെഡിറ്ററേനിയന്‍ തീരത്തെ റാസല്‍ ഹിഖ്മയിലാണ് ഖത്തറിന്റെ പദ്ധതിക്ക് സമാനമായ നിക്ഷേപം യുഎഇ തീരുമാനിച്ചിട്ടുള്ളത്. സൗദി അറേബ്യയാകട്ടെ, ഷറമുശൈഖിലെ റാസല്‍ ജാമിലയില് സ്ഥലം ഏറ്റെടുക്കാന്‍ ആലോചിക്കുന്നുണ്ട്. ഖത്തര്‍ നേരത്തെ ഈജിപ്തില്‍ നിക്ഷേപം തുടങ്ങിയിരുന്നു. കെയ്റോയിലെ റെജിസ് കെയ്റോ ഹോട്ടല്‍ ഖത്തറിന്റെ ഉടമസ്ഥതയിലുള്ളതാണ്.
-
യുഎഇയിലേക്ക് ഭീമൻ ചരക്ക് വിമാനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ എത്തിത്തുടങ്ങി; ലുലുവിലേക്കെത്തിയത് 80 ടൺ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക












Click it and Unblock the Notifications