ഫോസിൽ ഇന്ധനങ്ങളുടെ ആഗോള ഉപഭോഗം കുറയ്ക്കും; പ്രഖ്യാപനവുമായി കോപ്പ് 28
ദുബായ്: ഫോസിൽ ഇന്ധനങ്ങളുടെ ആഗോള ഉപഭോഗം കുറയ്ക്കാൻ COP28 കാലാവസ്ഥാ ഉച്ചകോടിയിൽ തീരുമാനം. യാഥാർത്ഥ്യങ്ങളെ ഉൾക്കൊണ്ട് ലോകത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടിരിക്കുന്നുവെന്ന് കരാർ അവതരിപ്പിച്ചുകൊണ്ട് ഉച്ചകോടിയുടെ പ്രസിഡന്റും യു എ ഇയിലെ ദേശീയ എണ്ണ കമ്പനിയുടെ സി ഇ ഒയുമായ സുല്‍ത്താന്‍ അല്‍ ജാബർ പറഞ്ഞു. പുതിയ തീരുമാനം കൈക്കൊള്ളുക മാത്രമല്ല അത് നടപ്പാക്കുമ്പോൾ മാത്രമേ ഫലപ്രദമാകുകയുള്ളൂവെന്നും അദ്ദേഹം ആവർത്തിച്ചു.
ഫോസില്‍ ഇന്ധനങ്ങള്‍ ഒഴിവാക്കുക എന്ന ആശയമില്ലാതെയുള്ള കരട് സുല്‍ത്താന്‍ അല്‍ ജാബർ അവതരിപ്പിച്ചത് നേരത്തേ വലിയ അതൃപ്തികൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ചയിലെ പുതിയ പ്രഖ്യാപനം. 'പ്രഖ്യാപിക്കുക മാത്രമല്ല, അത് നടപ്പിൽ വരുത്തുകയും ചെയ്യുന്നവരാണ് ഞങ്ങൾ. ഈ കരാർ പ്രായോഗികമാക്കുന്നതിനുള്ള നടപടികൾ നമ്മൾ സ്വീകരിക്കണം', അൽ ജാബർ പറഞ്ഞു. ഇത്തരമൊരു നിർണായക വിഷയത്തിൽ രാജ്യങ്ങൾ ഒന്നിക്കുന്നത് ഇതാദ്യമാണെന്ന് നോർവെ വിദേശകാര്യ മന്ത്രി എസ്പാൻ ബെർത് എയ്ഡെ പ്രതികരിച്ചു.

ഫോസിൽ ഇന്ധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ വലിയ ഭിന്നതയായിരുന്നു ഉച്ചകോടിയിൽ നിലനിന്നിരുന്നത്. ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും ഉത്പാദനവും കുറച്ച് 2050ലോ അതിനു മുൻപോ കാർബൺ മലിനീകരണം പൂജ്യം ആക്കുക എന്ന ലക്ഷ്യം കൈവരിക്കണമെന്നാണ് തീരുമാനമായിരിക്കുന്നത്. നിറഞ്ഞ കൈയ്യടിയോടെയാണ് തീരുമാനത്തെ മറ്റ് രാജ്യങ്ങൾ അംഗീകരിച്ചത്. ആഗോളതാപനം നിയന്ത്രിക്കുന്നതില്‍ തീരുമാനം നിർണായകമാകും.
ഫോസിൽ ഇന്ധനം പൂർണമായും ഒഴിവാക്കണമെന്ന നിർദ്ദേശം നിരവധി രാജ്യങ്ങൾ കാലാവസ്ഥ ഉച്ചകോടിയിൽ ഉന്നയിച്ചിരുന്നു.അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമായിരുന്നു ആവശ്യത്തിന് മുൻപന്തിയിൽ ഉണഅടായിരുന്നത്. എന്നാൽ
ഫോസില്‍ ഇന്ധന ഉത്പാദകരാജ്യങ്ങളായ സൗദി അടക്കമുള്ളവർ നിർദ്ദേശത്തിനെതിരെ ശക്തമായ എതിർപ്പായിരുന്നു ഉയർത്തിയത്.
2030-ഓടെ ആഗോളതലത്തിൽ പുനരുപയോഗിക്കാവുന്ന ഊർജ ശേഷി മൂന്നിരട്ടിയാക്കാനും കൽക്കരി കുറയ്ക്കാനുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനും കാർബൺ ക്യാപ്‌ചർ, സ്റ്റോറേജ് തുടങ്ങിയ സാങ്കേതികവിദ്യകൾ ത്വരിതപ്പെടുത്താനും ഉച്ചകോടിയിൽ തീരുമാനമായി.
അതേസമയം ഫോസിൽ ഇന്ധനം സംബന്ധിച്ചുള്ള തീരുമാനം അവസാനം കൈക്കൊള്ളാൻ സാധിച്ചത് യുഎഇയുടെയും അൽ ജാബറിന്റെയും നയതന്ത്ര വിജയമായാണ് വിലയിരുത്തരപ്പെടുന്നത്. മുൻ ഉച്ചകോടിയിലതിനേക്കാൾ കൂടുതൽ ഫോസിൽ ഇന്ധന കമ്പനികളുടെ പ്രതിനിധികളെ ഉച്ചകോടിയിൽ പങ്കെടുപ്പിക്കാനൻ അൽജബാറിന് സാധിച്ചു. തങ്ങളുടെ ഭാഗത്ത് നിന്നുള്ള ഫോസിൽ ഉദ്വമനം കുറയ്ക്കുന്നതിന് 50-ലധികം കമ്പനികൾ തമ്മിൽ അദ്ദേഹം കരാർ ഉണ്ടാക്കി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications