Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയെ ഞെട്ടിച്ച് അംബാനി!! 1500 കോടി ഡോളര്‍ വേണ്ട? കാരണം ഇതാണ്... ഇനി വേറെ ലെവല്‍

ന്യുഡല്‍ഹി/റിയാദ്: ലോകത്ത് ഏറ്റവും ലാഭമുണ്ടാക്കുന്ന കമ്പനിയാണ് സൗദി അറേബ്യയുടെ അരാംകോ. വന്‍കിട കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന അരാംകോ ലക്ഷ്യമിടുന്നത് എണ്ണ ഇതര മേഖലകളില്‍ നിന്നുള്ള വരുമാനം കൂടിയാണ്. ഇതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിലെ റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി കരാറുണ്ടാക്കിയത്. റിലയന്‍സിന്റെ ഓഹരി വില കുതിച്ചുയരാന്‍ ഈ കരാര്‍ ഇടയാക്കിയിരുന്നു.

ലോകത്തെ വലിയ വിപണിയാണ് ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ റിലന്‍സിന്റെ ഓഹരി സൗദിയുടെ അരാംകോ നേട്ടമിടുന്നത് സ്വാഭാവികം. 2019ല്‍ ഇരു കമ്പനികളും കരാറിലെത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ വരുന്ന വിവരം മറ്റൊന്നാണ്. ആ കരാറില്‍ നിന്ന് റിലയന്‍സ് പിന്നാക്കം പോയിരിക്കുന്നു. കോടികളുടെ കരാര്‍ എന്തുകൊണ്ടാണ് റിലയന്‍സ് വേണ്ടെന്ന് വച്ചത് എന്നറിയുമ്പോഴാണ് ഏറെ കൗതുകം!!...

1

ആസ്തി കൊണ്ടും പകിട്ട് കൊണ്ടും ഇന്ത്യയിലെ ഏറ്റവും വലിയതും അതിവേഗം വളരുന്നതുമായ കമ്പനിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന ഈ കമ്പനി കൈവെക്കാത്ത മേഖലകള്‍ കുറവാണ്. കമ്പനിയുടെ ഓയില്‍-കെമിക്കല്‍ വ്യാപാരത്തിന്റെ 20 ശതമാനം സൗദിയുടെ അരാംകോയ്ക്ക് വില്‍ക്കുന്നതായിരുന്നു കരാര്‍.

2

2019ല്‍ ഒപ്പുവച്ച ഈ കരാര്‍ പ്രകാരം റിലയന്‍സിന്റെ 20 ശതമാനം ഓയില്‍-കെമിക്കല്‍സ് ബിസിനസ് അരാംകോയുടെതായി മാറും. 1500 കോടി ഡോളറിന്റെ മൂല്യമുള്ള കരാറായിരുന്നു ഇത്. ഒരു വിദേശ കമ്പനി ഇന്ത്യയില്‍ നടത്തുന്ന ഏറ്റവും വലിയ നിക്ഷേപം കൂടിയായിരുന്നു ഇത്. പക്ഷേ, റിലയന്‍സ് ഇപ്പോള്‍ കടുത്ത തീരുമാനം എടുത്തിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

3

എന്താണ് റിലയന്‍സ് സൗദിയുടെ കമ്പനിയുമായുള്ള കരാറില്‍ നിന്ന് പിന്‍മാറാന്‍ കാരണം എന്ന ചോദ്യമാണ് ഉയരുന്നത്. കാരണം മറ്റൊന്നുമല്ല, റിലയന്‍സ് അവരുടെ ഊര്‍ജനയത്തില്‍ കാതലായ മാറ്റം വരുത്തിയിട്ടുണ്ട്. ഫോസില്‍ ഇന്ധനത്തെ ആശ്രയിക്കുന്നതിന് പകരം ഗ്രീന്‍ എനര്‍ജിയെ കൂടുതലായി ആശ്രയിക്കാനാണ് തീരുമാനം. പ്രകൃതിക്ക് കാര്യമായ ക്ഷതമേല്‍ക്കാത്തതാണ് ഗ്രീന്‍ എനര്‍ജി.

4

ദശാബ്ദങ്ങളായി റിലയന്‍സ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത് ഫോസില്‍ ഇന്ധനത്തിലാണ്. അതാകട്ടെ പ്രകൃതിക്ക് വലിയ ഭീഷണിയുമാണ്. ഫോസിലുകള്‍ ചൂടാക്കുന്നതിലൂടെ ലഭിക്കുന്ന ഇന്ധനം കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് കാരണമാകും. പ്രകൃതിയുടെ നിലനില്‍പ്പ് ഭീഷണിയിലാക്കുന്നതാണ് കാര്‍ബണ്‍ പുറംതള്ളുന്ന പ്രക്രിയ. ലോകത്ത് വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുന്ന കാലാവസ്ഥാ വ്യതിയാനത്തിന് പ്രധാന കാരണം കാര്‍ബണ്‍ ബഹിര്‍ഗമനമാണ്.

5

അന്തരീക്ഷത്തില്‍ അമിതമായ തോതില്‍ കാര്‍ബണ്‍ എത്തുന്നതിലൂടെ ചൂട് ഇരട്ടിയാകുന്നു. താപനില ഉയരുന്നു. പ്രകൃതിയുടെ സ്വഭാവം മാറുന്നതിന് ഇത് കാരണമാകും. അപ്രതീക്ഷിതമായ മാറ്റം കാലാവസ്ഥയില്‍ കാണുന്നു. വേനലില്‍ പോലും പ്രളയ സാധ്യത തള്ളാനാകില്ലെന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ സാഹചര്യത്തിലാണ് കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാന്‍ ലോക നേതാക്കള്‍ ആലോചിക്കുന്നത്. വികസിത-വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്.

ഋതു മന്ത്ര സന്യാസത്തിലോ?... വളരെ ദൂരെ... പുതിയ ചിത്രങ്ങള്‍ വൈറല്‍

6

റിലയന്‍സ് ഇനി കൂടുതലായി പുനരുപയോഗ ഊര്‍ജത്തെ ആശ്രയിക്കുമെന്നാണ് വിവരം. കാറ്റ്, വെള്ളം, തിരമാല, സൂര്യന്‍ തുടങ്ങിയവയില്‍ നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുക എന്നതാണ് ലക്ഷ്യം. ഇത്തരം ഊര്‍ജ നിര്‍മാണം പ്രകൃതിക്ക് ഭീഷണിയല്ല. പുനരുപയോഗ ഊര്‍ജ മേഖലയില്‍ റിലയന്‍സ് 1000 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് മുകേഷ് അംബാനി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

7

ഗ്രീന്‍ എനര്‍ജിക്ക് ഇന്ത്യ ഊന്നല്‍ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം ഇന്ത്യ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫോസിലുകളില്‍ നിന്നല്ലാത്ത ഇന്ധന വിഭവ ശേഖരണം വര്‍ധിപ്പിക്കാനാണ് ഇന്ത്യയുടെ ശ്രമം. രാജ്യത്തെ അഞ്ചിലൊന്ന് ഗ്രീന്‍ എനര്‍ജി സപ്ലെ ചെയ്യുന്നത് റിലയന്‍സ് ആണ്. ഈ മേഖലയെ സജീവമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് സബ്‌സിഡി നല്‍കുന്നുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+