ഖത്തറിന്റെ പരിശ്രമങ്ങള്‍ ഫലം കണ്ടു; വാഹനാപകട മരണങ്ങള് ആഗോള ശരാശരിയെക്കാള്‍ കുറഞ്ഞു
ദോഹ: ഒരു കാലത്ത് വാഹനാപകട മരണങ്ങളില്‍ മുന്‍പന്തിയില്‍ നിന്നിരുന്ന ഖത്തറില്‍ കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളിലും അതിനെ തുടര്‍ന്നുണ്ടാവുന്ന മരണങ്ങളിലും വലിയ കുറവ് രേഖപ്പെടുത്തിതായി അധികൃതര്‍. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആണ് ഇക്കാരം വ്യക്തമാക്കിയത്. ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2017ല്‍ വളരെ താഴെയാണ് ഖത്തറിലെ അപകട മരണനിരക്കെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ് ഓഫീസ് തലവന്‍ ബ്രിഗേഡിയര്‍ ഇബ്രാഹിം സഅദ് അല്‍ സുലൈത്തി ചൂണ്ടിക്കാട്ടി.
ദുബായ്-ഷാര്‍ജ
യാത്രാദുരിതത്തിന്
അറുതിവരുത്താന്‍
മെട്രോ
സര്‍വീസ്
വരുമോ?
2017ലെ
വാഹനാപകട
മരണങ്ങളില്‍
ആഗോള
ശരാശരി
ഒരു
ലക്ഷം
പേര്‍ക്ക്
17.4
ആണെങ്കില്‍
ഖത്തറില്‍
ഖത്തറില്‍
അത്
5.4
മാത്രമാണ്.
ഓരോ
പതിനായിരം
വാഹനങ്ങള്‍ക്കും
ലോകാരോഗ്യ
സംഘടനയുടെ
കണക്കുകള്‍
പ്രകാരം
10
മുതല്‍
12
വരെയാണ്
അപകട
മരണ
നിരക്ക്.
എന്നാല്‍
ഖത്തറില്‍
ഇത്
കേവലം
1.17
മാത്രമാണ്.
വാഹനാപകടങ്ങളില്‍
പരിക്കേല്‍ക്കുന്ന
നൂറില്‍
മൂന്ന്
പേര്
മരണപ്പെടുന്നതാണ്
ലോക
ശരാശരി.
എന്നാല്‍
ഖത്തറിലാകട്ടെ
രണ്ടുപേര്‍
മാത്രമേ
മരണത്തിന്
കീഴടങ്ങുന്നുള്ളൂ.
ഗുരുതരമായ
പരിക്കുകളുടെ
എണ്ണത്തില്‍
കഴിഞ്ഞ
വര്‍ഷം
14.8
ശതമാനം
കുറവുണ്ടായതായും
അദ്ദേഹം
അവകാശപ്പെട്ടു.
2016ല്‍ 872 ഗുരുതര പരിക്കുകളുണ്ടായപ്പോള് 2017ല്‍ അത് 743 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സംഭവിച്ച അപകടങ്ങളുടെ എണ്ണത്തിലും 2.4 ശതമാനത്തിന്റെ കുറവുണ്ടായി. കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 2,40,333 ഗതാഗത അപകടങ്ങളില്‍ 97.5 ശതമാനവും പരിക്കോ മരണമോ ഇല്ലാത്തവയായിരുന്നുവെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.
ഗതാഗത നിയമങ്ങളെകുറിച്ചുള്ള ബോധവത്ക്കരണം, റോഡ് ഗതാഗതത്തില്‍ വരുത്തിയ നിയന്ത്രണങ്ങള്‍, ഡ്രൈവര്‍മാരുടെ നിലവാരം മെച്ചപ്പെടുത്താനുള്ള പരിപാടികള്‍, മികച്ച ഡ്രൈവിംഗ് പരിശീലനം, കൃത്യമായ വാഹന പരിശോധന, ആംബുലന്‍സ് സേവനത്തിന്റെ ഗുണമേന്മ തുടങ്ങിയവയാണ് അപകടങ്ങളുടേയും അപകട മരണങ്ങളുടേയും എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാക്കാന്‍ സഹായകരമായതെന്ന് ബ്രിഗേഡിയര്‍ മുഹമ്മദ് സഅദ് അല്‍ ഖര്‍ജി പറഞ്ഞു.
ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?
ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!