മുഗാബെ സൈനിക തടങ്കലില്‍: സിംബാബ് വേയില്‍ പട്ടാള അട്ടിമറി നിഷേധിച്ച് ഹരാരെ അനുയായികള്‍
ആഫ്രിക്കന്‍ രാജ്യമായ സിംബാബ് വേയില്‍ പട്ടാള അട്ടിമറി. സിംബാബ് വേയുടെ അധികാരം പിടിച്ചെടുത്ത സൈന്യം പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ തടങ്കലിലാക്കിയിട്ടുണ്ട്.
ഹരാരെ: ആഫ്രിക്കന്‍ രാജ്യമായ സിംബാബ് വേയില്‍ പട്ടാള അട്ടിമറി. സിംബാബ് വേയുടെ അധികാരം പിടിച്ചെടുത്ത സൈന്യം പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയെ തടങ്കലിലാക്കിയിട്ടുണ്ട്. നാല് ദശാബ്ദക്കാലം രാജ്യം ഭരിച്ച പ്രസിഡന്റിനെ തടവിലാക്കിയതിനൊപ്പം രാജ്യത്തെ തെരുവുകളും സൈന്യത്തിന്റെ നിയന്ത്രണത്തിലാക്കിയിട്ടുണ്ട്. എന്നാല്‍ പുലര്‍ച്ചെ നാല് മണിയോടെ ഇസഡ്ബിസി റേഡിയോയെ അഭിസംബോധന ചെയ്ത സൈനിക വക്താവ് രാജ്യം സൈനിക അട്ടിമറിയുടെ വക്കിലാണെന്ന വാര്‍ത്തകള്‍ നിരസിച്ചിരുന്നു. എന്നാല്‍ പ്രസിഡന്റ് എവിടെയാണെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രസിഡന്ററും കുടുംബവും സുരക്ഷിതരാണെന്ന് സൈനിക വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.
ക്രിസ്തുവിനേക്കാൾ ഒരു പടി മുകളിൽ ഷീ ചിൻപിങ്ങ്, പ്രചാരണവുമായി ചൈനീസ് ഭരണകൂടം
രാജ്യത്തുള്ള ജനങ്ങളുടെ ആശങ്കയകറ്റുന്നതിന് വേണ്ടി പ്രതികരിച്ച സൈനിക വക്താവ് സിംബാബ് വേ സര്‍ക്കാരില്‍ നിന്ന് സൈന്യത്തിലേയ്ക്ക് അധികാരം കൈമാറ്റം നടന്നിട്ടില്ലെന്നും രാജ്യത്തെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക സ്ഥിതികളെ ശരിയായ രീതിയില്‍ അഭിമുഖീകരിച്ചില്ലെങ്കില്‍ രാജ്യത്ത് അക്രസംഭവങ്ങളും പിളര്‍പ്പും ഉണ്ടാകമെന്നും സൈനിക വക്താവ് കൂട്ടിച്ചേർത്തിട്ടുണ്ട്. സിംബാബ് വേ വൈസ് പ്രസിഡന്റ് എമ്മേഴ്‌സണ്‍ മ്‌നാന്‍ഗാഗ് വയെ പ്രസിഡന്റ് മുഗാബെ പുറത്താക്കിയതിനെ തുടര്‍ന്ന് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഹരാരെ നഗരത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുക്കുന്നത്.