സംഘർഷത്തിന് അയവില്ല, യുഎസ് സൈനികർ തമ്പടിച്ച ഇറാഖി വ്യോമതാവളത്തിന് നേരെ റോക്കറ്റ് ആക്രമണം
Recommended Video
ബാഗ്ദാദ്: ഇറാഖിലെ യുഎസ് സൈനികത്താവളത്തിന് നേരെ വീണ്ടും റോക്കറ്റ് ആക്രമണം. യുഎസ് സൈനികർ തമ്പടിച്ചിരിക്കുന്ന ബാഗ്ദാദിലെ വടക്കുഭാഗത്തുള്ള വ്യോമതാവളത്തിന് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിൽ നാല് ഇറാഖി വ്യോമസേനാ ഉദ്യോഗസ്ഥർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
രാഹുല്‍ ഗാന്ധിക്കും മമതയ്ക്കും അമിത് ഷായുടെ വെല്ലുവിളി.... സിഎഎയിലെ പ്രശ്നങ്ങള്‍ കണ്ടുപിടിക്കൂ!!
കത്യുഷ തരത്തിലുള്ള 8 റോക്കറ്റുകൾ അൽ ബലദ് വ്യോമതാവളത്തിൽ വന്ന് പതിക്കുകയും രണ്ട് ഇറാഖി ഉദ്യോഗസ്ഥർക്കും രണ്ട് വൈമാനികർക്കും പരുക്കേറ്റതായി ഇറാഖ് സൈന്യം പ്രസ്താവനയിൽ അറിയിച്ചു ഇറാഖിലെ എഫ്-16 വിമാനങ്ങളുടെ പ്രധാന എയർ ബേസാണ് അൽ ബലദ്. ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദിൽ നിന്നും 80 കിലോമീറ്റർ അകലെയാണ് ബലാദ് വ്യോമതാവളം സ്ഥിതി ചെയ്യുന്നത്.
യുഎസ് വ്യോമസേനയുടെ ഒരു ചെറിയ സംഘത്തെയായിരുന്നു ഇവിടെ നിയോഗിച്ചിരുന്നത്. എന്നാൽ അമേരിക്ക- ഇറാൻ ബന്ധം വഷളാവുകയും ഇറാൻ പ്രകോപനം തുടരുകയും ചെയ്ത സാഹചര്യത്തിൽ ഭൂരിഭാഗം സൈനികരും ഈ വ്യോമതാവളത്തിൽ നിന്നും മടങ്ങിയിരുന്നുവെന്നാണ് സൈനിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്. നിലവിൽ അൽ ബലാദ് വ്യോമതാവളത്തിൽ 15 ൽ താഴെ യുഎസ് സൈനികർ മാത്രമെ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാൻ റവല്യൂഷണറി ഗാർഡ് തലവൻ ഖ്വാസിം സുലൈമാനിയെ അമേരിക്ക ഡ്രോൺ ആക്രമണത്തിൽ കൊലപ്പെടുത്തിയതിന് പിന്നാലെ മേഖലയിലെ അന്തരീക്ഷം സംഘർഷഭരിതമാണ്. യുഎസ് നടപടിക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് ഇറാൻ മുന്നറിയിപ്പ്. സുലൈമാനി വധത്തിന് പിന്നാലെ ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക താവളങ്ങൾക്ക് നേരെ നേരെയും യുഎസ്എംബസിയുടെ സമീപത്തും ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ഇർബിൽ, അൽ അസദ് സൈനികതാവളങ്ങൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ 80 യുഎസ് സൈനികർ കൊല്ലപ്പെട്ടെന്നാണ് ഇറാൻ അവകാശപ്പെട്ടത്. എന്നാൽ അമേരിക്ക ഇത് നിഷേധിച്ചിരുന്നു. ഇതിനിടെ ഉക്രൈൻ വിമാനം വീഴ്ത്തിയതിന്റെ ഉത്തരവാദിത്തവും ഇറാൻ ഏറ്റെടുത്തിട്ടുണ്ട്. 170 യാത്രക്കാരാണ് കൊല്ലപ്പെട്ടത്.