യുഎസ് പ്രതിരോധ സെക്രട്ടറി കാബൂളിൽ കാലുകുത്തി; വിമാനത്താവളത്തിൽ ആക്രമണം, പിന്നിൽ ...
ഇരുപതിനും മുപ്പതിനും ഇടയില്‍ റോക്കറ്റുകള്‍ വിമാനത്താവള പരിസരത്ത് വന്നു വീണതായി കാബൂളിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കാബൂൾ: ഉഭയകക്ഷി ചർച്ചക്കായി യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ സന്ദർശനത്തിന് പിന്നാലെ കാബൂൾ വിമാനത്താവളത്തിൽ റോക്കറ്റ് ആക്രമണം. മാറ്റിസും നാറ്റോ മോധാവി ചീഫ് ജെൻസ് സ്റ്റോൾട്ടൻ ബർഗും വിമാനത്താവളത്തിലെത്തി മണിക്കൂറുകൾക്കുള്ളിലായിരുന്നു റോക്കറ്റ് ആക്രമണം. ഇരുപതിനും മുപ്പതിനു ഇടയിൽ റോക്കറ്റുകളാണ് വിമാനത്താവള പരിസരത്ത് വന്നു വീണതെന്ന് കാബൂൾ പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വിമാനത്തിന്റെ ചിറകുകൾ പൊഴിഞ്ഞു പോകുന്നു; മോദിയുടെ സാമ്പത്തിക നയങ്ങളെ പരിഹസിച്ച് രാഹുൽ
എന്നാൽ റോക്കറ്റ് ആക്രമണത്തിൽ പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. റോക്കറ്റ് ആക്രണണം കാബൂൾ ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. വിമാന സർവീസുകളും താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്. ആക്രമണത്തന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തതായി വാർത്ത ഏജൻസി എൻഐഎ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യ സന്ദർശിച്ചതിനു ശേഷമാണ് മാറ്റിസ് അഫ്ഗാനിസ്ഥാനിലെത്തിയത്. അഫ്ഗാനിസ്ഥാനിൽ യുഎസ് നടത്തുന്ന സൈനിക നടത്തുന്ന സൈനിക നടപടിക്കു പിന്തുണ തേടിയായിരുന്നു മാറ്റിസിന്റെ ഇന്ത്യാ സന്ദർശനം.