റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെ പ്രചരിക്കുന്നത് തെറ്റായ വാർത്ത; സർക്കാർ എല്ലാവർക്കും സംരക്ഷണം നൽകുന്നു
രഖൈൻ സംസ്ഥാനത്തെ ഏല്ലാ വിഭാഗം ജനങ്ങൾക്കും മ്യാൻമർ സർക്കാർ സംരക്ഷണം നൽകുന്നുണ്ട്
റങ്കൂൺ: റോഹിങ്ക്യൻ അഭയാർഥികൾക്കെതിരെ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളെന്ന് മ്യാൻമർ നേതാവും നൊബേൽ സമ്മാന ജേതാവുമായ ആങ് സാങ് സൂചി.റോഹിങ്ക്യൻ പ്രശ്നത്തിൽ ഇതാദ്യമായാണ് സൂചി പ്രതികരിക്കുന്നത്. തുർക്കി പ്രസിഡൻറ് റജബ് ത്വയിബ് ഉറുദുഗാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് സൂചി നിലപാട് വ്യക്തമാക്കിയത്.

രഖൈൻ സംസ്ഥാനത്തെ ഏല്ലാ വിഭാഗം ജനങ്ങൾക്കും മ്യാൻമർ സർക്കാർ സംരക്ഷണം നൽകുന്നുണ്ട്. മനുഷ്യാവകാശ നിഷേധവും ജനാധിപത്യ സംരക്ഷണം ഇല്ലാതാകുന്നതിനെ കുറിച്ചും ഞങ്ങൾക്ക് വ്യക്തമായ അറിവും ബോധ്യവുമുണ്ടെന്നും സൂചി പറഞ്ഞു.അതുകൊണ്ട് എല്ലാ വിഭാഗം ജനങ്ങൾക്കും അവരുടെ സാമൂഹികവും രാഷ്ട്രീയവും മാനുഷികവുമായ അവകാശങ്ങൾക്ക് ഈ രാജ്യത്ത് അർഹതയുണ്ടെന്ന് സൂചി വ്യക്തമാക്കി.
രഖൈൻ സംസ്ഥാനത്ത് വംശീയ ഉൻമൂലനം നടന്നിട്ടില്ലെന്ന സൂചിയുടെ നേരത്തെയുള്ള പ്രതികരണം ഏറെ വിവാദങ്ങൾ വഴിചെച്ചിരുന്നു. കൂടാതെ പുതിയ സംഭവവികാസങ്ങളെ കുറിച്ച് അവർ ഇതുവരെ പ്രതികരിക്കാതിരുന്നതും വാർത്തയായിരുന്നു. ആഭ്യന്തര പ്രശ്നം മൂലം മ്യാൻമാറിലെ റോഹിങ്ക്യൻ വിഭാഗക്കർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറിയിരുന്നു. എന്നാൽ ഇവരെ സ്വീകരിക്കാൻ ആരും തയ്യാറായിരുന്നില്ല.












Click it and Unblock the Notifications