കത്തിമുനയിൽ നഗ്നയായി നിർത്തി; പിന്നെ ചെയ്തത്... വെളിപ്പെടുത്തലുമായി റോഹിങ്ക്യൻ യുവതി
മ്യാൻമാറിലെ തമി ഗ്രാമത്തിലാണ് ആയിഷ ബീഗവും നാലു ഭർതൃ സഹോദിൻമാരും താമസിച്ചിരുന്നത്
റങ്കൂൺ: റോഹിങ്ക്യൻ യുവതികളോട് മ്യാൻമാർ സൈന്യം നടത്തുന്ന ആക്രമങ്ങൾ വെളിപ്പെടുത്തി യുവതി രംഗത്ത്. ഇരുപതുകാരിയായ ആയിഷ ബീഗമാണ് റോഹിങ്ക്യൻ യുവതികൾക്ക് നേരിടുന്ന ദുരനുഭവം ലോകത്തോട് വെളിപ്പെടുത്തിയത്.
മ്യാൻമാറിലെ തമി ഗ്രാമത്തിലാണ് ആയിഷ ബീഗവും നാലു ഭർതൃ സഹോദിൻമാരും താമസിച്ചിരുന്നത്. ഒരു ദിവസം രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെയാണ് സൈന്യം വീട്ടിലേയ്ക്ക് അതിക്രമിച്ചു കയറിയത്.തുടർന്ന് സ്ത്രീകളെ മുറിയിലേയ്ക് സൈന്യം വലിച്ചിഴച്ചു കൊണ്ടു പോകുകയായിരുന്നു.
തന്റെ കയ്യിലുണ്ടായിരുന്ന ചെറിയ കുഞ്ഞിനെ വലിച്ചെറിഞ്ഞ് തന്നെ റൂമിലേയ്ക്ക് വലിച്ചിടുകയായിരുന്നെന്നു.തുടർന്ന് റൂമിൽ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നുവെന്ന് അയിഷ പറഞ്ഞു. സ്ത്രീകളെ നഗ്നരാക്കി കത്തി മുനയിൽ ബലാത്സംഗം ചെയ്യുകയായിരുന്നു. 12 ഓളം പട്ടാളക്കാർ മണിക്കൂറുകളോളം പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ വെളിപ്പെടുത്തൽ. എന്നാൽ പീഡനത്തിനിരയായ രണ്ട് ഭതൃസഹോദരിമാർ മ്യാൻമാറിൽ നിന്ന് പലായനം ചെയ്യുന്നതിനിടെ മരിച്ചിരുന്നു.കഴിഞ്ഞ രണ്ടാഴ്ച മുൻപാണ് ദുരനുഭവമുണ്ടായതെന്ന് ആയിഷ പറയുന്നു