Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്‌നും

മൂന്ന് വര്‍ഷത്തിലേറെയായി തുടരുന്ന റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന് താല്‍ക്കാലിക വിരാമം. താല്‍ക്കാലിക വെടിനിര്‍ത്തലിനുള്ള ഉടമ്പടിയില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ഓര്‍ത്തഡോക്‌സ് ഈസ്റ്ററിനായി യുദ്ധത്തിന് ഇടവേളയെടുക്കുകയാണ് എന്ന് റഷ്യ പറഞ്ഞു. ഈ വാരാന്ത്യത്തില്‍ എല്ലാ ദിശകളിലേക്കും വെടിനിര്‍ത്താന്‍ റഷ്യന്‍ സൈനികരോട് ഉത്തരവിട്ടതായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു.

വോളോഡിമിര്‍ സെലെന്‍സ്‌കി വെടിനിര്‍ത്തലിനായി ആവര്‍ത്തിച്ച് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് മോസ്‌കോയില്‍ നിന്നുള്ള പ്രഖ്യാപനം വന്നത്. ഏപ്രില്‍ 11 ശനിയാഴ്ച പ്രാദേശിക സമയം 4:00 മുതല്‍ ഈസ്റ്റര്‍ ഞായറാഴ്ച വരെ പുടിന്‍ ഒരു ഉടമ്പടി പ്രഖ്യാപിച്ചു, ഉക്രെയ്ന്‍ റഷ്യയുടെ മാതൃക പിന്തുടരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്ന് പുടിന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടയില്‍ പ്രകോപനമുണ്ടായാല്‍ തടയാന്‍ തന്റെ സൈന്യത്തെ സജ്ജരാക്കാന്‍ അദ്ദേഹം ഉത്തരവിട്ടു.

Russia and Ukraine

എന്നാല്‍ സെലെന്‍സ്‌കി ഉടന്‍ തന്നെ എക്സില്‍ ഉക്രെയ്ന്‍ 'സമാധാന നടപടികള്‍ക്ക് തയ്യാറാണ്' എന്ന് പോസ്റ്റ് ചെയ്തു. 'ആളുകള്‍ക്ക് ഭീഷണികളില്ലാത്ത ഒരു ഈസ്റ്ററും സമാധാനത്തിലേക്കുള്ള യഥാര്‍ത്ഥ നീക്കവും ആവശ്യമാണ്,' അദ്ദേഹം ട്വീറ്റ് ചെയ്തു. ഈസ്റ്ററിനുശേഷം വീണ്ടും ആക്രമണങ്ങളിലേക്ക് മടങ്ങാതിരിക്കാന്‍ റഷ്യയ്ക്ക് അവസരമുണ്ട് എന്നും സെലന്‍സ്‌കി ഓര്‍മിപ്പിച്ചു.

ഈ ആഴ്ച ആദ്യം, ഒരു അവധിക്കാല വാരാന്ത്യ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശം മോസ്‌കോയ്ക്ക് കൈമാറാന്‍ താന്‍ അമേരിക്കയോട് ആവശ്യപ്പെട്ടതായി സെലെന്‍സ്‌കി പറഞ്ഞിരുന്നു. കിഴക്കന്‍ ഉക്രെയ്‌നിലെ നീണ്ട മുന്‍നിരയിലുള്ള സൈനികര്‍ക്ക് പോരാട്ടത്തില്‍ നിന്ന് എന്തെങ്കിലും ആശ്വാസം ലഭിക്കുന്നത് സ്വാഗതാര്‍ഹമാണ്. അവിടെ അവരെ ആക്രമണ ഡ്രോണുകള്‍ നിരന്തരം വേട്ടയാടുന്നു.

രാജ്യത്തുടനീളം ആളുകള്‍ക്ക് വിശ്രമിക്കാനും ഇത് അനുവദിക്കും. വര്‍ഷങ്ങളായി അവിടെ വ്യോമാക്രമണ സൈറണുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. റഷ്യന്‍ മിസൈലുകളും ഡ്രോണുകളും സാധാരണക്കാരെ കൊല്ലുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യുന്നത് തുടരുന്നു. അടുത്തിടെ, തെക്കുകിഴക്കന്‍ നിക്കോപോളില്‍ അവരുടെ ബസിനെ ലക്ഷ്യമിട്ട് ഒരു ഡ്രോണ്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടു.

കൈവിന് പടിഞ്ഞാറുള്ള ഷൈറ്റോമിറില്‍, പുലര്‍ച്ചെ ഒരു മിസൈല്‍ വീടിനടുത്ത് പതിച്ചപ്പോള്‍ ഒരു സ്ത്രീ മരിച്ചു. വാരാന്ത്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ കൈവിലും വീണ്ടും സൈറണുകള്‍ മുഴങ്ങി. റഷ്യയ്ക്കെതിരായ ഡ്രോണ്‍ ആക്രമണങ്ങളും ഉക്രെയ്ന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ച് ഊര്‍ജ്ജ കയറ്റുമതി ലക്ഷ്യമിട്ട് തീവ്രമായ ആക്രമണ പരമ്പരകള്‍ നടത്തി. റെസിഡന്‍ഷ്യല്‍ വീടുകളും തകര്‍ന്നതായി റഷ്യ പറയുന്നു.

ശനിയാഴ്ച ഈ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നാല്‍ എത്രത്തോളം പിടിച്ചുനില്‍ക്കാനാകും എന്നാണ് ജനങ്ങളുടെ ആകാംക്ഷ. ഈ വര്‍ഷം ആദ്യം, 'ഊര്‍ജ്ജ വെടിനിര്‍ത്തല്‍' പ്രഖ്യാപിച്ചതായി റഷ്യ അവകാശപ്പെട്ടിരുന്നു. ശൈത്യകാലത്തിന്റെ ആഴത്തില്‍ ഉക്രെയ്‌നിലെ വൈദ്യുത നിലയങ്ങളില്‍ നടത്തിയ വിനാശകരമായ ആക്രമണങ്ങള്‍ നിര്‍ത്തിവച്ചു. എന്നാല്‍ അടുത്ത പ്രധാന ആക്രമണത്തിന് മിസൈലുകള്‍ തയ്യാറാക്കാന്‍ മാത്രം ആ ഇടവേള നീണ്ടുനിന്നു.

കഴിഞ്ഞ മെയ് മാസത്തില്‍, നാസി ജര്‍മ്മനിക്കെതിരായ സോവിയറ്റ് വിജയത്തിന്റെ 80-ാം വാര്‍ഷികം ആഘോഷിക്കുന്നതിനായി റഷ്യ ഏകപക്ഷീയമായി പോരാട്ടം നിര്‍ത്തിവച്ചു. ആ സമയത്ത്, ഉക്രെയ്ന്‍ നൂറുകണക്കിന് വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ രേഖപ്പെടുത്തി എന്നാണ് റഷ്യ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+