സിറിയയില്‍ വീണ്ടും റഷ്യന്‍ വ്യോമാക്രമണം... പക്ഷേ പട്ടിണികിടന്ന് മരിയ്ക്കുന്നവരെ എന്ത് ചെയ്യും?
ദമാസ്കസ്: സിറിയയില്‍ കഴിഞ്ഞ സെപ്തംബര്‍ അവസാനത്തില്‍ തുടങ്ങിയതാണ് റഷ്യയുടെ വ്യോമാക്രമണം. ഐസിസിന്റെ പ്രധാന കേന്ദ്രങ്ങളൊക്കെ നശിപ്പിച്ചു എന്ന്പറയുന്നുണ്ടെങ്കിലും ഇപ്പോഴും ആക്രമണം തുടരുകയാണ്. അതേ സമയം ഐസിസിന്റെ ശക്തിയ്ക്ക് കാര്യമായ ക്ഷയം സംഭവിച്ചിട്ടും ഇല്ല.
കഴിഞ്ഞ ദിവസം റഷ്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തത് മാരത്ത് അല്‍ നൂമാന്‍ നഗരമാണ്. വിമതരുടെ നിയന്ത്രണത്തിലുള്ള ഈ നഗരത്തില്‍ ഒറ്റ ദിവസത്തെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത് 40 ഓളം പേരാണ്.
അതിലും കഷ്ടമാണ് മദായ നഗരത്തിന്റെ സ്ഥിതി. വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ ഭാഗ്യവാന്മാരാണെന്നാണ് ഇവിടുത്തുകാര്‍ കരുതുന്നത്. കാരണം, പട്ടിണി കിടന്ന് മരിയ്ക്കുന്നതിനേക്കാള്‍ നല്ലതാണല്ലോ, ബോംബ് പൊട്ടി മരിയ്ക്കുന്നത്.

റഷ്യയുടെ ലക്ഷ്യം
സിറിയയില്‍ ഐസിസിനെ തകര്‍ക്കുകയല്ല റഷ്യയുടെ ലക്ഷ്യം എന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു. അസദിനെ എതിര്‍ക്കുന്ന വിമതരെ ഇല്ലായ്മ ചെയ്യാനാണ് റഷ്യ വ്യോമാക്രമണം നടത്തുന്നത് എന്നാണ് ആരോപണം.

മാരത്ത് അല്‍ നൂമാന്‍
ഇദ്ലിബിനടുത്തുള്ള മാരത്ത് അല്‍ നൂമാന്‍ നഗരത്തിന് നേര്‍ക്കാണ് കഴിഞ്ഞ ദിവസം റഷ്യ വ്യോമാക്രമണം നടത്തിയത്. നാല്പതോളം പേരാണ് കൊല്ലപ്പെട്ടത്.

ഐസിസ് അല്ല, അല്‍ നുസ്ര
ഐസിസുകാരുടെ നിയന്ത്രണത്തിലുള്ള നഗരമല്ല ഈ മാരത്ത് അല്‍ നൂമാന്‍ നഗരം. അന് നുസ്ര തീവ്രവാദികളുടെ അധീനതയിലാണ്. അല്‍ ഖ്വായ്ദയുടെ സിറിയന്‍ ഘടകമാണ് അല്‍ നുസ്ര.

കോടതിയും ജയിലും
മാരത്ത് അല്‍ നൂമില്‍ അല്‍ നുസ്രയുടെ കോടതിയും ജയിലും ആണ് റഷ്യ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുകയാണ്.

മദായയിലെ സ്ഥിതി
സിറിയന്‍ നഗരമായ മദായയിലെ സ്ഥിതി അതിലും കഷ്ടമാണ്. അവിടെ പട്ടിണിയാണ് ജനങ്ങള്‍ക്ക് . ഒരു നേരത്തെ ഭക്ഷണം പോലും ഇല്ല.

പട്ടിണി മരണം
നാല്പതോളം പേര് ഇവിടെ പട്ടിണി മൂലം മരിച്ചുകഴിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വിമതരുടെ നിയന്ത്രണം
മറ്റൊരു വിമത ഗ്രൂപ്പ് ആയ ജെയ്ഷെ ഫത് വിമതരുടെ അധീനതയിലാണ് ഈ നഗരം. അതുകൊണ്ട് സിറിയന്‍ സൈന്യം ഇവിടേയ്ക്കുള്ള റോഡുകള്‍ അടച്ചിരിയ്ക്കുകയാണ്. അന്താരാഷ്ട്ര ഏജന്‍സികള്‍ക്ക് പോലും ഇവിടേയ്ക്ക് സഹായം എത്തിയ്ക്കാനാകുന്നില്ല.

വിശപ്പകറ്റാന്‍
വിശപ്പകറ്റാന്‍ വളര്‍ത്തു മൃഗങ്ങളേയും പട്ടികളേയും പൂച്ചകളേയും കൊന്ന് തിന്നുന്ന അവസ്ഥിയിലേയ്ക്ക് ഇവിടത്തുകാര്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിലര്‍ പുല്ലും ഇലകളും ഒക്കെയാണത്രെ കഴിയ്ക്കുന്നത്.

പേക്കോലങ്ങള്‍
പട്ടിണി കിടന്ന് എല്ലും തോലും ആയ അവസ്ഥയിലാണ് ഇവിടത്തെ ഭൂരിഭാഗം ജനങ്ങളും. പട്ടിണിയേക്കാള്‍ ഭേദം മരണമാണെന്ന് കരുതുന്നവര്‍ റഷ്യന്‍ ബോംബാക്രമണത്തെ കാത്തിരിയ്ക്കുന്നു എന്ന് പറയുന്നതാവും ശരി.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications