Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയ്ക്ക് ഇനിയും വന്‍ ഡിസ്‌കൗണ്ടില്‍ എണ്ണ തരാമെന്ന് റഷ്യ; അമ്പരന്ന് ട്രംപും അമേരിക്കയും

ന്യൂഡല്‍ഹി: യുഎസിന്റെ അധിക തീരുവയുടെ ഭാരം വഹിക്കുന്ന ഇന്ത്യയ്ക്ക് വീണ്ടും റഷ്യയുടെ സഹായഹസ്തം. വീണ്ടും വിലക്കിഴിവോട് കൂടി ഇന്ത്യയ്ക്ക് എണ്ണ നല്‍കാന്‍ റഷ്യ ഒരുങ്ങുന്നതായാണ് വിവരം. ഇന്ത്യയ്ക്ക് ബാരലിന് 3 മുതല്‍ 4 ഡോളര്‍ വരെ കുറവിലാണ് റഷ്യന്‍ എണ്ണ വിതരണം ചെയ്യുന്നത് എന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മാത്രമല്ല സെപ്റ്റംബര്‍ അവസാനത്തിലും ഒക്ടോബറിലും ലോഡ് ചെയ്യുന്ന ചരക്കുകള്‍ക്ക് റഷ്യയുടെ യുറല്‍ ഗ്രേഡിന്റെ വില കുറഞ്ഞ വിലയും വാഗ്ദാനം ചെയ്യുന്നു.

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങി ഉക്രെയ്ന്‍ യുദ്ധത്തിന് ഇന്ധനം നല്‍കിയെന്നാരോപിച്ചാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയുടെ തീരുവ 50 ശതമാനമായി ഉയര്‍ത്തി ഇരട്ടിയാക്കിയത്. 2022 ല്‍ റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തിന്റെ തുടക്കത്തില്‍ ന്യൂഡല്‍ഹി റഷ്യന്‍ ക്രൂഡിന്റെ പ്രധാന ഇറക്കുമതിക്കാരായി മാറിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു.

Russian Oil

ഇതിന്റെ ഭാഗമായാണ് ഇന്ത്യയ്ക്ക് മേല്‍ അധിക താരിഫ് ചുമത്തിയത്. ഇതിന് പിന്നാലെ ഇന്ത്യയെ യുഎസ് നിരന്തരം വിമര്‍ശിച്ചിരുന്നു. ഇതോടെ ഇന്ത്യ മോസ്‌കോയുമായും ബീജിംഗുമായും കൂടുതല്‍ അടുക്കുകയാണ്. ഷാങ്ഹായ് ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതിനിടെ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് പീറ്റര്‍ നവാരോ ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 'പുടിന്‍ ഉക്രെയ്ന്‍ ആക്രമിക്കുന്നതിന് മുമ്പ്, ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയിരുന്നില്ല. വളരെ ചെറിയ അളവിലായിരുന്നു വാങ്ങിയത്. പിന്നീട് എന്താണ് സംഭവിച്ചത്? ഇപ്പോള്‍, റഷ്യന്‍ റിഫൈനറുകള്‍ കിഴിവുകള്‍ നല്‍കുന്നു, ഇന്ത്യ അത് ശുദ്ധീകരിക്കുന്നു, തുടര്‍ന്ന് യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലേക്ക് പ്രീമിയത്തില്‍ വില്‍ക്കുന്നു,' അദ്ദേഹം പറഞ്ഞു.

ഇത് റഷ്യന്‍ യുദ്ധ യന്ത്രത്തിന് ഇന്ധനം നല്‍കുന്നു എന്നും പീറ്റര്‍ നവാരോ കുറ്റപ്പെടുത്തി. എന്നാല്‍ എണ്ണ വാങ്ങുന്നത് നിരോധിക്കുന്ന ഒരു ഉപരോധവും നിലവിലില്ലെന്നും യുഎസ് തന്നെ റഷ്യന്‍ എണ്ണ നിരോധിച്ചിട്ടില്ലെന്നും പറഞ്ഞായിരുന്നു ഇന്ത്യയുടെ മറുപടി. ആഗസ്റ്റ് ആദ്യം വാങ്ങുന്നതില്‍ ഒരു ചെറിയ ഇടവേള ഉണ്ടായിരുന്നിട്ടും ഇന്ത്യന്‍ റിഫൈനറുകള്‍ റഷ്യന്‍ എണ്ണ ഉപയോഗിക്കുന്നത് തുടര്‍ന്നു.

മാത്രമല്ല, വിലകുറഞ്ഞ യുറലുകള്‍ വാങ്ങല്‍ താല്‍പ്പര്യം ആകര്‍ഷിക്കാന്‍ സാധ്യതയുണ്ട്. കാരണം കഴിഞ്ഞയാഴ്ച ബാരലിന് 2.50 ഡോളര്‍ കിഴിവില്‍ ഇത് വാഗ്ദാനം ചെയ്തിരുന്നു. ജൂലൈയിലെ 1 ഡോളറിനേക്കാള്‍ കൂടുതല്‍ ആണ് ഇത്. ഇതിനു വിപരീതമായി, റിഫൈനറുകള്‍ വാങ്ങിയ യുഎസ് ക്രൂഡിന്റെ വില ഏകദേശം 3 ഡോളര്‍ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+