Get Updates
Get notified of breaking news, exclusive insights, and must-see stories!

റഷ്യന്‍ എണ്ണ വാങ്ങിയാല്‍ 500% തീരുവ... ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്ന് യുഎസ്

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് 500 ശതമാനം തീരുവ ചുമത്താന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് സെനറ്റിന്റെ അധികാരം ആവശ്യമാണെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. ട്രംപ് ഭരണകൂടം 25 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ഇന്ത്യ, റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

റഷ്യയുടെ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് കുറഞ്ഞത് 500 ശതമാനം താരിഫ് ചുമത്താന്‍ യുഎസിനെ അനുവദിക്കുന്ന റഷ്യ ഉപരോധ ബില്‍ സംബന്ധിച്ചാണ് ബെസെന്റിന്റെ പരാമര്‍ശം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഈ മാസം ആദ്യം ബില്ലിന് പച്ചക്കൊടി കാട്ടിയിരുന്നു.

Russian Oil

''റഷ്യന്‍ എണ്ണ വാങ്ങുന്നവര്‍ക്ക് 500% താരിഫ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്, സെനറ്റര്‍ ഗ്രഹാം സെനറ്റിന് മുന്നില്‍ വച്ചിരിക്കുന്ന ഒരു നിര്‍ദ്ദേശമാണിത്. അത് പാസാകുമോ എന്ന് നോക്കാം. പ്രസിഡന്റ് ട്രംപിന് ആ അധികാരം ആവശ്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല, ഐഇപിഎ പ്രകാരം അദ്ദേഹത്തിന് അത് ചെയ്യാന്‍ കഴിയും, പക്ഷേ സെനറ്റ് അദ്ദേഹത്തിന് ആ അധികാരം നല്‍കാന്‍ ആഗ്രഹിക്കുന്നു,'' ബെസെന്റ് പറഞ്ഞു.

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് യൂറോപ്പിനെ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ കുറ്റപ്പെടുത്തി. 'യൂറോപ്പ് റഷ്യന്‍ എണ്ണ വാങ്ങുന്നുണ്ട്. നാല് വര്‍ഷത്തിന് ശേഷവും, അവര്‍ അവര്‍ക്കെതിരായ യുദ്ധത്തിന് ധനസഹായം നല്‍കുകയാണ്. സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങാന്‍ തുടങ്ങി, എന്നാല്‍ പ്രസിഡന്റ് ട്രംപ് അവര്‍ക്ക് 25% തീരുവ ഏര്‍പ്പെടുത്തി, ഇന്ത്യയും ഇതോടെ റഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തി,' അദ്ദേഹം പറഞ്ഞു.

റഷ്യയില്‍ നിന്നുള്ള എണ്ണ വാങ്ങുന്നവരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈനയെയും അദ്ദേഹം വിമര്‍ശിച്ചു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ചൈനയ്ക്ക് മേല്‍ 500% വരെ തീരുവ ചുമത്താന്‍ യുഎസ് വളരെക്കാലമായി പദ്ധതിയിടുന്നു. നേരത്തെ ബില്ലിന്റെ വിശദാംശങ്ങള്‍ പരസ്യമാക്കിയ യുഎസ് സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാം നിര്‍ദ്ദിഷ്ട നിയമനിര്‍മ്മാണം വഴി ട്രംപ് ചൈന, ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെ വലിയ സ്വാധീനം ചെലുത്തുമെന്ന് പറഞ്ഞിരുന്നു.

റഷ്യന്‍ എണ്ണ വാങ്ങുന്നതിന് ചൈനയ്ക്ക് 500% വരെ താരിഫ് ചുമത്താന്‍ പ്രസിഡന്റ് ട്രംപിന് അധികാരം നല്‍കാന്‍ 85 യുഎസ് സെനറ്റര്‍മാര്‍ തയ്യാറാണ് എന്ന് നേരത്തെ ബെസന്റ് പറഞ്ഞിരുന്നു. അതേസമയം യുഎസിന്റെ നിര്‍ദ്ദിഷ്ട ബില്ലിനെക്കുറിച്ച് ഇന്ത്യയ്ക്ക് അറിയാമായിരുന്നുവെന്നും ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

''നിര്‍ദിഷ്ട ബില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് പൂര്‍ണ്ണമായി അറിയാം, അതുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സംഭവവികാസങ്ങളും ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്,'' വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. ഊര്‍ജ്ജ സ്രോതസ്സുകളുടെ കാര്യത്തില്‍ ഇന്ത്യ അതിന്റെ സമീപനം ആവര്‍ത്തിക്കുകയും ആഗോള വിപണിയിലെ സാഹചര്യങ്ങളും പരിസ്ഥിതിയും കണക്കിലെടുക്കുന്നുണ്ടെന്ന് നിലനിര്‍ത്തുകയും ചെയ്തു.

1.4 ബില്യണ്‍ ജനങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയ്ക്ക് ഊര്‍ജ്ജം ഉറപ്പാക്കുക എന്ന അനിവാര്യതയാണ് ഇന്ത്യയെ നയിക്കുന്നതെന്ന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കവെ ജയ്സ്വാള്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+