Get Updates
Get notified of breaking news, exclusive insights, and must-see stories!

പുടിൻ പിന്നോട്ട് ഇല്ല; തകർക്കാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചുവെന്ന് റഷ്യ; സൈന്യത്തിന് അഭിനന്ദനം

മോസ്‌കോ: യുക്രൈൻ - റഷ്യ യുദ്ധം തുടരുന്നതിന് പിന്നാലെ പ്രതികരണവുമായി റഷ്യൻ പ്രസിഡൻറ് വ്‌ളാഡിമിർ പുടിൻ. യുക്രൈനിനെ തകർക്കാൻ പുതിയ മിസൈലുകൾ പരീക്ഷിക്കുകയാണ് എന്നും റഷ്യയെ ഭീഷണിപ്പെടുത്തുന്നവർ രണ്ടു തവണ ചിന്തിക്കുക എന്നും ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ റഷ്യ വിജയകരമായി പരീക്ഷിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 24 മുതൽ ആയിരുന്നു റഷ്യ - യുക്രൈൻ യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങി മാസങ്ങൾ പിന്നിടുകയാണ്. ഇതിന് പിന്നാലെയാണ് വീണ്ടും പ്രതികരിച്ച് പുടിൻ രംഗത്തെത്തിയിരിക്കുന്നത്.

uk

വിദഗ്ധർ സാത്താൻ 2 എന്ന് വിളിക്കുന്ന സർമാറ്റ് മിസൈലാണ് റഷ്യ അടുത്തതായി പരീക്ഷിക്കുന്ന മിസൈലുകളിൽ ഒന്ന്. ഇതിൽ കിൻസാൽ, അവാൻഗാർഡ് ഹൈപ്പർസോണിക് മിസൈലുകളും ഉൾപ്പെടുന്നതായി പുടിൻ വ്യക്തമാക്കി. ഫെബ്രുവരി 24 മുതൽ റഷ്യൻ സൈന്യം പ്രത്യേക സൈനിക ഓപ്പറേഷനിൽ ഏർപ്പെട്ടിരിക്കുകയാണെന്നും പുടിൻ കൂട്ടി ചേർത്തു. അതേസമയം, യുക്രൈനിനെ ലക്ഷ്യം വെച്ച് ആക്രമിക്കാൻ ആദ്യം കിൻസാൽ എന്ന മിസൈൽ ഉപയോഗിച്ചതായി റഷ്യ കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

"ബാലിസ്റ്റിക് മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തിന് ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു," എന്നായിരുന്നു പുടിൻ സൈന്യത്തോട് പറഞ്ഞത്. ബുധനാഴ്ച ഉളള ടെലിവിഷൻ പ്രസ്താവനയിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സായുധ സേനയുടെ പോരാട്ട ശേഷി ശക്തിപ്പെട്ടു. ഭീഷണികളിൽ നിന്ന് സൈന്യം റഷ്യയുടെ സുരക്ഷ ഉറപ്പാക്കുന്നു. നമ്മുടെ രാജ്യത്തെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നവരെ രണ്ടു തവണ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് സൈന്യത്തിന്റെ പോരാട്ടം എന്നും പുടിൻ പറഞ്ഞു. അതേസമയം, വടക്കൻ റഷ്യയിലെ പ്ലെസെറ്റ്സ്ക് കോസ്മോഡ്രോമിൽ പരീക്ഷണം വിജയകരമായിരുന്നുവെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു. റഷ്യയുടെ ഫാർ ഈസ്റ്റിലെ കാംചത്ക ഉപദ്വീപിലെ പരീക്ഷണ ശ്രേണിയിലേക്ക് മിസൈലുകൾ എത്തിച്ചതായി മന്ത്രാലയം അറിയിച്ചു.

ലോകത്തിലെ ഏറ്റവും ശക്തമായ മിസൈലാണ് സർമാറ്റ്. ഇത് റഷ്യയുടെ രാജ്യത്തിന്റെ തന്ത്രപ്രധാനമായ ആണവ ശക്തികളുടെ പോരാട്ട ശക്തിയെ ഗണ്യമായി വർദ്ധിപ്പിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+