സൗദിയില്‍ വെടിവയ്പ്പ്; ആയുധങ്ങളുമായി മൂവര്‍സംഘം, ഏറ്റുമുട്ടലില്‍ നാലുപേര്‍ കൊല്ലപ്പെട്ടു, വിദേശിയും
റിയാദ്: സൗദി അറേബ്യയെ നടുക്കി നടുറോഡില്‍ വെടിവയ്പ്പ്. ആയുധവുമായി എത്തിയ മൂവര്‍ സംഘമാണ് ആക്രമണം നടത്തിയത്. വഹാബി സുന്നികള്‍ക്ക് സ്വാധീനമുള്ള മേഖലയിലാണ് സംഭവം. യാഥാസ്ഥിതിക സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് അറിയിച്ചു.
ആക്രമണത്തില്‍ നാല് പേര് കൊല്ലപ്പെട്ടു. പോലീസിന്റെ ചെക്പോയിന്റിലേക്ക് വാഹനത്തില്‍ ഇരച്ചെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. വെടിവെയ്പ്പുണ്ടായ പശ്ചാത്തലത്തില്‍ മേഖലയില്‍ ഭീതി പരന്നിരിക്കുകയാണ്. ഇനിയും ആക്രമണം ഭയന്ന് പോലീസ് സുരക്ഷ ശക്തമാക്കി. വിവരങ്ങള്‍ ഇങ്ങനെ....

സംഭവം നടന്നത് ഇങ്ങനെ
ഖാസിം മേഖലയിലെ ബുറൈദ-തര്‍ഫിയ റോഡിലാണ് സംഭവമുണ്ടായത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെക് പോയന്റിലേക്ക് വാഹനത്തിലെത്തിയ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് തിരിച്ചും വെടിയുതിര്‍ത്തു. നാല് പേര് സംഭവത്തില്‍ കൊല്ലപ്പെട്ടു.

ഉദ്യോഗസ്ഥനും ബംഗ്ലാദേശുകാരനും
മൂന്ന് പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. അവര്‍ ആയുധങ്ങള്‍ നിറച്ച വാഹനത്തിലാണ് എത്തിയത്. ചെക്പോയന്റിലെത്തിയ ഉടനെ വെടിയുര്ത്തിക്കുകയായിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. ഒരു ബംഗ്ലാദേശുകാരനും കൊല്ലപ്പെട്ടു. ബാക്കി രണ്ടുപേര്‍ അക്രമികളാണ്.

വെടിയേറ്റ അക്രമി കസ്റ്റഡിയില്‍
അക്രമി സംഘത്തിലെ ഒരാളെ പോലീസ് പിടികൂടി. ഇയാള്‍ക്ക് വെടിയേറ്റിട്ടുണ്ട്. ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി വിട്ട ശേഷം ഇയാളെ വിശദമായി ചോദ്യം ചെയ്യും. സംഭവം വിശദീകരിച്ച് ആഭ്യന്തര മന്ത്രാലയം പ്രസ്താവന ഇറക്കി. അക്രമം നടന്ന പ്രദേശം വഹാബി വിഭാഗത്തില്‍പ്പെട്ട സുന്നികള്‍ക്ക് സ്വാധീനമുള്ള സ്ഥലമാണ്.

ഖാസിമിന്റെ പ്രത്യേകത
സൗദിയില്‍ വഹാബികള്‍ക്ക് ഏറ്റവും സ്വാധീനമുള്ള പ്രദേശങ്ങളിലൊന്നാണ് ഖാസിം. ഇവിടെയുള്ള നിരവധി യുവാക്കള്‍ ഉസാമ ബിന്‍ലാദിന്റെ അല്‍ ഖാഇദയിലേക്ക് ആകര്‍ഷിക്കപ്പെട്ടിരുന്നു. യമനിലും ഇറാഖിലുമുള്ള സായുധ സംഘങ്ങളില്‍ ഒട്ടേറെ പേര് ഖാസിമിലുള്ളവരാണത്രെ.

വ്യാപക റെയ്ഡ്
സുരക്ഷാ ഉദ്യോഗസ്ഥന് സുലൈമാന്‍ അബ്ദുല്‍ അസീസ് അബ്ദുല്‍ ലത്തീഫ് ആണ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം വിശദമാക്കി. കൊല്ലപ്പെട്ട ബംഗ്ലാദേശുകാരന്റെ പേര് പുറത്തുവിട്ടിട്ടില്ല. സംഭവം അന്വേഷിക്കുന്നതിന് വന്‍ സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. മേഖലയില്‍ വ്യാപക റെയ്ഡ് നടക്കുകയാണ്. ഏപ്രിലിലും സമാനമായ ആക്രമണമുണ്ടായിരുന്നു.

അസീറില്‍ നാല് പേര് കൊല്ലപ്പെട്ടു
തെക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ അസീറില്‍ ഏപ്രില്‍ 20നുണ്ടായ ആക്രമണത്തില്‍ നാല് പോലീസുകാരാണ് കൊല്ലപ്പെട്ടത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അല്‍ഖാഇദ, ഐസിസ് പോലുള്ള സംഘങ്ങള്‍ തുടര്‍ച്ചയായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തുകയാണ്.

വഹാബികളും ശിയാക്കളും
സുന്നി വിഭാഗത്തില്‍പ്പെട്ട തീവ്രനിലപാടുകാരാണ് വഹാബികള്‍. ഭരണകൂടം ഇപ്പോള്‍ നടപ്പാക്കുന്ന പല പരിഷ്കാരങ്ങള്‍ക്കും അവര്‍ എതിരാണ്. മാത്രമല്ല, അറബ് ലോകത്തെ പല സായുധ നീക്കങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതും ഇവര്‍ തന്നെ. ഒരുഭാഗത്ത് ഇവരാണ് സൗദി സുരക്ഷാ വിഭാഗത്തെ ആക്രമിക്കുന്നത്. മറുഭാഗത്ത് ശിയാക്കളിലെ സായുധ സംഘങ്ങളും ആക്രമണം നടത്തുന്നു.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications