സൗദി അറേബ്യയെ പൂട്ടുമോ അമേരിക്ക; എണ്ണ ഇടപാടില്‍ വന്‍ മുന്നേറ്റം, റഷ്യ വീഴുന്നു, തളരാതെ ഇറാഖ്
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി ഇടപാടില്‍ മാറ്റം സംഭവിക്കുന്നു. അമേരിക്കയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെ അളവില്‍ വന്‍ വര്‍ധനവുണ്ടായി. റഷ്യ തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത് എങ്കിലും റഷ്യയില്‍ നിന്ന് വാങ്ങുന്ന അളവ് കുറച്ചിട്ടുണ്ട്. ഒക്ടോബറിലെ ഇന്ത്യയുടെ എണ്ണ ഇടപാടിന്റെ വിവരങ്ങള്‍ കെപ്ലര്‍ ഡാറ്റ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നാല് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന അളവിലാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നത്. ഒക്ടോബറിലെ ഓരോ ദിവസവും 5.68 ലക്ഷം ബാരല്‍ എണ്ണ ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങി. 2021 മാര്‍ച്ചിന് ശേഷം ഇത്രയും അധികം വാങ്ങുന്നത് ആദ്യമാണ്. അതായത്, ഇന്ത്യ മൊത്തം വാങ്ങിയ എണ്ണയുടെ 12 ശതമാനം അമേരിക്കയില്‍ നിന്നാണ്. ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ ഭീഷണി ഫലം കണ്ടു എന്ന് വേണം മനസിലാക്കാന്‍.

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അധിക ഇറക്കുമതി ചുങ്കം ഉയര്‍ത്തി, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങരുത് എന്ന് ഉപാധി വച്ചു... തുടങ്ങിയ നീക്കങ്ങളാണ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത്. ഇന്ത്യയുടെ പ്രധാന കയറ്റുമതി അമേരിക്കയിലേക്കാണ്. അതുകൊണ്ടുതന്നെ അമേരിക്കയെ പിണക്കുന്നത് തിരിച്ചടിയാകുമെന്നും മനസിലാക്കുന്നു. തുടര്‍ന്നാണ് റഷ്യയില്‍ നിന്നുള്ള എണ്ണ അല്‍പ്പം കുറച്ച് അമേരിക്കയില്‍ നിന്ന് കൂട്ടിയത്.
എങ്കിലും ഏറ്റവും പുതിയ കണക്കിലും റഷ്യ തന്നെയാണ് ഇന്ത്യയിലേക്ക് എണ്ണ ഇറക്കുന്നതില്‍ ഒന്നാം സ്ഥാനത്ത്. അല്‍പ്പം കുറവ് വന്നിട്ടുണ്ടെങ്കിലും ഇന്ത്യ ഒക്ടോബറില്‍ വാങ്ങിയ 34 ശതമാനം എണ്ണ റഷ്യയില്‍ നിന്നാണ്. അതായത്, ഓരോ ദിവസവും 16.2 ലക്ഷം ബാരല്‍ എണ്ണ വാങ്ങിയിട്ടുണ്ട്. റഷ്യയുടെ രണ്ട് പ്രധാന എണ്ണ കമ്പനികള്‍ക്കെതിരെ അമേരിക്ക അടുത്തിടെ ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ വ്യാപാര തന്ത്രം ഇങ്ങനെ
അമേരിക്കയുടെ ഉപരോധ ഭീഷണിയുണ്ടെങ്കിലും ഇന്ത്യ റഷ്യയില്‍ നിന്ന് ഇറക്കുന്ന എണ്ണ പൂര്‍ണമായും നിര്‍ത്തില്ല എന്നാണ് മനസിലാക്കുന്നത്. പകരം കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് എണ്ണ ഇറക്കാനാകും ശ്രമം. നിലവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുന്നത് റഷ്യ, ഇറാഖ്, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണ്. ഒക്ടോബറില്‍ മൊത്തം ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയില്‍ ഓരോ ദിവസവും 48.1 ലക്ഷം ബാരല്‍ ആണ്. സെപ്തംബറിലേക്കാള് 3 ശതമാനം അധികമാണിത്.
ഇറാഖില്‍ നിന്ന് ഓരോ ദിവസവും വാങ്ങിയത് 8.26 ലക്ഷം ബാരലാണ്. സൗദിയില്‍ നിന്ന് 6.69 ലക്ഷം ബാരലും. സൗദി-അമേരിക്ക അകലം കുറഞ്ഞു വരുന്നുണ്ട് എന്നതാണ് എടുത്തുപറയേണ്ടത്. ഇന്ത്യ റഷ്യയില്‍ നിന്നുള്ള എണ്ണ പൂര്‍ണമായും നിര്‍ത്തും എന്നാണ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. എന്നാല്‍ ഇന്ത്യ ഇക്കാര്യം പ്രഖ്യാപിച്ചിട്ടില്ല. അമേരിക്കന്‍ ഉപരോധം ഏത് തരത്തില്‍ ബാധിക്കുന്നു എന്ന് ഇന്ത്യ പഠിച്ചുകൊണ്ടിരിക്കുകയാണ് എന്ന് അടുത്തിടെ വിദേശകാര്യ മന്ത്രാലയം പറഞ്ഞിരുന്നു.
ക്രൂഡ് ഓയിലിന് വേണ്ടി ഒന്നോ രണ്ടോ രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്ന രീതി ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. പകരം പല മേഖലയിലെ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. പശ്ചിേേമഷ്യ, ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളില്‍ നിന്നെല്ലാം ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്. വില കുറഞ്ഞ എണ്ണ എവിടെയാണോ കിട്ടുന്നത്, അവിടെ നിന്ന് ഇറക്കുകയാണ് ഇന്ത്യ.
-
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
ട്രംപിന്റെ ആജ്ഞ കാത്ത് 57,000 യുഎസ് സൈനികർ; ഇറാനെതിരെ അമേരിക്കൻ പടയൊരുക്കം -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?











Click it and Unblock the Notifications