Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ വീണ്ടും പണി തരുന്നു; ഇന്ത്യയ്ക്ക് തിരിച്ചടി, 5 മാസത്തെ ഏറ്റവും ഉയര്‍ന്ന ക്രൂഡ് വില

റിയാദ്: സൗദി അറേബ്യ ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗസ്റ്റില്‍ നല്‍കുന്ന ക്രൂഡ് ഓയിലിന് വില കൂട്ടിയ പിന്നാലെ സെപ്തംബറില്‍ നല്‍കാനിരിക്കുന്ന എണ്ണയ്ക്കും വില കൂട്ടുമെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് ക്രൂഡ് വില എത്തും. ഇന്ത്യയും ചൈനയും ഉള്‍പ്പെടുന്ന ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയുടെ വിലയാണ് കൂട്ടുകയത്രെ.

അറബ് ലൈറ്റ് ക്രൂഡ് ബാരലിന് 90 സെന്റിനും 1.05 ഡോളറിനുമിടയില്‍ സൗദി അറേബ്യ വര്‍ധിപ്പിക്കാനാണ് സാധ്യത. ഇതോടെ ബാരല്‍ വില 3.10-3.25 ഡോളറിലെത്തും. ഇത്രയും വില കൂടുന്നതോടെ ഇറക്കുമതി രാജ്യങ്ങള്‍ പ്രയാസം നേരിടും. യൂറോപ്പുമായി അമേരിക്ക വ്യാപാര ചുങ്ക കരാര്‍ ഒപ്പുവച്ച പിന്നാലെ ക്രൂഡ് ഓയില്‍ വില ഉയരവെയാണ് സൗദിയുടെ വക പ്രത്യേകം വില കൂട്ടുന്നത്.

saudi oil price to asia rise-

അറബ് എക്‌സ്ട്രാ ലൈറ്റ്, അറബ് മീഡിയം, അറബ് ഹെവി ഇനത്തില്‍പ്പെട്ട ക്രൂഡുകളുടെ വില 80-95 സെന്റ് ഉയരുമെന്നാണ് മറ്റൊരു വിവരം. ക്രൂഡ് ഓയിലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അഞ്ച് കേന്ദ്രങ്ങളെ ഉദ്ധരിച്ചാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം ഓഗസ്റ്റിലേക്കുള്ള ക്രൂഡ് വില നിശ്ചയിച്ചപ്പോഴും സൗദി അറേബ്യ നിരക്ക് കൂട്ടിയിരുന്നു. ഏഷ്യയിലേക്കും യൂറോപ്പിലേക്കും ബുക്ക് ചെയ്ത എണ്ണയ്ക്ക് ബാരലിന് ഒരു ഡോളര്‍ ആണ് കൂട്ടിയത്.

തുടര്‍ച്ചയായ രണ്ടാം മാസമാണ് ഏഷ്യയിലേക്ക് നല്‍കുന്ന ക്രൂഡിന്റെ വില സൗദി വര്‍ധിപ്പിക്കുന്നത്. ചൈനയില്‍ നിന്ന് എണ്ണയ്ക്കുള്ള ആവശ്യം കൂടി വരുന്നത് ഇതിന് കാരണമാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. അതുകൊണ്ടുതന്നെ സൗദി വര്‍ധിപ്പിക്കുമ്പോള്‍ മറ്റു രാജ്യങ്ങളും ക്രൂഡ് വില കൂട്ടും. വില കൂട്ടുന്ന കാര്യത്തില്‍ അരാംകോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

പശ്ചിമേഷ്യയില്‍ നിന്ന് ഓരോ ദിവസവും 90 ലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എത്തുന്നത്. ഇതിന് മൊത്തമായി വില കൂടാന്‍ പോകുന്നു എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഇറാന്‍, കുവൈത്ത്, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വരുന്ന എണ്ണയുടെ വിലയും ഇതോടെ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ആവശ്യമുള്ള എണ്ണയുടെ 85 ശതമാനം ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാണ് സൗദിയുടെ നീക്കം. ഉയര്‍ന്ന വില നല്‍കി എണ്ണ വാങ്ങുമ്പോള്‍ ആഭ്യന്തരമായി വില കൂട്ടേണ്ട സാഹചര്യം വരും. ഇത് വിപണിയുടെ താളം തെറ്റിക്കാന്‍ ഇടയാക്കും. അതുകൊണ്ടുതന്നെ ഒപെക് രാജ്യങ്ങള്‍ എണ്ണ വില കുറയ്ക്കണം എന്ന് ഇന്ത്യ എപ്പോഴും ആവശ്യപ്പെടാറുണ്ട്.

പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്ക് പുറമെ മറ്റു രാജ്യങ്ങളെയും എണ്ണയ്ക്ക് വേണ്ടി ഇന്ത്യ ആശ്രയിക്കുന്നുണ്ട്. ഇതില്‍ റഷ്യയുടെ എണ്ണയ്ക്ക് യൂറോപ്പും അമേരിക്കയും ഉപരോധം ശക്തമാക്കിയത് ഇന്ത്യയുടെ ഇറക്കുമതിക്ക് തിരിച്ചടിയാണ്. അതേസമയം, സെപ്തംബറില്‍ ക്രൂഡ് ഓയില്‍ ഉല്‍പ്പാദനം കൂട്ടുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ ഒപെക് രാജ്യങ്ങള്‍ യോഗം ചേരുന്നുണ്ട്. 5.48 ലക്ഷം ബാരല്‍ ക്രൂഡ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+