സൗദി അറേബ്യ പിന്നോട്ടില്ലെന്ന് സൂചന; ഇന്ത്യ ഉള്‍പ്പെടെ വെട്ടിലാകുന്ന നീക്കം... എണ്ണയില്‍ കൈവച്ചേക്കും
റിയാദ്: സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയുടെ ഏറ്റവും പുതിയ വരുമാനക്കണക്കില്‍ ഇടിവ്. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കാന്‍ എല്ലാ സാഹചര്യവുമുണ്ടായിട്ടും കമ്പനിക്ക് പ്രതീക്ഷിത വരുമാനം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.
എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി സൗദി അറേബ്യ തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി അടുത്ത മാര്‍ച്ച് വരെയോ അല്ലെങ്കില്‍ ജൂണ്‍ വരെയോ തുടര്‍ന്നേക്കുമെന്ന് എനര്‍ജി ആസ്പെക്ട്സ് സഹസ്ഥാപകന്‍ അമൃത സെന്‍ അഭിപ്രായപ്പെടുന്നു. ഇതിലേക്ക് സൗദി കടന്നാല്‍ ലോക വിപണിയുടെ ക്രമം താളം തെറ്റാനുള്ള സാധ്യതയുമുണ്ട്.

യുക്രൈന് റഷ്യ യുദ്ധം, ഇസ്രായേല്‍ പലസ്തീന് യുദ്ധം എന്നിവ വിപണിക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടെയാണ് സൗദി അറേബ്യ കഴിഞ്ഞ ജൂണ്‍ മുതല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചത്. അടുത്ത മാസംവരെ കുറവ് തുടരുമെന്നാണ് സൗദിയുടെ പ്രഖ്യാപനം. എണ്ണ ഖനന മേഖലയിലെ രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് പുറമെ ഈ തീരുമാനം കൂടി വരുമ്പോള്‍ വില ഉയരേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല.
ഇസ്രായേല്‍ പലസ്തീന് യുദ്ധം പശ്ചിമേഷ്യയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നായിരുന്നു വിലയിരുത്തല്‍. എണ്ണ വ്യാപാരത്തെ ഇത് സാരമായി ബാധിക്കുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. യുദ്ധം തുടങ്ങിയ വേളയില്‍ എണ്ണവില കുതിച്ചുയരുകയും ചെയ്തു. എന്നാല്‍ പിന്നീട് കുറഞ്ഞ് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 92ല്‍ നിന്ന് 79 ഡോളര്‍ വരെ എത്തുന്നതാണ് കണ്ടത്.
എണ്ണവില ബാരലിന് 100 ഡോളര്‍ എത്തണമെന്നാണ് സൗദിയുടെ ആഗ്രഹം. റഷ്യയും ഇതിനോട് യോജിക്കുന്നു. പ്രധാന രണ്ട് എണ്ണ രാജ്യങ്ങളുടെ ഈ താല്‍പ്പര്യമാണ് ഉല്‍പ്പാദനം കുറച്ചതിന് പിന്നില്‍. പക്ഷേ, വില ഉയരാത്തതിനാല്‍ ഉല്‍പ്പാദനം പഴയപടി എത്തിക്കാന്‍ സാധ്യത കുറവാണ്. അതിനിടെ കഴിഞ്ഞ ദിവസം എണ്ണവിലയില്‍ പെട്ടെന്നുള്ള വര്‍ധന പ്രകടമായി.
അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നും ആവശ്യം വര്‍ധിച്ചതാണ് എണ്ണവിലയില്‍ പൊടുന്നനെയുള്ള വര്‍ധനവിന് ഇടയാക്കിയത്. ഈ മാസം 26ന് ഒപെക് കൂട്ടായ്മയിലെ മന്ത്രിതല യോഗം ചേരുന്നുണ്ട്. ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനം അന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉല്‍പ്പാദനം കൂട്ടിയില്ലെങ്കില്‍ വെട്ടിലാകുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും.
ആവശ്യമുള്ള എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യ, ഇറാഖ്, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുന്നത്. ഇവര്‍ ഉല്‍പ്പാദനം കുറച്ച് വില കൂട്ടാന്‍ ശ്രമിച്ചാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി ഇരട്ടിയാക്കും. ഇതാകട്ടെ രാജ്യത്ത് എണ്ണവില ഉയരാനും അതുവഴി അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ഇടയാക്കിയേക്കും.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications