Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ പിന്നോട്ടില്ലെന്ന് സൂചന; ഇന്ത്യ ഉള്‍പ്പെടെ വെട്ടിലാകുന്ന നീക്കം... എണ്ണയില്‍ കൈവച്ചേക്കും

റിയാദ്: സൗദി അറേബ്യയുടെ എണ്ണ കമ്പനിയായ അരാംകോയുടെ ഏറ്റവും പുതിയ വരുമാനക്കണക്കില്‍ ഇടിവ്. ആഗോള വിപണിയില്‍ എണ്ണവില വര്‍ധിക്കാന്‍ എല്ലാ സാഹചര്യവുമുണ്ടായിട്ടും കമ്പനിക്ക് പ്രതീക്ഷിത വരുമാനം ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ കടുത്ത നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന.

എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി സൗദി അറേബ്യ തുടര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. പ്രതിദിനം 10 ലക്ഷം ബാരല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ച നടപടി അടുത്ത മാര്‍ച്ച് വരെയോ അല്ലെങ്കില്‍ ജൂണ്‍ വരെയോ തുടര്‍ന്നേക്കുമെന്ന് എനര്‍ജി ആസ്‌പെക്ട്‌സ് സഹസ്ഥാപകന്‍ അമൃത സെന്‍ അഭിപ്രായപ്പെടുന്നു. ഇതിലേക്ക് സൗദി കടന്നാല്‍ ലോക വിപണിയുടെ ക്രമം താളം തെറ്റാനുള്ള സാധ്യതയുമുണ്ട്.

saudi-oil

യുക്രൈന്‍ റഷ്യ യുദ്ധം, ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം എന്നിവ വിപണിക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതിനിടെയാണ് സൗദി അറേബ്യ കഴിഞ്ഞ ജൂണ്‍ മുതല്‍ എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചത്. അടുത്ത മാസംവരെ കുറവ് തുടരുമെന്നാണ് സൗദിയുടെ പ്രഖ്യാപനം. എണ്ണ ഖനന മേഖലയിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്ക് പുറമെ ഈ തീരുമാനം കൂടി വരുമ്പോള്‍ വില ഉയരേണ്ടതാണ്. എന്നാല്‍ അതുണ്ടായില്ല.

ഇസ്രായേല്‍ പലസ്തീന്‍ യുദ്ധം പശ്ചിമേഷ്യയെ കൂടുതല്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുമെന്നായിരുന്നു വിലയിരുത്തല്‍. എണ്ണ വ്യാപാരത്തെ ഇത് സാരമായി ബാധിക്കുമെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. യുദ്ധം തുടങ്ങിയ വേളയില്‍ എണ്ണവില കുതിച്ചുയരുകയും ചെയ്തു. എന്നാല്‍ പിന്നീട് കുറഞ്ഞ് ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 92ല്‍ നിന്ന് 79 ഡോളര്‍ വരെ എത്തുന്നതാണ് കണ്ടത്.

എണ്ണവില ബാരലിന് 100 ഡോളര്‍ എത്തണമെന്നാണ് സൗദിയുടെ ആഗ്രഹം. റഷ്യയും ഇതിനോട് യോജിക്കുന്നു. പ്രധാന രണ്ട് എണ്ണ രാജ്യങ്ങളുടെ ഈ താല്‍പ്പര്യമാണ് ഉല്‍പ്പാദനം കുറച്ചതിന് പിന്നില്‍. പക്ഷേ, വില ഉയരാത്തതിനാല്‍ ഉല്‍പ്പാദനം പഴയപടി എത്തിക്കാന്‍ സാധ്യത കുറവാണ്. അതിനിടെ കഴിഞ്ഞ ദിവസം എണ്ണവിലയില്‍ പെട്ടെന്നുള്ള വര്‍ധന പ്രകടമായി.

അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നും ആവശ്യം വര്‍ധിച്ചതാണ് എണ്ണവിലയില്‍ പൊടുന്നനെയുള്ള വര്‍ധനവിന് ഇടയാക്കിയത്. ഈ മാസം 26ന് ഒപെക് കൂട്ടായ്മയിലെ മന്ത്രിതല യോഗം ചേരുന്നുണ്ട്. ഉല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനം അന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉല്‍പ്പാദനം കൂട്ടിയില്ലെങ്കില്‍ വെട്ടിലാകുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടും.

ആവശ്യമുള്ള എണ്ണയുടെ 80 ശതമാനം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. റഷ്യ, ഇറാഖ്, സൗദി എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ പ്രധാനമായും എണ്ണ ഇറക്കുന്നത്. ഇവര്‍ ഉല്‍പ്പാദനം കുറച്ച് വില കൂട്ടാന്‍ ശ്രമിച്ചാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി ഇരട്ടിയാക്കും. ഇതാകട്ടെ രാജ്യത്ത് എണ്ണവില ഉയരാനും അതുവഴി അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനും ഇടയാക്കിയേക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+