സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച
പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ക്രൂഡ് ഓയിലും വാതകവും കയറ്റുമതി ചെയ്യാന്‍ സാധിക്കാതെ പ്രയാസത്തിലാണ് ജിസിസി രാജ്യങ്ങള്‍. ലോകത്തെ പ്രധാന വാതക കയറ്റുമതി രാജ്യമാണ് ഖത്തര്‍. ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് സൗദി അറേബ്യ. ജിസിസിയിലെ മറ്റു രാജ്യങ്ങളും പ്രകൃതി വിഭവം കയറ്റുമതി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്.
ഹോര്‍മുസ് പാത ഇറാന് നിയന്ത്രിച്ചതോടെ ഖത്തറിന് വാതകം പൂര്‍ണ തോതില്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കുന്നില്ല. ജാഫൂറയില്‍ നിന്ന് വാതകം കയറ്റുമതി ചെയ്ത് അടുത്തിടെ ലാഭം കൊയ്യാന്‍ തുടങ്ങിയതേയുള്ളൂ സൗദി അറേബ്യ. ഇപ്പോള്‍ എല്ലാം തടസപ്പെട്ടിരിക്കുകയാണ്. വാതകത്തിന് ഖത്തറിനെ ആശ്രയിച്ച യൂറോപ്പും ഏഷ്യയും മറ്റുവഴികള്‍ തേടുകയാണ്. ഈ വേളയില്‍ അവസരം മുതലെടുക്കുകയാണ് മറ്റൊരു രാജ്യം.

ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ ആണ് അവസരം മുതലെടുത്ത് വാതക കയറ്റുമതി ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നത്. യൂറോപ്പിലെ വിപണിയാണ് ഇവരുടെ നോട്ടം. വലിയ തോതിലുള്ള നിക്ഷേപം വാതക കയറ്റുമതിക്ക് ആവശ്യമാണ്. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ വാതകമുള്ളത് നൈജീരിയയിലാണ്. ലോകത്ത് കൂടുതല്‍ വാതക ശേഖരമുള്ള പ്രധാന രാജ്യങ്ങളിലൊന്നാണ് നൈജീരിയ.
എന്നിട്ടും ഇക്കാര്യത്തില്‍ വേണ്ടവിധം ശോഭിക്കാന്‍ നൈജീരിയ്ക്ക് സാധിച്ചിട്ടില്ല. നിക്ഷേപം ലഭിക്കാത്തതാണ് തടസം. കഴിഞ്ഞ ദിവസം നൈജീരിയയുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ ബ്രിട്ടനിലെത്തി വന്‍കിട കമ്പനികളുമായി ചര്‍ച്ച നടത്തി. നൈജീരിയന്‍ വാതക കയറ്റുമതിക്ക് സൗകര്യം ചെയ്യാനുള്ള ചര്‍ച്ചകളായിരുന്നു മുഖ്യം. ഇതില്‍ പ്രതീക്ഷയോടെയാണ് സംഘം മടങ്ങിയത്.
3 രാജ്യങ്ങളിലൂടെ വാതക കുഴല്‍ വരുന്നു
കൂറ്റന്‍ വാതക കുഴല്‍ സ്ഥാപിക്കാനാണ് നൈജീരിയ ആലോചിക്കുന്നത്. ചാഡ്, ലിബിയ, സിസിലി തുടങ്ങിയ രാജ്യങ്ങളിലൂടെ യൂറോപ്പിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുകയാണ് ലക്ഷ്യം. ഇതിന് 2000 കോടി ഡോളര്‍ ചെലവാണ് പ്രതീക്ഷിക്കുന്നത്. ബ്രിട്ടനിലെ ചര്‍ച്ചയില്‍ നൈജീരിയ വലിയ പ്രതീക്ഷയിലാണ്. നിക്ഷേപം ലഭിച്ചാല്‍ ഉടന്‍ രാജ്യാന്തര പൈപ്പ് ലൈന്‍ സ്ഥാപിക്കും.
ഓരോ വര്‍ഷവും 30 ബില്യണ്‍ ക്യൂബിക് മീറ്റര്‍ വാതകം കയറ്റുമതി ചെയ്യാനാണ് നൈജീരിയയുടെ പദ്ധതി. ഖനനം ചെയ്യാന്‍ പണമില്ലാത്തതിനാല്‍ ഉപയോഗിക്കാതെ കിടക്കുകയാണ് നൈജീരിയയിലെ വാതകം. ഇവിടെ നിക്ഷേപം ലഭിച്ചാല്‍ ആഗോള വിപണിയിലെ ചിത്രം മാറും. ഖത്തറും സൗദി അറേബ്യയും പ്രതിസന്ധിയിലായ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും നൈജീരിയയെ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നെറ്റ് ഓയില്‍ നയിക്കുന്ന കണ്‍സോര്‍ഷ്യം ആണ് കൂറ്റന്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മതിയായ ഇളവുകള്‍ നല്കാന് തയ്യാറാണ് എന്ന് നൈജീരിയ സര്‍ക്കാര്‍ അരിയിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തിയാല്‍ കൂടുതല്‍ വാതകം ഉല്‍പ്പാദിപ്പിക്കാനും കയറ്റുമതി ചെയ്യാനും സാധിക്കുമെന്നാണ് നൈജീരിയ പറയുന്നത്.
-
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
സാധനങ്ങളെല്ലാം സ്റ്റോക്കുണ്ട്, ആശങ്ക വേണ്ട; ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നേരിട്ടെത്തി പരിശോധിച്ച് യൂസഫലി -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
യുഎഇയിൽ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; കടൽ പ്രക്ഷുബ്ധമാവും, യാത്രക്കാർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ട്രിപ്പ് പ്ലാന്‍ ചെയ്യുകയാണോ? 12 രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് ഖത്തര്‍ എയര്‍വേയ്സ് -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!













Click it and Unblock the Notifications