സൗദി അറേബ്യ ഒടുവില്‍ ഇന്ത്യന്‍ വിപണി പിടിച്ചു; റഷ്യ വീണു, ക്രൂഡ് ഓയില്‍ വിപണിയില്‍ വന്‍ മാറ്റം
ഇന്ത്യയോടുള്ള അമേരിക്കയുടെ കണ്ണുരുട്ടലും റഷ്യയ്ക്കെതിരായ ഉപരോധവും ഒടുവില്‍ ഗുണം ചെയ്തത് സൗദി അറേബ്യയ്ക്ക്. ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി വിപണിയായ ഇന്ത്യയില്‍ നേട്ടം കൊയ്ത് സൗദി അറേബ്യ. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായി സൗദി അറേബ്യ വീണ്ടുമെത്തി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സൗദി അറേബ്യയുടെ തിരിച്ചുവരവ്.
2018ന് ശേഷം ഇറാഖില്‍ നിന്നുള്ള എണ്ണ വന്‍ തോതില്‍ കയറ്റുമതി തുടങ്ങിയതോടെയാണ് സൗദി അറേബ്യയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ കാലിടറിയത്. 2022ലാണ് ഇറാഖിനെയും പിന്നിലാക്കി റഷ്യ എത്തിയത്. കഴിഞ്ഞ മാസം വരെ റഷ്യയുടെ എണ്ണയാണ് ഇന്ത്യന്‍ വിപണിയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. എന്നാല്‍ ഫെബ്രുവരിയില്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു.

ഇറാഖും പിന്നീട് റഷ്യയും പിടിച്ചടക്കിയ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും സൗദിയുടെ ആധിപത്യം വരികയാണ്. ഫെബ്രുവരിയിലെ ആദ്യ പത്ത് ദിവസത്തെ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയാണ് ഇന്ത്യയിലേക്ക് കൂടുതല്‍ എണ്ണ വിതരണം ചെയ്തിരിക്കുന്നത്. ഓരോ ദിവസവും 1.13 ദശലക്ഷം ബാരല്‍ എണ്ണയാണ് സൗദി അറേബ്യ ഇന്ത്യയിലേക്ക് അയച്ചത്. റഷ്യ 1.09 ദശലക്ഷം ബാരലും.
കഴിഞ്ഞ വര്‍ഷങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ഒഴുക്കായിരുന്നു ഇന്ത്യന്‍ വിപണിയില്‍. റഷ്യയുടെ എണ്ണ വാങ്ങുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന അമേരിക്കയുടെ ഭീഷണിയില്‍ ഇന്ത്യ അല്‍പ്പം പിന്നോട്ട് മാറി. ഒക്ടോബറിന് ശേഷം റഷ്യയില്‍ നിന്ന് വാങ്ങുന്ന ക്രൂഡ് ഓയിലിന്റെ അളവ് കുറച്ചുകൊണ്ടുവന്നു. എന്നാല്‍ ഫെബ്രുവരിയില്‍ റഷ്യ രണ്ടാം സ്ഥാനത്തേക്ക് വീണു.
മറ്റൊരു ആശങ്ക ബാക്കി
ജനുവരിയില്‍ റഷ്യയില്‍ നിന്ന് 1.14 ദശലക്ഷം ബാരല്‍ എണ്ണയാണ് ഇന്ത്യ പ്രതിദിനം ഇറക്കുമതി ചെയ്തിരുന്നത്. ഫെബ്രുവരിയില്‍ ഇത് 1.09 ദശലക്ഷം ബാരലായി കുറഞ്ഞു. വരും ദിവസങ്ങളില്‍ ഇനിയും കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണി പിടിച്ചടക്കാന്‍ സൗദി അറേബ്യ ഏറെ നാളായി ശ്രമിച്ചുവരികയാണ്. ഇന്ത്യയിലേക്ക് അയക്കുന്ന ക്രൂഡിന് വില കുറയ്ക്കുന്നത് ഉള്‍പ്പെടെയുള്ള വിപണി തന്ത്രങ്ങള്‍ സൗദി പയറ്റുകയും ചെയ്തു.
ഇന്ത്യന്‍ വിപണി നഷ്ടമാകുന്നത് റഷ്യയ്ക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യയും ചൈനയുമാണ് റഷ്യയില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നത്. ഇനി ചൈന മാത്രമായി മാറും. ഘട്ടങ്ങളായി ഇന്ത്യ ഇനിയും റഷ്യയുടെ എണ്ണ കുറയ്ക്കുമെന്നാണ് വിവരം. പകരം സൗദി അറേബ്യയുടെയും ഇറാഖിന്റെയും എണ്ണ വര്‍ധിപ്പിക്കാനാണ് സാധ്യത. പശ്ചിമേഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യയ്ക്ക് ചെലവ് കുറയ്ക്കും.
അതേസമയം, വെനസ്വേലയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വാങ്ങാന്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതിന് താരതമ്യേന ചരക്കുകടത്ത് ചെലവ് കൂടുതലാണ്. ഈ സാഹചര്യത്തിലാണ് പശ്ചിമേഷ്യന്‍ എണ്ണയെ ഇന്ത്യ കൂടുതല്‍ ആശ്രയിക്കുന്നത്. അതേസമയം, അമേരിക്കയും ഇറാനും ഉടക്കിയാല്‍ പശ്ചിമേഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ വരവ് തടസം നേരിടുമെന്നതാണ് ആശങ്ക.
-
പ്രവാസികൾക്ക് ബംപർ; ഈ പെരുന്നാളിന് 9 ദിവസം അവധി; പ്ലാനിംഗ് ഇങ്ങനെ -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം -
അക്ഷയ തൃതീയയെ വരവേൽക്കാൻ ഒരുങ്ങി ദുബായ്; സ്വർണ വിപണിയിൽ വൻ ഓഫറുകൾ..! മടിക്കാതെ വാങ്ങാം -
യുഎഇ കൊടുത്തത് എട്ടിന്റെ പണി; പാകിസ്താനെ സഹായിക്കാന്‍ ഖത്തറും സൗദി അറേബ്യയും രംഗത്ത് -
മഴയ്ക്കൊപ്പം പൊടിക്കാറ്റും.. രാത്രിയില്‍ ചൂട് കൂടും; യുഎഇയില്‍ കാലാവസ്ഥയില്‍ വന്‍മാറ്റം!! -
യുഎഇയിൽ മഴ പെയ്യാൻ സാധ്യത; പൊടിക്കാറ്റിനെ സൂക്ഷിക്കണം, അറബിക്കടൽ പ്രക്ഷുബ്ധമാവുമെന്ന് മുന്നറിയിപ്പ് -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
ഇറാനെ പൂട്ടാൻ യുഎസ് നാവികസേന; ഹോർമുസ് കടലിടുക്കിൽ സമ്പൂർണ്ണ ഉപരോധം! എണ്ണ വ്യാപാരത്തിന് അന്ത്യശാസനം -
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും











Click it and Unblock the Notifications