പ്രവാസികള്‍ക്ക് ആശ്വാസമായി സൗദിയുടെ പുതിയ തീരുമാനം; ഇഖാമ മൂന്ന് മാസത്തേക്ക് പുതുക്കാനാകും
റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റും തിരിച്ചറിയല്‍ രേഖയായ ഇഖാമയും ഇനിമുതല്‍ മൂന്ന് മാസത്തേക്ക് പുതുക്കാനാകും. നേരത്തെ ഏറ്റവും കുറഞ്ഞത് ഒരു വര്‍ഷത്തേക്കായിരുന്നു നല്‍കിയിരുന്നത്. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട ഉത്തരവിന് സൗദി മന്ത്രിസഭ അംഗീകാരം നല്‍കിയിട്ടുണ്ട്.
നേരത്തെയുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തേക്കുള്ള തുക നല്‍കിയാല്‍ മാത്രമേ ഇക്കാമ ലഭിച്ചിരിന്നുള്ളൂ. എന്നാല്‍ പുതിയ ഉത്തരവ് പ്രകാരം ഇനി മൂന്ന് മാസത്തേക്കുള്ള തുക നല്‍കി ഇഖാമ പുതുക്കാനാകും. പുതുക്കിയ തീരുമാനം ഒട്ടേറെ തൊഴിലാളികള്‍ക്കും തൊഴിലുടമകള്‍ക്കും ഉപകാരമാകുമെന്നാണ് വിലയിരുത്തല്‍.
'യുഡിഎഫിനെ നയിക്കുന്നത് ലീഗ് എന്നത് വ്യക്തം', പാണക്കാട് സന്ദർശനത്തിൽ പ്രതികരിച്ച് എ വിജയരാഘവൻ
അതേസമയം, വീട്ടുതൊഴിലുമായി ബന്ധപ്പെട്ട വിദേശ തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തേക്ക് മാത്രമായി ഇക്കാമ പുതുക്കാനാവില്ല. ഇവര്‍ ഏറ്റവും കുറഞ്ഞത് 600 റിയാല്‍ ഫീസ് നല്‍കി ഒരു വര്‍ഷത്തേക്ക് ഇക്കാമ പുതുക്കണം. അടുത്ത മാര്‍ച്ച് മുതല്‍ വിദേശ തൊഴിലാളികള്‍ക്ക് സ്‌പോണ്‍സര്‍മാരുടെ അനുമതിയില്ലാതെ സൗദിക്ക് പുറത്ത് പോയി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ അനുമതിയാകും. ഈ സാഹചര്യത്തിലാണ് ഇഖാമയും തൊഴില്‍ പെര്‍മിറ്റും മൂന്ന് മാസത്തേക്ക് പുതുക്കാനുള്ള അനുമതി നല്‍കുന്നത്.
രാഹുല്‍ ഗാന്ധി ഇന്നെത്തും; കോഴിക്കോട്ട് യുഡിഎഫ് നേതാക്കളുമായി ചര്‍ച്ച, ശേഷം വയനാട്ടിലേക്ക്
Recommended Video