Get Updates
Get notified of breaking news, exclusive insights, and must-see stories!

50 ബില്യണ്‍ ഡോളറിന്റെ പെട്രോളിയം റിഫൈനറി: ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദി അറേബ്യ

ഡല്‍ഹി: ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സഹകരണത്തില്‍ നിർണ്ണായകമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും തമ്മിലുള്ള കൂടിക്കാഴ്ച. ഊർജ്ജം, പ്രതിരോധം തുടങ്ങിയ മേഖലകളിലെല്ലാം ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കും. മെഗാ റിഫൈനറി ഉൾപ്പെടെ ഇന്ത്യയില്‍ 100 ബില്യൺ ഡോളർ നിക്ഷേപിക്കാനുള്ള റിയാദിന്റെ ദീർഘകാല പദ്ധതി വേഗത്തിലാക്കാനുള്ള നടപടികളും കൂടിക്കാഴ്ചയില്‍ ചർച്ചയായെന്നാണ് റിപ്പോർട്ട്.

ജി20 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമായിരുന്നു ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ തുടർന്ന്ത്. 2019-ൽ രൂപീകരിച്ച ഉഭയകക്ഷി ബന്ധങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിനുള്ള പരമോന്നത ബോഡിയായ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ ആദ്യ യോഗത്തിൽ അധ്യക്ഷനാകുന്നതിന് മുമ്പ് സൗദി രാജകുമാരന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ സ്വീകരണം നൽകി.

muhammed-bin-salman

"ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട തന്ത്രപരമായ പങ്കാളികളിൽ ഒന്നാണ് സൗദി അറേബ്യ. ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ രണ്ട് സമ്പദ്‌വ്യവസ്ഥകൾ എന്ന നിലയിൽ, നമ്മുടെ പരസ്പര സഹകരണം മുഴുവൻ പ്രദേശത്തിന്റെയും സമാധാനത്തിനും സുസ്ഥിരതയ്ക്കും അത്യന്താപേക്ഷിതമാണ്, " ഇന്ത്യന്‍ പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.

ഇന്ത്യയ്ക്കും പശ്ചിമേഷ്യയ്ക്കും യൂറോപ്പിനും ഇടയിൽ സാമ്പത്തിക ഇടനാഴി സ്ഥാപിക്കുന്നതിനുള്ള ചരിത്രപരമായ തുടക്കമാണ് ഞങ്ങൾ ഒരുമിച്ച് നടത്തിയതെന്നും ജി 20 ഉച്ചകോടിക്കിടെ ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) ആരംഭിച്ചതിനെ പരാമർശിച്ച് മോദി പറഞ്ഞു. ഇടനാഴിക്കായി ഇന്ത്യ, സൗദി അറേബ്യ, യൂറോപ്യൻ യൂണിയൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), യുഎസും മറ്റ് ജി 20 പങ്കാളികളും ഒപ്പുവച്ച കരാർ, സാമ്പത്തിക സഹകരണം, ഊർജ വികസനം, ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവ മെച്ചപ്പെടുത്തുമെന്നും മോദി പറഞ്ഞു.

'ഇത് യാഥാർത്ഥ്യമാക്കുന്നതിന് പങ്കാളികൾ ഉത്സാഹത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. അവസരങ്ങൾ സൃഷ്ടിക്കുന്നതിനുള്ള സഹകരണത്തെ അടിസ്ഥാനമാക്കിയുള്ള ഇന്ത്യ-സൗദി അറേബ്യ ബന്ധങ്ങളുടെ ചരിത്രത്തിൽ അഭിപ്രായവ്യത്യാസമില്ല.' എന്നായിരുന്നു ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയെക്കുറിച്ചുള്ള സല്‍മാന്‍ രാജകുമാരന്റെ പ്രതികരണം.

2019 ഫെബ്രുവരിയിൽ കിരീടാവകാശിയുടെ അവസാന ഇന്ത്യാ സന്ദർശന വേളയിൽ സൗദിയുടെ ഭാഗത്തുനിന്ന് വാഗ്‌ദാനം ചെയ്‌ത 100 ബില്യൺ ഡോളർ നിക്ഷേപം കാര്യക്ഷമമാക്കാനും ഒരു ജോയിന്റ് വർക്കിംഗ് ഗ്രൂപ്പ് (ജെഡബ്ല്യുജി) രൂപീകരിക്കാനും ഇരുരാജ്യങ്ങളും സമ്മതിച്ചു. വെസ്റ്റ് കോസ്റ്റ് റിഫൈനറി, സൗദി അരാംകോ, അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC), ഇന്ത്യൻ കമ്പനികൾ എന്നിവ ചേർന്ന് സ്ഥാപിക്കുന്ന ഒരു മെഗാ പ്ലാന്റിനായിട്ട് മാത്രമാണ് 50 ബില്യണിന്റെ നിക്ഷേപം മാറ്റി വെച്ചിരിക്കുന്നത്.

സാമ്പത്തിക, ബിസിനസ്സ് ഇടപെടലുകൾ കൂടുതൽ ആഴത്തിലാക്കുന്നതിനായി സൗദി അറേബ്യ തങ്ങളുടെ സോവറിൻ വെൽത്ത് ഫണ്ട് ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) ഒരു ഓഫീസ് സ്ഥാപിക്കുമെന്നും തിങ്കളാഴ്ച പ്രഖ്യാപിച്ചു. അതേസമയം തന്നെ ഇന്ത്യ റിയാദിൽ നിക്ഷേപ, വ്യാപാര പ്രോത്സാഹന സൗകര്യം സ്ഥാപിക്കാനും തീരുമാനിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+