സൗദി അറേബ്യയും യുഎഇയും ഉള്‍പ്പെടെ എണ്ണ ഉല്‍പ്പാദനം കൂട്ടും; യുദ്ധത്തിനിടെ ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത
ദുബായ്: മധ്യേഷ്യയില്‍ യുഎസ്, ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇറാന് പ്രത്യാക്രമണം നടത്തിയ പശ്ചാത്തലത്തില്‍, ഒപെക് പ്ലസ് എണ്ണക്കൂട്ടായ്മയിലെ പ്രമുഖ അംഗങ്ങള്‍ ഉല്‍പ്പാദന ക്വാട്ടയില്‍ അപ്രതീക്ഷിത വര്‍ദ്ധനവ് പ്രഖ്യാപിച്ചു. ഇത് പ്രതീക്ഷിച്ചതിലും വലിയൊരു നീക്കമാണ്. ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ഈ പ്രഖ്യാപനം ആശ്വാസമാണ്.
ഇറാന് മിസൈല്‍ ആക്രമണങ്ങള്‍ നേരിട്ട ഗള്‍ഫ് രാജ്യങ്ങളും സൗദി അറേബ്യ, റഷ്യ തുടങ്ങിയ പ്രധാന ഉല്‍പ്പാദകരും ഉള്‍പ്പെടുന്ന 'വി 8' (വോളണ്ടറി എട്ട്) കൂട്ടായ്മ, പ്രതിദിനം 206,000 ബാരലിന്റെ 'ഉല്‍പ്പാദന ക്രമീകരണം' നടത്താന്‍ ധാരണയായതായി അറിയിച്ചു. ഈ ക്രമീകരണം ഏപ്രില്‍ മാസത്തില്‍ നടപ്പില്‍ വരുത്തുമെന്ന് അവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇറാന് സംഘര്‍ഷത്തെക്കുറിച്ച് പ്രസ്താവനയില്‍ നേരിട്ട് പരാമര്‍ശമൊന്നുമില്ല എന്നത് ശ്രദ്ധേയമാണ്. വാരാന്ത്യ യോഗത്തിനു മുന്‍പ്, വിപണി വിദഗ്ധര്‍ പ്രതിദിനം 137,000 ബാരലിന്റെ ചെറിയൊരു വര്‍ദ്ധനവാണ് പ്രവചിച്ചിരുന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഉല്‍പ്പാദനം പ്രഖ്യാപിച്ചത് എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് നേട്ടമാണ്.
ഇറാന് സംഘര്‍ഷം മൂലമുണ്ടാകുന്ന വിലവര്‍ദ്ധനവ് തടയാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ഉല്‍പ്പാദനം മതിയാകില്ലെന്ന് റിസ്റ്റാഡ് എനര്‍ജിയിലെ അനലിസ്റ്റ് ജോര്‍ജ് ലിയോണ്‍ നിരീക്ഷിച്ചു. ലോകത്തിലെ കടല്‍മാര്‍ഗ്ഗമുള്ള എണ്ണ വിതരണത്തിന്റെ ഏകദേശം കാല്‍ഭാഗവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് ഇറാന് ലക്ഷ്യമിടുന്നതും ലിയോണ്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യയ്ക്ക് ആശ്വാസമുള്ള പ്രഖ്യാപനം
ഇറാനില്‍ യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് ക്രൂഡ് ഓയില്‍ വില കൂടുമോ എന്ന ആശങ്കയുണ്ട്. ആവശ്യമുള്ളതിന്റെ മുക്കാല്‍ ഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ക്രൂഡ് വില കയറുന്നത് ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് തിരിച്ചടിയാകും. മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയാനും കാരണമാകും.
ഹോര്‍മുസ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാന് പ്രഖ്യാപിച്ചിട്ടുണ്ട്. അതുവഴിയാണ് പശ്ചിമേഷ്യയില്‍ നിന്ന് ഇന്ത്യയിലേക്ക് ക്രൂഡ് ഓയില്‍ വരുന്നത്. ഇന്ത്യയുടെ കയറ്റുമതിയും അതുവഴിയാണ്. അതുകൊണ്ടുതന്നെ ഹോര്‍മുസില്‍ ഇറാന് നടത്തുന്ന നീക്കം ഇന്ത്യയ്ക്ക് തിരിച്ചടിയാണ്. ഇന്ന് ഇതിലൂടെ കടന്നുപോയ എണ്ണ കപ്പല്‍ ഇറാന് ആക്രമിക്കുകയും ചെയ്തു.
യുദ്ധം നീണ്ടുപോയാല്‍ വലിയ പ്രതിസന്ധിയാകും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നേരിടുക. നിലവില്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്ത ബസ്മതി അരി ഇറാനിലെ ബാന്തര്‍ അബ്ബാസ് തുറമുഖത്ത് കെട്ടിക്കിടക്കുകയാണ്. ഇതിന്റെ പണം നഷ്ടമാകുമോ എന്ന ആശങ്കയും ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കുണ്ട്. അതിനിടെയാണ് ആശ്വാസമായി സൗദി സഖ്യത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്. കൂടുതല്‍ ക്രൂഡ് ഉല്‍പ്പാദനം നടന്നാല്‍ അമിതമായ വിലക്കയറ്റമുണ്ടാകില്ല എന്നാണ് പ്രതീക്ഷ. എങ്കിലും ഹോര്‍മുസ് അടച്ചാല്‍ ക്രൂഡ് ഓയില്‍ എങ്ങനെ എത്തുമെന്ന ആശങ്ക ബാക്കിയാണ്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
സൗദി അറേബ്യ കൈവിട്ട നീക്കത്തിന്; ക്രൂഡ് വില്‍പ്പനയില്‍ അപൂര്‍വ നീക്കം, ഇരട്ടനീക്കം ഫലം കാണും -
കറുത്ത സ്വര്‍ണം നിറഞ്ഞ ഖാര്‍ഗ് ദ്വീപ്; ഇറാനില്‍ ട്രംപ് ഈ നീക്കം നടത്തുമോ, പെട്രോള്‍ 200 രൂപയാകും -
ഗള്‍ഫിലെ സിബിഎസ്ഇ പരീക്ഷകള്‍ വീണ്ടും മാറ്റി വെച്ചു; പുതുക്കിയ തിയതി പിന്നീട് -
പശ്ചിമേഷ്യയിലെ സംഘർഷത്തിൽ വലഞ്ഞ ഒമാൻ പ്രവാസികൾക്ക് ആശ്വാസം; ശമ്പളം നേരത്തെ കിട്ടും, കാരണം? -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
വീഴാതെ പിടിച്ചുനിന്ന് ദുബായിലെ സ്വര്‍ണ വിപണി; യുദ്ധത്തിന് ശേഷം സംഭവിച്ചത് ഇത് -
ആക്രമിച്ചാൽ നോക്കി നിൽക്കില്ല; ഇറാന് സൗദിയുടെ അന്ത്യശാസനം! -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
പെട്രോൾ-ഡീസൽ വില വർധന; നിർണായക തീരുമാനം എടുത്ത് കേന്ദ്ര സർക്കാർ -
യൂസഫലി പറഞ്ഞ വാക്ക് പാലിച്ചു; യുഎഇയിലേക്ക് 80000 കിലോ ചരക്കുകള്‍ പറന്നെത്തി, ഇനിയും വരും -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു?















Click it and Unblock the Notifications